വാളയാർ കേസ്; മൂത്ത മകളെ പ്രതികളിൽ ഒരാൾ പീഡിപ്പിച്ചിരുന്നു; രണ്ടാനച്ഛന്റെ നിർണ്ണായക വെളിപ്പെടുത്തൽ

വാളയാറിൽ സഹോദരിമാരുടെ മരണത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി രണ്ടാനച്ഛൻ. വാളയാര്‍ അട്ടപ്പള്ളത്ത് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെൺകുട്ടികളുടെ മരണത്തില്‍ പ്രതിചേര്‍ക്കപ്പെട്ട മൂന്നുപേരെക്കൂടി കഴിഞ്ഞ ദിവസം കോടതി വെറുതേവിട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ വൻ പ്രതിഷേധമാണ് ഉയരുന്നത്. പ്രതികളിൽ ഒരാൾക്കെതിരെ മകൾ മൊഴി നൽകിയിരുന്നു.
മൂത്തമകളെ പ്രതികളിലൊരാള്‍ പീഡിപ്പിക്കുന്നത് കണ്ടെന്നും കുറേക്കാലമായി പീഡിപ്പിക്കുന്നുണ്ടെന്ന് മകള്‍ പറഞ്ഞിരുന്നുവെന്നുമാണ് രണ്ടാനച്ഛന്റെ നിർണ്ണായക വെളിപ്പെടുത്തല്‍. പീഡന വിവരം അറിയിച്ചാൽ കൊല്ലുമെന്നുള്ള ഭീഷണിയായിരുന്നു. രണ്ടാമത്തെ കുട്ടിയുടെ മരണം കൊലപാതകമാണെന്ന് സംശയവുമായി കേസിലെ സാക്ഷിയായ അബ്ബാസ് പറയുന്നു. മൂത്ത കുട്ടി മരിച്ചതിന്റെ പിറ്റേന്നാണ് മൃതദേഹം പോലീസ് താഴെയിറക്കിയത്. അവിടെ സാക്ഷിയായിരുന്ന തന്നെ കോടതിയിൽ വിളിപ്പിച്ചിരുന്നു. പക്ഷെ വിസ്തരിച്ചില്ല. സാക്ഷിയായ തന്നോട് ഈ കേസുമായി ബന്ധപ്പെട്ട് ഒരുചോദ്യവും തന്നോട് ചോദിച്ചിട്ടില്ലെന്നും അബ്ബാസ് പറയുന്നു.
https://www.facebook.com/Malayalivartha



























