ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽനായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്; സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ സ്ത്രീ സാനിദ്യം ചർച്ചയാക്കി ശാരദക്കുട്ടി

ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി ലിസ്റ്റിലെ സ്ത്രീ സാന്നിദ്യം ചർച്ചയാകുന്നു അവസരത്തിൽ , സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സ്ത്രീകള്‍ പിന്തള്ളപ്പെടുന്നതിനെ വിമര്‍ശിച്ച് എഴുത്തുകാരി എസ് ശാരദകുട്ടി രംഗത്ത്.
മോഹന്‍ലാലിന്‍റെ ഡയലോഗ് ഓര്‍മ്മിപ്പിച്ച് ശാരദകുട്ടി ലക്ഷ്യം വയ്ക്കുന്നത് ഇടതുപക്ഷത്തെയാണ്, 'ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്"- എന്നാണ് ഇത് കാണുമ്പോള്‍ തോന്നുന്നത് എന്ന് ശാരദകുട്ടി പറയുന്നു. തന്റെ ഫേസ്ബുക്‌പോസ്റ്റിലൂടെയാണ് ഷാർഥകുട്ടിയുടെ വിമർശനം.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം ഇങ്ങനെ
സമ്മതിച്ചു. തെരഞ്ഞെടുപ്പിൽ ജയസാധ്യത പ്രധാനമാണ്. ശക്തരായ, ജയസാധ്യതയുള്ള സ്ഥാനാർഥികളെന്ന് സി പി എം വിമർശകനായ അഡ്വ.ജയശങ്കറും ബി.ജെ.പി, കോൺഗ്രസ് വക്താക്കളും ഏഷ്യാനെറ്റ് ചർച്ചയിൽ തലയാട്ടി സമ്മതിക്കുകയും ചെയ്യുന്നതും കേട്ടു.. ശക്തർ തന്നെ. ജയിച്ചു വരട്ടെ.
പക്ഷേ, നാലു വോട്ടു കൂടുതൽ കിട്ടാൻ വേണ്ടി നാടിനെ പിന്നോട്ടു നടത്തില്ല എന്നൊരു വാക്കു പറഞ്ഞതിന്റെ പേരിൽ ആവേശഭരിതരായി മുഖ്യമന്ത്രിക്കു കയ്യടിച്ച സ്ത്രീകൾ വളരെയേറെയുണ്ട്. നാലു വോട്ടു പോയാൽ പോട്ടെ എന്ന ആ ഉറപ്പ് വലിയ ആശയായിരുന്നു.മുന്നോട്ടു പോകുന്ന പാതയിൽ രണ്ടോ മൂന്നോ സ്ത്രീകളെ കൂടെ കൂട്ടുമെന്നു പ്രതീക്ഷിച്ചു.
പരസ്യമായ അഴിമതിക്കും കൊലപാതകത്തിനും സ്ത്രീവിരുദ്ധതക്കും കൂട്ടുനിന്നവരുണ്ട് ലിസ്റ്റിൽ. ഒഴിവാക്കേണ്ടതായിരുന്നു. അവർക്കു പകരം വെക്കാൻ സത്യസന്ധരും കർമ്മശേഷിയും വിശ്വസ്തതയും തെളിയിച്ച ഒരു സ്ത്രീയും സി പി എമ്മിൽ ഇല്ലേ? മതിൽ കെട്ടിയ പെണ്ണുങ്ങൾക്ക് ഉശിരോടെ, അഭിമാനത്തോടെ നാട്ടാരോട് പറയാമായിരുന്നു നാലു വോട്ടിനു വേണ്ടി പെണ്ണുങ്ങളെ തള്ളിമാറ്റില്ല സി പി എം എന്ന്.
ഇതിപ്പോ ഏതോ സിനിമയിൽ മോഹൻലാൽനായകൻ പറഞ്ഞ പോലായിപ്പോയല്ലോ. ''ഞങ്ങൾ വിളിക്കുമ്പോൾ മതിൽ കെട്ടാനും ഞങ്ങൾക്ക് സാംസ്കാരികജാഥ നയിക്കാനും കൊടിയും ബാനറും പിടിക്കാനും, തിരികെ ഞങ്ങൾ വീട്ടിൽ ചെല്ലുമ്പോൾ കഞ്ഞിയും കറിയും വെക്കാനും വിളമ്പാനും, പട്ടടേലേക്ക് എടുക്കുമ്പോൾ തല്ലിയലച്ചു കരയാനും ഞങ്ങൾക്ക് കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്. മനസ്സുണ്ടെങ്കിൽ കേറ് വണ്ടീല്" എന്നവസാനിക്കുന്നു ശാരദക്കുട്ടിയുടെ ഫേസ്ബുക്‌പോസ്റ്റ്.
ലോക്‌സഭയിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടികയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചത്. കാസര്‍കോട് - എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ.പി.സതീഷ് ചന്ദ്രന്‍, കണ്ണൂര്‍ - പി.കെ.ശ്രീമതി എം.പി., വടകര - കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്‍, കോഴിക്കോട് - എ.പ്രദീപ് കുമാര്‍ എംഎല്‍എ, മലപ്പുറം - എസ്എഫ്‌ഐ ദേശീയപ്രസിഡന്റ് വി.പി.സാനു, പൊന്നാനി - പി.വി.അന്‍വര്‍ എംഎല്‍എ, പാലക്കാട് - എം.ബി.രാജേഷ് എം.പി., ആലത്തൂര്‍ - പി.കെ.ബിജു എം.പി., ചാലക്കുടി - ഇന്നസെന്റ് എം.പി., എറണാകുളം - സംസ്ഥാനസെക്രട്ടേറിയറ്റംഗം പി.രാജീവ്, ഇടുക്കി - ജോയ്‌സ് ജോര്‍ജ് എം.പി., കോട്ടയം - ജില്ലാസെക്രട്ടറി വി.എന്‍.വാസവന്‍, ആലപ്പുഴ - എ.എം.ആരിഫ് എംഎല്‍എ, പത്തനംതിട്ട - വീണ ജോര്‍ജ് എംഎല്‍എ, കൊല്ലം - സംസ്ഥാനസെക്രട്ടേറിയറ്റംഗം കെ.എന്‍.ബാലഗോപാല്‍, ആറ്റിങ്ങല്‍ - എ.സമ്പത്ത് എം.പി. എന്നിങ്ങനെയാണ് പട്ടിക.
https://www.facebook.com/Malayalivartha
























