അഫ്ഗാനിസ്ഥാനിലെ സമാധാന ചർച്ചകൾക്കായി അമേരിക്ക - താലിബാൻ പ്രതിനിധികൾ ഖത്തറിൽ

ഖത്തറിൽ രണ്ടാംഘട്ട യുഎസ്-താലിബാന് ചര്‍ച്ചകള്‍ ആരംഭിച്ചു. അഫ്ഗാനിസ്ഥാനില്‍ സമാധാനം ലക്ഷ്യമിട്ട് നടത്തുന്ന ചര്‍ച്ചയില്‍ ഇന്നലെ അമേരിക്കന്‍ പ്രതിനിധി താലിബാന് നേതാക്കളോട് നേരിട്ട് സംസാരിച്ചു. താലിബാന് ഡെപ്യൂട്ടി നേതാവ് മുല്ലാ അബ്ദുള്‍ ഗാനി ബാരിദറും ചര്‍ച്ചയില്‍ പങ്കെടുത്തു.
അഫ്ഗാനിസ്ഥാനിലെ സമാധാന പ്രക്രിയയ്ക്കു ബരാദറിന്റെ ഇടപെടല്‍ ആക്കം കൂട്ടാന്‍ ഉപകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജനുവരിയില്‍ ദോഹയില്‍ നടത്തിയ ചര്‍ച്ചകളുടെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്. സമാധാന കരാറുണ്ടാക്കാനായാല്‍ 17 വര്‍ഷമായുള്ള അഫ്ഗാനിലെ ആഭ്യന്തര യുദ്ധത്തിന് വിരാമമാകും.
https://www.facebook.com/Malayalivartha


























