വിമാനത്താവളത്തില്‍ വലിയ സ്വീകരണം, പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിൽ...! മൂന്ന് ദിവസത്തെ വിദേശ സന്ദര്‍ശന ഇന്ന് തുടക്കം, ജി 7 ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം ജൂണ്‍ 28 ന് യുഎഇ സന്ദർശനം
ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മ്മനിയിലെത്തി.വിമാനത്താവളത്തില്‍ വലിയ സ്വീകരണമാണ് അദ്ദേഹത്തിനായി ഒരുക്കിയിരുന്നത്. ഉച്ചകോടിയുടെ ഭാഗമായി തിങ്കളാഴ്ച്ച വരെയാണ് മോദിയുടെ ജര്‍മ്മനി സന്ദര്‍ശനം.മൂന്ന് ദിവസത്തെ വിദേശ സന്ദര്‍ശനമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഇതില്‍ രണ്ടുദിവസവും അദ്ദേഹം ജര്‍മ്മനിയിലായിരിക്കും.
ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, പരിസ്ഥിതി, ഊര്‍ജം, കാലാവസ്ഥ, ജനാധിപത്യം എന്നിവ ഉള്‍പ്പെടുന്ന രണ്ട് സെഷനുകളില്‍ പ്രധാനമന്ത്രി മോദി സംസാരിക്കും. ഇതിന് ശേഷം അര്‍ജന്റീനയുടെ പ്രസിഡന്റിനെ കണ്ട് അദ്ദേഹം ചര്‍ച്ച നടത്തും. യൂറോപ്പിലെ ഇന്ത്യക്കാരെയും കാണുമെന്ന് മോദി അറിയിച്ചു.
കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ജപ്പാന്‍, യുകെ, യുഎസ് എന്നീ രാജ്യങ്ങളാണ് ജി7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.ഉച്ചകോടിയില്‍ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ജൂണ്‍ 28 ന് യുഎഇയിലെത്തും. യുഎഇ മുൻ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തും.
ഒപ്പം പുതിയ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അഭിനന്ദിക്കാനും കൂടിയാണ് മോദിയുടെ യുഎഇ യാത്ര. നുപുര്‍ ശര്‍മ്മയുടെ നബി വിരുദ്ധ പ്രസ്താവനക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍ വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യുഎഇ സന്ദർശനം. 28ന് രാത്രി തന്നെ പ്രധാനമന്ത്രി യുഎഇയില്‍ നിന്ന് മടങ്ങുമെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha