കരമനയിലെ ദുരൂഹ മരണങ്ങള്‍; ചുരുളഴിക്കാൻ അന്വേഷണ സംഘം... അന്വേഷണം ഇന്ന് ആരംഭിക്കും

തിരുവനന്തപുരം കരമനയില്‍ 26 വര്‍ഷത്തിനിടെ നടന്ന 7 മരണം ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘം ഇന്ന് അന്വേഷണം ആരംഭിക്കും.17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ഈ മരണങ്ങളിലെ ദുരൂഹത നീക്കുക,സ്വത്ത് കൈമാറ്റത്തിലെ ക്രമക്കേടുകള്‍ പരിശോധിക്കുകയും ചെയ്യും. ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശന്‍, സഹോദര പുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണത്തിലാണ് പ്രധാനമായും സംശയമുളളത്. ജയമാധവന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്നലെ പുറത്തുവന്നിരുന്നു.
മരണ കാരണം വ്യക്തമല്ല. ഇയാളുടെ മരണത്തിൽ അസ്വാഭാവികതകളില്ലെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മരണകാരണം സ്ഥിരീകരിക്കാൻ ശാസ്ത്രീയപരിശോധനാ ഫലം വേണമെന്നാണ് ഇപ്പോഴത്തെ നിഗമനം. കൂടത്തിൽ കുടുംബത്തിലെ എല്ലാ സ്വത്തുവകകളും തിട്ടപ്പെടുത്തുകയാണ് ആദ്യ ഘട്ടം. ഇതിന് വേണ്ടി റവന്യൂ രജിസ്‌ട്രേഷന്‍ വിഭാഗങ്ങള്‍ക്ക് അന്വേഷണ സംഘം കത്തു നല്‍കും. അതോടൊപ്പം തന്നെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോര്‍ട്ട് ആവശ്യപ്പെട്ടും ക്രൈംബ്രാഞ്ച് ഇന്ന് കത്ത് നല്‍കും. കാര്യസ്ഥനായ രവീന്ദ്രന്‍ നായര്‍, മുന്‍ കാര്യസ്ഥന്‍ സഹദേവന്‍ എന്നിവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
https://www.facebook.com/Malayalivartha



























