പ്രതിഷേധങ്ങൾക്ക് പിന്നാലെ വാളയാർ കേസിൽ ആരോപണവിധേയനായ സിഡബ്ലൂസി ചെയർമാനെ മാറ്റി !

വാളയാർ കേസിൽ പ്രതിഷേധങ്ങൾ ആളിപടരുന്നു ഇതിനു പിന്നാലെ ആരോപണവിധേയനായ പാലക്കാട് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റിയിരിക്കുന്നു . അഡ്വ.രാജേഷിനെതിരെയാണ് ഇത്തരത്തിൽ നടപടി വന്നത് . കേസിൽ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ഹാജരായ രാജേഷ് ശിശുക്ഷേമ സമിതി ചെയർമാനായി തുടരുന്നതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.
സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ ഷൈലജ രാജേഷ് കേസില്‍ ഹാജരായതിനെ തള്ളി രംഗത്തെത്തിയിരുന്നു. ചെയര്‍മാന്‍ ഹാജരായത് തെറ്റാണെന്നും അത് അന്വേഷിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി . ഇത്തരം കേസുകളില്‍ ഹാജരാവാത്ത ആളുകളെയാണ് സി.ഡബ്ല്യൂ.സി ചെയര്‍മാനായി നിയമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞിരുന്നു. കേസില്‍ വെറുതെ വിട്ട മൂന്നാം പ്രതി പ്രദീപ്കുമാറിന് വേണ്ടി ആദ്യം ഹാജരായത് രാജേഷായിരുന്നു. എന്നാല്‍ വിചാരണ വേളയില്‍ ഇദ്ദേഹത്തെ ചെല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാനാക്കി. തുടര്‍ന്ന് നടപടി വിവാദമായതോടെ കേസ് മറ്റ് അഭിഭാഷകര്‍ക്ക് കൈമാറുകയായിരുന്നു.
പ്രോസിക്യൂഷന്റെ വാദം മുൻകൂട്ടി അറിഞ്ഞ് പ്രതികളെ രക്ഷിക്കാൻ രാജേഷ് കൂട്ടു നിന്നെന്ന ആരോപണം ആണ് ഇന്ന് നിയമസഭയിൽ അടക്കം സർക്കാരിനെതിരെ ഉയർന്നത്. സംഭവത്തിൽ സർക്കാരിനെതിരായ പ്രതിഷേധം നിയമസഭക്ക് അകത്തും പുറത്തും ആളിക്കത്തിയതിന് പിന്നാലെയാണ് ശിശുക്ഷേമ സമിതി ചെയർമാനെ മാറ്റി ക്കൊണ്ട് സർക്കാർ നടപടിയാകുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് രാജേഷിനെതിരായ നടപടി.
https://www.facebook.com/Malayalivartha



























