Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാളയാര്‍ കേസ്... പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വാതോരാതെ സംസാരിക്കുന്നവര്‍ എത്ര പേര്‍ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?

28 OCTOBER 2019 07:11 PM IST
മലയാളി വാര്‍ത്ത

വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ വാതോരാതെ സംസാരിക്കുന്നവര്‍ എത്ര പേര്‍ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?. കേസിന്റെ ഏതു ഘട്ടത്തില്‍ സിപിഐ(എം) ഇടപെടല്‍ ഉണ്ടായി എന്നാണ് ഇവര്‍ ആരോപിക്കുന്നത് ?.

വാളയാര്‍ കേസിലെ വിധിയും സാക്ഷികളുടെ മൊഴിയും ഞാന്‍ വായിച്ചിട്ടില്ല. പോലീസ് അന്വോഷണം നടത്തി കോടതിയിലെത്തിച്ച സാക്ഷികള്‍ കോടതിയില്‍ വെച്ച് കൂറുമാറിയിട്ടുണ്ടോ എന്നും അറിയില്ല. അതിനാല്‍ വിധിയെക്കുറിച്ചൊന്നും ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല. കേസിനെ കുറിച്ച് അഡ്വ.ടി.കെ.സുരേഷിന്റെ കുറിപ്പ്:

കുറിപ്പിന്റെ പൂര്‍ണരൂപം...

വാളയാര്‍ പെണ്‍കുട്ടികളുടെ ആത്മഹത്യ ഒരര്‍ത്ഥത്തില്‍ കൊലപാതകം തന്നെയാണ്. അത് കേരള മനസാക്ഷിയെത്തന്നെ ഞെട്ടിച്ചതുമാണ്.

കുറ്റവാളികളും, അവരെ നിയമവിരുദ്ധമായി സഹായിച്ചവരുണ്ടെങ്കില്‍അവരും, എത്ര ഉന്നതരായാലും രക്ഷപ്പെട്ടുകൂടാ..

ഒരു പെണ്‍കുഞ്ഞിനും.. അവരുടെ മാതാപിതാക്കള്‍ക്കും പ്രബുദ്ധ കേരളത്തില്‍ ഈ ദുര്‍ഗതി വന്നുകൂടാ

വാളയാര്‍ അട്ടപ്പള്ളത്ത് ഒമ്ബത് വയസ്സും പതിമൂന്നും വയസുമുള്ള സഹോദരിമാരായ പെണ്‍കുട്ടികളാണ് ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായത്.

ആ കേസിലാണ് തെളിവുകളുടെ അഭാവത്തില്‍ പാലക്കാട് POCSOകോടതി പ്രതികളെ വെറുതെ വിട്ടിരിക്കുന്നത്.

ക്രിമിനല്‍ കേസ് നടത്തിപ്പില്‍ ഏറ്റവും പ്രധാനമായി രണ്ട് ഘട്ടങ്ങളാണ് ഉള്ളത്.
1 ) FlR  റജിസ്റ്റര്‍ ചെയ്ത് കേസ്

അന്യേഷണമാരംഭിച്ച്, സാക്ഷിമൊഴികളെടുത്ത്, തെളിവുകള്‍ ആകാവുന്നത്ര ശേഖരിച്ച് , പ്രതികളെ കണ്ടെത്തി പിടികൂടി നിയമത്തിനു മുന്നിലെത്തിച്ച്, ശാസ്ത്രീയ തെളിവുകള്‍ ഉള്‍പ്പെടെ ശേഖരിച്ച്, പഴുതടച്ച് കുറ്റപത്രം ഫയല്‍ ചെയ്യുന്നതു വരെയുള്ള Investigation ഘട്ടം.

2) പോലീസ് നടത്തിയ Investigation ന്റെ ആകെ തുകയായ ചാര്‍ജ് ഷീറ്റ് ,അഥവാ കുറ്റപത്രം, സാക്ഷികളെ
ഹാജരാക്കിയും മറ്റ് ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കിയും പ്രതിചേര്‍ത്തവര്‍ തന്നെയാണ് കുറ്റപത്രത്തില്‍ ആരോപിക്കപ്പെട്ട കുറ്റകൃത്യം ചെയ്തത് എന്ന് സംശയത്തിനിടയില്ലാത്ത വിധം തെളിയിക്കുന്ന Trial (വിചാരണ) ഘട്ടം ..

ഇതില്‍ ആദ്യഘട്ടത്തില്‍ അന്യേഷണ ഉദ്യോഗസ്ഥനും , വിചാരണ ഘട്ടത്തില്‍ പ്രോസിക്യൂട്ടറും മികവു തെളിയിക്കേണ്ടതുണ്ട്.

POCSOകോടതിയിലെ വിചാരണകള്‍ മിക്കവാറും In camera(അടച്ചിട്ട കോടതി മുറിയില്‍) പ്രൊസീഡിങ്ങ്‌സ് ആയിരിക്കും. സാക്ഷികള്‍ക്ക് നിര്‍ഭയമായി മൊഴി കൊടുക്കാനുള്ള സാഹചര്യങ്ങള്‍ POCSO കോടതിയിലുണ്ട്.

എന്നാല്‍ ഈ സാഹചര്യങ്ങളെല്ലാം ഉണ്ടായിട്ടും, കുറ്റകൃത്യത്തെ പ്രതികളുമായി ബന്ധപ്പെടുത്തുന്നതിലെ സുപ്രധാന സാക്ഷികള്‍ കോടതിയില്‍ വെച്ച് കൂറുമാറിയാല്‍, പോലീസും പ്രോസിക്യൂഷനും കൈക്കൊണ്ട എല്ലാ ശ്രമങ്ങളും വ്യര്‍ത്ഥമാവുകയും, വിചാരണ പ്രഹസനമാവുകയും ചെയ്യും.

വാളയാര്‍ കേസിലെ വിധിയും സാക്ഷികളുടെ മൊഴിയും ഞാന്‍ വായിച്ചിട്ടില്ല. പോലീസ് അന്വോഷണം നടത്തി കോടതിയിലെത്തിച്ച സാക്ഷികള്‍ കോടതിയില്‍ വെച്ച് കൂറുമാറിയിട്ടുണ്ടോ എന്നും അറിയില്ല. അതിനാല്‍ വിധിയെക്കുറിച്ചൊന്നും ഇപ്പോള്‍ അഭിപ്രായം പറയുന്നില്ല.

വിധിയെ മുന്‍നിര്‍ത്തി  CPI(M) നു നേരെ കുതിരകയറുന്നതില്‍ എത്ര പേര്‍ ഈ കേസിലെ വിധി കണ്ടിട്ടുണ്ട് ?
എത്ര പേര്‍ ഈ കേസിലെ വിധി പഠിച്ചിട്ടുണ്ട് ?. കേസിന്റെ ഏതു ഘട്ടത്തില്‍  CPI(M) ഇടപെടല്‍ ഉണ്ടായി എന്നാണ് ഇവര്‍ ആരോപിക്കുന്നത് ?.

പോക്‌സോ കേസില്‍ വക്കാലത്തുണ്ടായിരുന്ന അഭിഭാഷകന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ ആയതും വക്കാലത്തൊഴിഞ്ഞതും ഈ കേസിന്റെ വിധിയെ എങ്ങിനെ ബാധിച്ചു എന്നാണിവര്‍ ആരോപണമുന്നയിക്കുന്നത് ?

അതെങ്ങിനെ സാദ്ധ്യമാകുമെന്നാണിവര്‍ സമര്‍ത്ഥിക്കാന്‍ ശ്രമിക്കുന്നത് ?

ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാന്‍ എന്നല്ല , ഏതു പോസ്റ്റിനും യോഗ്യതകളെ സംബന്ധിച്ച് അതിന്റേതായ ലീഗല്‍നോംസ് ഉണ്ട്.

ആവശ്യമായ യോഗ്യതകളുണ്ടെങ്കില്‍ കഴിവുള്ള വ്യക്തികളെ അതാതു തസ്തികകളില്‍ നിയമപ്രകാരം നിയമിക്കാവുന്നതുമാണ്.

സംസ്ഥാന ഗവര്‍ണ്ണര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നേയുള്ളൂ എന്നാല്‍ രാഷ്ട്രീയ നേതാവിനെ ഗവര്‍ണ്ണറാക്കാന്‍ പാടില്ല എന്നില്ല..

സ്പീക്കര്‍ കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നേയുള്ളൂ..
പക്ഷേ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട MLA  യും MP യും തന്നെയായിരിക്കും സ്പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നത്

എന്തിനധികം..

പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിലെയും, വിവിധ ഹൈക്കോടതികളിലെയും ജഡ്ജിമാര്‍ ഉള്‍പ്പെടെ, ആ തസ്തികയിലെത്തും മുമ്ബ് അഭിഭാഷകരായി പ്രാക്റ്റീസ് ചെയ്തിരുന്നവരും പല കേസുകളിലും പല കക്ഷികളുടെയും വക്കാലത്ത് ഉണ്ടായിരുന്നവരുമായിരിക്കും ..

അതാത് സ്ഥാനങ്ങളില്‍ എത്തിയ ശേഷം അവര്‍ ആ തസ്തികയെ എങ്ങിനെ നിഷ്പക്ഷമായി കൈകാര്യം ചെയ്യുന്നു എന്നാണ് കാണേണ്ടത് .

എന്തായാലും LDF  സര്‍ക്കാര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍മാനായി നിയമിച്ച അഡ്വ: N. രാജേഷ് അല്ല വാളയാര്‍ കേസിന്റെ അന്വേഷണം നടത്തിയത് എന്ന് എല്ലാവര്‍ക്കും അറിവുള്ളതാണ് .

അഡ്വ: N. രാജേഷ് അല്ല POSCO കോടതിയിലെ പബ്ലിക് പ്രേസിക്യൂട്ടര് എന്നും ഏവര്‍ക്കും അറിവുള്ളതാണ്.

CPI(M) ന് POSCO കോടതിയിലെയെന്നല്ല, ഒരു കോടതിയിലെയും നടപടിക്രമങ്ങളില്‍ ഇടപെടാനാകില്ല എന്നതും പകല്‍ പോലെ വ്യക്തമാണ്.

മാത്രമല്ല സ്ത്രീ പീഡന കേസുകളില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും സൃഷ്ടിക്കാന്‍, LDF  ഗവണ്‍മെന്റ് യാതോരു അനധികൃത ഇടപെടലും നടത്താതെ അന്വേഷണ ഏജന്‍സികള്‍ക്കും പ്രോസിക്യൂഷനും
കക്ഷി രാഷ്ട്രീയത്തിനതീതമായ സ്വാതന്ത്ര്യവും നല്‍കിക്കാണുന്നുണ്ട്.

അതു കൊണ്ടു കൂടിയായിരിക്കണം മറ്റു സെഷന്‍സ് കോടതിയിലെ പ്രോസിക്യൂട്ടര്‍മാരെ മാറ്റി നിയമിച്ചിട്ടും
UDF ഭരണകാലത്ത് നിയമിതയായ POSCO കോടതിയിലെ പ്രോസിക്യൂട്ടറെ ഇപ്പോഴും തുടരുവാന്‍ അനുവദിക്കാന്‍ LDF ഗവണ്‍മെന്റ് തയ്യാറായിട്ടുള്ളത് .

POSCO കോടതിയിലെ പ്രോസിക്യൂട്ടര്‍ മാറ്റമില്ലാതെ തുടരുന്നതിനാല്‍ അത്തരം ഒരു രാഷ്ട്രീയ ആരോപണം
ഗവണ്‍മെന്റിനെതിരെ ഉന്നയിക്കാന്‍ പോലും എതിരാളികള്‍ക്ക് സാദ്ധ്യമല്ലാത്തതാണ്.

എന്നിട്ടും CPM നെതിരെ വാളെടുക്കുന്നവര്‍ എന്തടിസ്ഥാനത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടേയിരിക്കുന്നത്?

പേമാരി പെയ്തതിനും, പ്രളയം വന്നതിനും, കൊടുങ്കാറ്റു വീശിയതിനും CPM നെ തെറി വിളിക്കുന്നവര്‍ അത് തുടര്‍ന്നു കൊണ്ടിരിക്കട്ടെ.. അത് ഗൗനിക്കേണ്ടതില്ല.

പക്ഷേ ആത്മാര്‍ത്ഥമായും സത്യസന്ധമായും ഉയരുന്ന വിമര്‍ശനങ്ങളെ കാണാതിരുന്നു കൂടാ.. അതിനെ
ഗൗരവമായിത്തന്നെ ഗൗനിക്കേണ്ടതുണ്ട്. പരിശോധിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങളുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കേണ്ടതുമുണ്ട്.

ആ കൊച്ചു കുട്ടികളുടെ ദാരുണമായ മരണത്തില്‍ മനുഷ്യത്വവും മനസാക്ഷിയുമുള്ളവരെല്ലാം അതിയായി വേദനിക്കുന്നു.

അതിലേറെ വേദനയുണ്ട് അവരുടെ മരണത്തിനുത്തരവാദികളായവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നതില്‍..

ഇതില്‍ ആര്‍ക്കാണ് ഏതു ഘട്ടത്തിലാണ്, വീഴ്ച്ച പറ്റിയത് എന്ന് പരിശോധിച്ചേ മതിയാകൂ..

വീഴ്ച്ച വരുത്തിയിട്ടുണ്ടെങ്കില്‍ അന്വേഷണസംഘമാണോ പ്രോസിക്യൂഷനാണോ വീഴ്ചവരുത്തിയതെന്ന് സര്‍ക്കാര്‍ അന്വോഷിക്കണം.

ബോധപൂര്‍വ്വം വീഴ്ച്ച വരുത്തിയവരുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണം..

പോക്‌സോ കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ പോകണം..

ആവശ്യമാണെങ്കില്‍ നിയമ സാദ്ധ്യതകള്‍ പരിശോധിച്ച് പുനരന്വോഷണം നടത്തണം .

കേരളം വിശ്വസിക്കുന്നു… മനുഷ്യര്‍ക്കൊപ്പം നിലകൊള്ളുന്ന കേരളത്തിലെ സര്‍ക്കാറിനെ.. നിഷ്പക്ഷവും നീതിയുക്തവുമായ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ജുഡീഷ്യറിയെ ..

യഥാര്‍ത്ഥ കുറ്റവാളികള്‍ ഒരു നിലയ്ക്കും രക്ഷപ്പെട്ടുകൂടാ ..

ആ കുഞ്ഞുങ്ങളെ കേരള മനസാക്ഷി നെഞ്ചേറ്റിയിരിക്കുന്നു.. അവര്‍ക്ക്.. അവരുടെ മാതാപിതാക്കള്‍ക്ക്
നമുക്ക്.. നമ്മുടെ സമൂഹത്തിന്.. നീതി കിട്ടിയേ പറ്റൂ …

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മാർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി  (10 minutes ago)

കനത്തമഴയിൽ മണ്ണിടിച്ചിലിന് സാധ്യത...കർണാടകത്തിലെ ട്രെക്കിങ് കേന്ദ്രങ്ങളിൽ വീണ്ടും നിയന്ത്രണം  (47 minutes ago)

പോത്തുണ്ടി നെന്മാറ ഇരട്ടക്കൊലക്കേസ്.... ചെന്താമരയുടെ ശിക്ഷാവിധി പറയുന്നത് മാറ്റി  (1 hour ago)

സംസ്ഥാനത്ത് ഇന്നു മുതല്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്...  (1 hour ago)

സുഹൃത്തുക്കളോടൊപ്പം പുഴയിൽ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (2 hours ago)

നെന്മാറ ഇരട്ടക്കൊലപാതകക്കേസ്... കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും...  (2 hours ago)

തിങ്കളാഴ്ചയിലെ ഭാഗ്യരാശികൾ ആരൊക്കെ? (ജൂലൈ 06 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

വിമാനത്തിനകത്ത് വച്ച് യാത്രക്കാരന് നെഞ്ചുവേദന ... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ആ യാത്ര അവസാനയാത്രയായി.... അച്ഛനും അമ്മയ്ക്കുമൊപ്പം അമ്പൂരി കുമ്പിച്ചൽ കടവ് കാണാനിറങ്ങിയ മൂന്നുവയസുകാരിക്ക്, അവർ സഞ്ചരിച്ച ടെമ്പോ ട്രാവലർ കയറിയിറങ്ങി ദാരുണാന്ത്യം  (2 hours ago)

രാജൻ കേസിലെ ഏക സാക്ഷി, പ്രൊഫസർ കെ കെ അബ്ദുൾ ഗഫാർ അന്തരിച്ചു...  (2 hours ago)

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന്  മുതൽ 11 വരെ നീളുന്ന ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (12 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (12 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (12 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (12 hours ago)

Malayali Vartha Recommends