2024ഓടെ പാക് അധീന കാശ്മീർ ഇന്ത്യയ്ക്ക് സ്വന്തം... PoK ഇനി ഇന്ത്യ പിടിച്ചടക്കും! ഉഗ്രൻ പദ്ധതി അണിയറയിൽ... വെടിപൊട്ടിച്ച് കേന്ദ്രമന്ത്രിമാർ

യുഎന്നിൽ കശ്മീർ വിഷയം ഉന്നയിച്ച് വിമർശിക്കാൻ മുൻപ് ശ്രമിച്ച പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മറുപടിയുമായി ഇന്ത്യ എത്തിയ വാർത്ത നമ്മൾ മറന്ന് കാണില്ല. ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും, പാകിസ്ഥാൻ കൈയടക്കി വച്ചിരിക്കുന്ന മേഖലകളിൽ നിന്ന് ഒഴിഞ്ഞു പോകണമെന്നും ഇന്ത്യയുടെ യുഎന്നിലെ ഫസ്റ്റ് സെക്രട്ടറി സ്നേഹ ദുബെ മുൻപ് ആഞ്ഞടിച്ചിട്ടുണ്ടായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളിലേക്കും മറ്റ് നിരവധി സായുധ ഏറ്റുമുട്ടലുകൾക്കും പിന്നിലുള്ള പ്രധാന കാരണം കാശ്മീർ പ്രശ്നമായിരുന്നു. അതുകൊണ്ട് എന്നും ഇന്ത്യയുടെ നെഞ്ചിൽ നീറിപ്പുകയുന്ന ഒരു വിഷമമായി കശ്മീർ മാറിയിരിക്കുകയാണ്. എന്നാൽ അതിനിടയിൽ ഇന്ത്യയുടെ മുൻ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സ്വപ്നം സത്യമാകാന്‍ പോവുക ആണോ എന്ന സംശയങ്ങളാണ് ഇപ്പോൾ പല മാധ്യമങ്ങളും പങ്കുവയ്ക്കുന്നത്. POK പാക് അധീന കശ്മീര്‍ അധികം വൈകാതെ ഇന്ത്യയ്ക്ക് സ്വന്തമാകുന്നു എന്ന സൂചന തന്നെയാണ് പുറത്ത് വന്നിരിക്കുന്നത്.
മറ്റാരുമല്ല നമ്മുടെ കേന്ദ്ര മന്ത്രിമാര്‍ ഇപ്പോള്‍ പങ്കു വയ്ക്കുന്ന ഒരു ശുഭപ്രതീക്ഷയാണ് ഇത്. പാക്കിസ്ഥാന്‍ നിയന്ത്രണത്തില്‍ ഉള്ള പാക് അധീന കശ്മീര്‍ 2024ഓടെ ഇന്ത്യയുടെ ഭാഗമാകും എന്ന് പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തിയിരിക്കുക ആണ് കേന്ദ്ര മന്ത്രിമാര്‍. പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി ഡോ ജിതേന്ദ്ര സിംഗ്, പാകിസ്ഥാൻ അധിനിവേശ കശ്മീരിനെ (PoK) ഇന്ത്യൻ പ്രദേശവുമായി വീണ്ടും സംയോജിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ബിജെപി സർക്കാർ ഉറച്ചുനിൽക്കുന്നുവെന്ന് അറിയിച്ചു.
ജമ്മു കശ്മീരിലെ കത്വയിൽ മഹാരാജ ഗുലാബ് സിങ്ങിന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നുവച്ചാൽ വരുന്ന 2 വര്‍ഷത്തിനുള്ളിൽ വലിയ ഒരു മാസ്റ്റര്‍ പ്ലാന്‍ ഇന്ത്യയുടെ പക്കലുണ്ട് എന്നര്‍ത്ഥം. "1994 ൽ, പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ പാർലമെന്റ് ഒരു പ്രമേയം പാസാക്കിയത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഒരേയൊരു തർക്കം PoK ആണെന്നാണ്." പാകിസ്ഥാൻറെ അനധികൃത അധിനിവേശത്തിന് കീഴിൽ ഇപ്പോഴും തുടരുന്ന ജമ്മു കശ്മീരിന്റെ ഭാഗം ഇന്ത്യൻ പ്രദേശവുമായി വീണ്ടും സംയോജിപ്പിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്, സിംഗ് ഊന്നിപ്പറഞ്ഞു.
ഇതിനു മുൻപ് പാക് അധിന കശ്മീരും ഇന്ത്യയുടെ ഭാഗമാണെന്നും ഒരിക്കല്‍ ഈ ഭാഗം ഇന്ത്യയുടേതായി മാറുമെന്നും വി കെ സിങ് രണ്ട് വർഷങ്ങൾക്ക് മുന്നേ പറഞ്ഞുിട്ടുണ്ടായിരുന്നു. പാകിസ്ഥാനിലെ ഭരണകര്‍ത്താക്കള്‍ക്ക് അവരുടെ രാജ്യത്തെ നിയന്ത്രിക്കാൻ പോലും കഴിയുന്നില്ലെന്നും അവിടെ ജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് സൈന്യമാണ് തീരുമാനിക്കുന്നതെന്നും അന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. അന്നു മുതൽ തന്നെ ആ ദൗത്യം വളരെ രഹസ്യമായി നടപ്പിലാക്കി വരികയാണെന്ന് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്.
അത് മാത്രമല്ല ചില സുപ്രധാന കാര്യങ്ങളും ഇതിന് പിന്നില്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. കാശ്മീര്‍ സംഘര്‍ഷം എന്നത് കാശ്മീര്‍ മേഖലയെ സംബന്ധിച്ചുള്ള ഒരു ടെറിട്ടോറിയല്‍ കോണ്‍ഫ്ളിക്റ്റാകാമെന്ന് പറയാം.. പ്രധാനമായും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണ് ഇത് എങ്കിലും ചൈന ഇതില്‍ ഒരു നിർണായകമായ റോളിൽ എത്തുന്നുണ്ട്. കാരണം മറുഭാഗത്ത് അരുണാചലിൽ ചൈനീസ് കടന്നു കയറ്റം ശക്തി പ്രാപിക്കുന്നുണ്ട്.
1947ല്‍ ഇന്ത്യയുടെ വിഭജനത്തിന് ശേഷം, മുന്‍ നാട്ടു രാജ്യമായ ജമ്മു കാശ്മീരിന്റെ മുഴുവന്‍ അവകാശങ്ങളും ഇന്ത്യയും പാകിസ്ഥാനും അവകാശപ്പെട്ടതോടെ ആണ് സംഘര്‍ഷം ആരംഭിച്ചത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് യുദ്ധങ്ങളിലേക്കും മറ്റ് നിരവധി സായുധ ഏറ്റുമുട്ടലുകളിലേക്കും ഈ കശ്മീര്‍ തര്‍ക്കം കാരണമായി.
ജമ്മു, കാശ്മീര്‍ താഴ്വര, ലഡാക്കിന്റെ ഭൂരിഭാഗവും, സിയാച്ചിന്‍ ഹിമാനിയും, ജനസംഖ്യയുടെ 70% ഉം ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ ഏകദേശം 55% ഭൂ പ്രദേശവും ഇന്ത്യ നിയന്ത്രിക്കുന്നു, ആസാദ് കശ്മീരും ഗില്‍ജിത്ബാള്‍ട്ടിസ്ഥാനും ഉള്‍പ്പെടുന്ന ഭൂ പ്രദേശത്തിന്റെ ഏകദേശം 30% പാകിസ്ഥാന്‍ നിയന്ത്രിക്കുന്നു.. അക്സായ് ചിന്‍ പ്രദേശം, ജനവാസം ഇല്ലാത്ത ട്രാന്‍സ് കാരാക്കോറം, ഡെം ചോക്ക് സെക്ടറിന്റെ ഭാഗവും ഉള്‍പ്പെടുന്ന ഭൂപ്രദേശത്തിന്റെ ശേഷിക്കുന്ന 15% ചൈനയുടെ നിയന്ത്രണത്തിലും ആണ്.
പാകിസ്ഥാൻ സ്വന്തമാക്കിയ കാശ്മീർ തിരിച്ചു പിടിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങുമോ എന്ന സംവാദം വീണ്ടും ശക്തമാവുകയാണ്. പാക് അധീന കശ്മീർ 2024ഓടെ ഇന്ത്യയുടെ ഭാഗമാകും എന്ന വെളിപ്പെടുത്തലുകളാണ് ഇതിന് ശക്തി പകരുന്നത്.
അതുകൂടാതെ ഇതിന് ആക്കം കൂട്ടുന്നതും കശ്മീരിൽ സമാധാനം പുലരുന്നതിനും അവശ്യമായ ചില നീക്കങ്ങൾ അല്ലാതെയും നടത്തുന്നുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കശ്‌മീരിൽ സിആർപിഎഫിനെ ആവശ്യമായ സാഹചര്യം ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്രേമോദി ഭരണത്തിൽ ആഭ്യന്തര സുരക്ഷാ ഭീക്ഷണി കുറഞ്ഞെന്നും മാവോയിസ്റ്റ് ബാധിത മേഖലകളിലും വടക്ക് കിഴക്കൻ മേഖലകളിലും കശ്മീരിലും സിആർപിഎഫിനെ വിന്യസിക്കുന്നത് കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ ഒഴിവാക്കാൻ സാധിച്ചേക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുന്നേ ആണ് ഇക്കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഈ പ്രദേശങ്ങളിൽ മികച്ച പ്രവർത്തനമാണ് സിആർപിഎഫ് നടത്തുന്നതെന്നും ഇക്കാര്യത്തിൽ തനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും അമിത് ഷാ പറഞ്ഞു. ജമ്മു കശ്‌മീരിൽ സുരക്ഷയ്ക്ക് സിആര്‍പിഎഫ് വലിയ പങ്കാണ് വഹിക്കുന്നത്. സേനയുടെ നാലിലൊന്ന് അംഗങ്ങളെയും കശ്മീര്‍ മേഖലയിലാണ് വിന്യസിച്ചിരിക്കുന്നത്.
സിആര്‍പിഎഫിന് പുറമെ ജമ്മു കശ്മീര്‍ പൊലീസ്, സൈന്യം, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി തുടങ്ങിയ വിഭാഗങ്ങളെയും കശ്‌മീരിൽ തീവ്രവാദം അടിച്ചമര്‍ത്താനും ക്രമസമാധാനം നിലനിര്‍ത്താനുമായി നിയോഗിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രഖ്യാപനം. പാകിസ്ഥാന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദികൾക്കെതിരെ സൈന്യം ഇതിനകം തന്നെ വളരെ മികച്ച മുന്നേറ്റം കൈവരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























