കോൺഗ്രസ്സ് സാധ്യത പട്ടിക ചർച്ച ഇന്ന്

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടിക തയാറാക്കാനായി കോൺഗ്രസ് നേതാക്കൾ ഇന്ന് ചർച്ച നടത്തും. മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി എന്നിവരാണ് ചര്‍ച്ച നടത്തുന്നത്. കെ.പി.സി.സി ആസ്ഥാനത്ത് യോഗം ചേർന്ന് സിറ്റിങ് മണ്ഡലങ്ങൾ ഒഴികെയുള്ളിടത്തേക്ക് പട്ടിക തയാറാക്കും. തുടർന്ന് ഹൈക്കമാന്റുമായുള്ള ചര്‍ച്ചകള്‍ക്കായി നേതാക്കള്‍ നാളെ ഡൽഹിയിൽ പോകും.
ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ നല്കിയ പട്ടികയും നേതാക്കളുടെ പരിഗണനയിലുള്ള പേരുകളും ചേര്‍ത്താണ് സാധ്യത പട്ടിക തയാറാക്കുന്നത്. എറണാകുളം ഒഴികെയുള്ള സിറ്റിങ് എം പിമാരുടെ മണ്ഡലത്തില്‍ മറ്റ് പേരുകള്‍ നിർദേശിക്കില്ല. എറണാകുളത്ത് സിറ്റിങ് എം എല്‍ എ ഹൈബി ഈഡനേയും പരിഗണിക്കുന്നുണ്ട്. സിറ്റിങ് എംപിമാരില്ലാത്ത മണ്ഡലങ്ങളില്‍ മൂന്നുപേരുടെ പേരുകള്‍ വച്ചാകും സാധ്യത പട്ടിക തയാറാക്കുക.
അടുത്തയാഴ്ച ആദ്യം ചേരുന്ന കോൺഗ്രസ് സ്ക്രീനിങ് കമ്മിറ്റി പട്ടിക പരിശോധിച്ച് സ്ഥാനാർഥികളെ പ്രഖ്യാപിക്കും.
മാർത്തോമ്മ സഭയുടെയും എൻ.എസ്.എസിെൻറയും താൽപര്യം പരിഗണിച്ചാൽ മുൻ രാജ്യസഭ െഡപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ സ്ഥാനാർഥിയായേക്കും. എന്നാൽ, തെരഞ്ഞെടുപ്പ് സമിതിയുടെ സാധ്യത പട്ടികയിൽ പത്തനംതിട്ട ഉൾപ്പെടുത്തില്ല. ഹൈകമാൻഡ് തീരുമാനിക്കട്ടെയെന്നും നിലപാട്. എം.െഎ. ഷാനാവാസിെൻറ മരണത്തെ തുടർന്ന് ഒഴിവുവന്ന വയനാട് സീറ്റിലേക്കും പട്ടിക വേണ്ടതില്ലെന്ന നിർദേശം ഹൈകമാൻഡ് നൽകിയതായി അറിയുന്നു. ഇവിടെ എം.എം. ഹസൻ, കെ.പി.സി.സി സെക്രട്ടറി കെ.പി. അബ്ദുൽ മജീദ് എന്നിവരുടെ പേര് കെ.പി.സി.സിയുടെ പരിഗണനയിലുണ്ട്.
എഎംഎല്‍എമാരായ കെ മുരളീധരനേയും അടൂര്‍ പ്രകാശിനേയും വയനാട് ആറ്റിങ്ങല്‍ മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നുണ്ട്. ഇവര്‍ മത്സരിക്കണോ വേണ്ടയോ എന്നതില്‍ അന്തിമ തീരുമാനം ഹൈക്കമാണ്ടിന്റിറ്റേതായിരിക്കും. സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാല്‍, കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എ ഐ സി സി ജനറൽ സെക്രട്ടറി കൂടിയായ ഉമ്മൻചാണ്ടി എന്നിവരോട് മത്സരിക്കാൻ ദേശീയ നേതൃത്വം ആവശ്യപ്പെടുമോയെന്നതാണ് ഇനി അറിയേണ്ടത്.
ഡിസിസി അധ്യക്ഷൻ ടി എൻ പ്രതാപൻറെ പേര് തൃശൂരിലും യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻറെ പേര് ചാലക്കുടിയിലും പരിഗണിക്കുന്നുണ്ട്. വി എം സുധീരൻ , പി സി ചാക്കോ എന്നിവരും നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്. ആലത്തൂര്‍ , വയനാട് മണ്ഡലങ്ങളിലെ പട്ടികയിലാണ് വനിതാ പ്രാതിനിധ്യം ഉള്ളത്.
ഞായറാഴ്ചയോടെ ദില്ലിയിലെത്തുന്ന നേതാക്കൾ പട്ടിക ഹൈക്കമാണ്ടിന് കൈമാറും. തിങ്കളാഴ്ച ആണ് സ്ക്രീനിങ് കമ്മറ്റി യോഗം. കെ സി വേണുഗോപാൽ , മുകുൾ വാസ്നിക് , മുല്ലപ്പള്ളി രാമചന്ദ്രൻ , രമേശ് ചെന്നിത്തല എന്നിവരാണ് സ്ക്രീനിങ് കമ്മറ്റി അംഗങ്ങള്‍. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി ക്ഷണിതാവുമാണ്. സ്ക്രീനിങ് കമ്മറ്റിക്ക് ശേഷം വൈകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകും.
ഇടതുപക്ഷമുന്നണിയുടെ സ്ഥാനാര്‍ത്ഥി ഇന്ന് ലിസ്റ്റ് പ്രഖ്യാപിക്കാനിരിക്കേയാണ് യുഡിഎഫില്‍ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടിക നിര്‍ണ്ണയ ചര്‍ച്ചകള്‍ നടത്തുന്നത്. പി കരുണാകരനൊഴികെയുള്ള എല്ലാ സിറ്റിങ്ങ് എം പിമാരെയും സിപിഎം വിണ്ടും മത്സരരംഗത്തിറക്കുന്നുണ്ട്. ഇടത് മുന്നണിയില്‍ സിപിഐയും സിപിഎമ്മും മറ്റ് ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ വിട്ടു നല്‍കാതെ നടത്തിയ സീറ്റ് വിഭജനം യുഡിഎഫിലും പ്രതിഫലിക്കുമോയെന്നാണ് പ്രവര്‍ത്തകര്‍ ഉറ്റുനോക്കുന്നത്.
https://www.facebook.com/Malayalivartha

























