കൂടത്തിൽ ദുരൂഹ മരണം; കേസിലെ ചുരുളഴിച്ച് അന്വേഷണ സംഘം, സ്വത്ത് തട്ടിയെടുത്തത് മൂന്ന് തരത്തിൽ; പ്രതികൾക്കെതിരെ നാല് വകുപ്പുകള്‍ ചുമത്തി; എഫ്‌ഐആറില്‍ കാര്യസ്ഥനടക്കം പന്ത്രണ്ട് പ്രതികൾ

തിരുവനന്തപുരം കരമനയില്‍ കൂടത്തില്‍ കുടുംബത്തിലെ ദുരൂഹമരണങ്ങളിൽ ചുരുളഴിച്ച് അന്വേഷണ സംഘം.17 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. ക്രൈംബ്രാഞ്ചിന്റെ പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. കുടുംബത്തിലെ സ്വത്തുക്കള്‍ തട്ടിയെടുത്തതു മൂന്ന് തരത്തിലാണെന്ന് പോലീസ്. ജയമാധവൻ ജീവിച്ചിരിക്കുമ്പോൾ തന്നെ വില്‍പത്രത്തിനു പുറമെ ഭൂമി വിറ്റ് പണം കൈക്കിലാക്കിയിരുന്നു. ഇത് എഫ്‌ഐആറിൽ വ്യക്തമാക്കിയിട്ടുണ്ട്.
ജയമാധവന്‍ നായരുടെ അധീനതയിലു ണ്ടായിരുന്ന കോടികളുടെ ഭൂമിയും വീടും തട്ടിയെടുത്തതു മൂന്നു തരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. കാര്യസ്ഥനടക്കം പന്ത്രണ്ട് പേരെ പ്രതികളാക്കി. ഗൂഢാലോചനയും സാമ്ബത്തിക തട്ടിപ്പും ഉള്‍പ്പെെട നാല് വകുപ്പുകള്‍ ആണ്ഇവർക്കക്കെതിരെ ചുമത്തിയത്. ഇതില്‍ ജയമാധവന്റെ ചില ബന്ധുക്കളുമുണ്ട്. കുടുംബത്തിലെ മരണത്തിലെ ദുരൂഹതയെ ക്കുറിച്ച് പൊലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നില്ല.
ഓരോ വ്യക്തികളും വ്യത്യസ്ത കാലങ്ങളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപിനാഥൻ നായർ, ഭാര്യ സുമുഖിഅമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണൻ, ജയപ്രകാശ്, ഗോപിനാഥൻ നായരുടെ സഹോദരൻ വേലുപ്പിള്ളയുടെ മകൻ ഉണ്ണികൃഷ്ണൻ നായർ, ഗോപിനാഥൻ നായരുടെ മറ്റൊരു സഹോദരനായ നാരായണപിള്ളയുടെ മകൻ ജയമാധവൻ എന്നിവരാണ് മരിച്ചത്. ഗോപിനാഥന്‍ നായരുടെ മകന്‍ ജയപ്രകാശന്‍, സഹോദര പുത്രന്‍ ജയമാധവന്‍ എന്നിവരുടെ മരണത്തിലാണ് പ്രധാനമായും സംശയമുളളത്. കുടുംബത്തിൽ നടന്ന മരണങ്ങളെല്ലാം കൊലപാതകങ്ങളാണെന്ന് പരാതിക്കാരിയായ പ്രസന്ന കുമാരി പറയുന്നു. അവസാനത്തെ മരണം നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതയിലുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നും ഇവര്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha



























