Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്നാമത്തെ പരാതിക്കാരിയുമായി തനിക്ക് ഒരു ബന്ധവുമില്ലെന്ന് ആണയിട്ട് പറഞ്ഞ റിനിയുടെ മുഖംമൂടി വലിച്ചുകീറി ഫെന്നി: കൃത്യമായ ലക്‌ഷ്യം കണ്ട് രാഹുൽ ആർമി തന്ത്രം...


പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന തന്ത്രിക്ക് നെഞ്ചുവേദന: നാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആൻജിയോഗ്രാമിന് വിധേയനാക്കും; തുടർചികിത്സയുടെ കാര്യത്തിൽ തീരുമാനമെടുക്കും...


രാഹുലിന്റെ എംഎല്‍എ സ്ഥാനം തെറിപ്പിക്കുമോ..? 23ന് പരാതിക്കാരനായ ഡി. കെ മുരളിയുടെ ഭാഗം കേൾക്കും..


സംസ്കാര ചടങ്ങിനിടെ ലിനി റോയിയെ ലക്ഷ്യമിട്ട് സൈബർ വേട്ട: സൺഗ്ലാസ് ധരിച്ചതാണോ കുറ്റം? 'സാക്ഷര കേരളത്തിന്' വിമർശനം...


കൊൾട്ടൻ ഖനിയിലുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ 200-ഓളം പേർ കൊല്ലപ്പെട്ടു.. രക്ഷാപ്രവർത്തനം കടുത്ത വെല്ലുവിളിയാണ്..ഫോൺ നെറ്റ്‌വർക്കുകൾ ദിവസങ്ങളായി തകരാറിലാണ്..

ഇത്രയ്ക്ക് വേണോ മുതലാളീ... തരം കിട്ടുമ്പോഴൊക്കെ യോഗി ആദിത്യനാഥിനേയും യുപിയേയും തള്ളിപറയുന്ന സഖാക്കളെ പൊളിച്ചടുക്കി കിറ്റക്‌സ് എംഡി; നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ യുപി എങ്ങനെ രണ്ടാം സ്ഥാനത്തെത്തി കാരണം ഇതാണ്

03 JULY 2021 08:30 AM IST
മലയാളി വാര്‍ത്ത

നരേന്ദ്ര മോദി കഴിഞ്ഞാല്‍ സഖാക്കള്‍ക്ക് കണ്ട് കൂടാത്ത ഒരാളാണ് യോഗി ആദിത്യനാഥ്. എന്നാല്‍ യുപിയുടെ വളര്‍ച്ച തുറന്ന് കാട്ടുകയാണ് കിറ്റക്‌സ് മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബ്. തുടര്‍ച്ചയായ പരിശോധനകളിലൂടെ തകര്‍ക്കുന്നെന്ന ആക്ഷേപമാണ് സാബു ജേക്കബിനുള്ളത്

കിറ്റക്‌സ് അപ്പാരല്‍ പാര്‍ക്ക് കേരളത്തില്‍ ആരംഭിക്കേണ്ടെന്ന് തീരമാനമെടുത്തു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ നിക്ഷേപ സൗഹൃദ സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ യു.പിയെ എന്തുകൊണ്ട് എടുത്തു പറഞ്ഞു എന്ന് വ്യക്തമാക്കുകയാണ് സാബു ജേക്കബ്. നിക്ഷേപ സൗഹൃദ റാങ്കിംഗില്‍ പിന്നിലായിരുന്ന യു.പി എങ്ങനെ രണ്ടാം സ്ഥാനത്തെത്തി എന്ന് നാം മനസിലാക്കണം. അവിടെ മുഖ്യമന്ത്രി നേരിട്ടാണ് പുതിയ വ്യവസായങ്ങള്‍ക്ക് ക്ലിയറന്‍സ് നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

 



കേരളത്തിലെ ദുരനുഭവത്തിന് പിന്നാലെ തനിക്ക് തമിഴ്‌നാട്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് തനിക്ക് ക്ഷണം ലഭിച്ചത്. വ്യവസായികളെ സമീപിക്കുന്ന സമീപനമാണ് ഈ സംസ്ഥാനങ്ങളെല്ലാം കൈക്കൊളളുന്നത്. ഈ സംസ്ഥാനങ്ങളില്‍ നിന്നും തന്നെ വിളിച്ചവരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ മന്ത്രിമാര്‍ വരെ ഉള്‍പ്പെടും. പുതിയ സാഹചര്യത്തില്‍ എന്നെ ക്ഷണിച്ച പലരും ചോദിച്ചത് പ്രത്യേകമായി എന്താണ് അനുവദിക്കേണ്ടതെന്നാണ്. ഇവിടെയാവട്ടെ പ്രത്യേകമായി ഒന്നും ലഭിക്കുന്നില്ലെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു എന്നും അദ്ദേഹം പറയുന്നു.

അതേസമയം, കേരളത്തില്‍ തുടര്‍ന്നാല്‍ 80 ശതമാനം സ്വന്തം കഴിവും നഷ്ടപ്പെടുമെന്നും സാബു പ്രതികരിച്ചു. അപ്പാരല്‍ പാര്‍ക്ക് എന്തായാലും കേരളത്തില്‍ വേണ്ടെന്നുവച്ചു. പീഡനം മാത്രമായിരുന്നു കഴിഞ്ഞ മാസം. ഒരു മാസമായി ഒരു ജോലിയും തനിക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ഗള്‍ഫിലും മറ്റും പോയി സമ്പാദിക്കുന്ന പണം ഇവിടെ വ്യവസായം തുടങ്ങാന്‍ ചെലവഴിക്കുന്നവന് നഷ്ടം മാത്രമാണ് കിട്ടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 



കിറ്റെക്‌സ് കമ്പനിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ വകുപ്പുകള്‍ 11 തവണകളായാണ് പരിശോധന നടത്തിയത്.
1) തൊഴില്‍ വകുപ്പ് 3 തവണ
2) ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പ് 1
3) തഹസീല്‍ദാര്‍ 1
4) ആരോഗ്യവകുപ്പ് 2
5) മലിനീകരണ നിയന്ത്രണ ബോര്‍ഡ് 3
6) ജില്ലാ മെഡിക്കല്‍ ഓഫിസര്‍ 1

ഇതില്‍ പതിനൊന്നാമത്തെ പരിശോധന 4 വകുപ്പുകള്‍ സംയുക്തമായാണ് നടത്തിയത്. ഈ പരിശോധനകള്‍ക്കൊന്നിനുശേഷവും എന്തെങ്കിലും കണ്ടെത്തിയതായി അവരാരും പറഞ്ഞതേയില്ല. ഒടുവില്‍ ഉദ്യോഗസ്ഥ പീഡനത്തെക്കുറിച്ച് ഞാന്‍ ജൂണ്‍ 29ന് പത്രക്കുറിപ്പ് ഇറക്കിയപ്പോള്‍ അന്നു വൈകീട്ടോടെ അവര്‍ കുറ്റം കണ്ടെത്തി. ഇതില്‍ തന്റെ കമ്പനിയുടെ മേല്‍ 7 കുറ്റങ്ങളാണ് ചാര്‍ത്തിയിരിക്കുന്നത്. ഈ ലംഘനങ്ങള്‍ കമ്പനിയില്‍നിന്നു കണ്ടെത്തിയതല്ല. അവ പാര്‍ട്ടി ഓഫിസിലിരുന്ന് എഴുതിച്ചേര്‍ത്തവയാണ്.

 



അതിന്റെ പൊള്ളത്തരം അതില്‍ കാണാം. അതിലൊന്ന് ഇതാണ്; മിനിമം കൂലി നിയമത്തിലെ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചു. തൊഴില്‍ വകുപ്പില്‍നിന്ന് അസി. ലേബര്‍ ഓഫിസര്‍ നേരിട്ടുവന്ന് തന്ന നോട്ടനസിലാണ് ഇതു പറയുന്നത്.

2010ല്‍ നിശ്ചയിച്ച മിനിമം കൂലി അനുസരിച്ച് കേരളത്തിലെ ഗാര്‍മെന്റ് വ്യവസായ മേഖലയില്‍ ഒന്നാം ഗ്രേഡ് ടെയിലര്‍ക്ക്് നിശ്ചയിച്ച മിനിമം കൂലി 9240 രൂപയാണ്. എന്നാല്‍ കിറ്റെക്‌സില്‍ ഇതേ ഗ്രേഡില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്നത് 16,250 രൂപയാണ്. ഇതിനു പുറമെ 4 നേരം സൗജന്യ ഭക്ഷണവും സൗജന്യതാമസവും നല്‍കുന്നു. നിശ്ചയിച്ച കൂലിയേക്കാള്‍ 70 മുതല്‍ 90 ശതമാനം വരെ കൂടുതലാണിത്.

 



എന്നാല്‍ സര്‍ക്കാര്‍ പറയുന്നത് 2019ല്‍ പുതുക്കിയ മിനിമം കൂലി നല്‍കുന്നില്ല എന്നതാണ്. രാജ്യത്ത് ഒരിടത്തും നടപ്പാക്കാത്ത കൂലിയാണ് അതില്‍ പറയുന്നത്. അതു കോടതി സ്‌റ്റേ ചെയ്തതാണ്. അതിനാല്‍ ഇല്ലാത്ത മിനിമം കൂലിയുടെ പേരില്‍ കിറ്റെക്‌സിനു നല്‍കിയിരിക്കുന്ന നോട്ടിസ് പിന്‍വലിക്കണം എന്നും സാബു ജോര്‍ജ് പറഞ്ഞു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബലൂചിസ്ഥാനില്‍ 2 ദിവസത്തിനിടെ പാക്ക് സേന വധിച്ചത് 177 ബിഎല്‍എ അംഗങ്ങളെ  (1 hour ago)

ഗോവയില്‍ നിന്ന് കേരളത്തിലേക്ക് വിദേശ മദ്യം കടത്തിയ യുവാവിന് 3 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും  (1 hour ago)

സിപിഎമ്മിനെതിരെ സംസാരിച്ച് കൃത്രിമക്കാലുകള്‍ ഊരിയെടുത്ത് രാജ്യസഭയിലെ ഡെസ്‌കില്‍ വച്ച് സദാനന്ദന്‍  (1 hour ago)

സി.ജെ.റോയുടെ ഡയറിയിലെ കുറിപ്പില്‍ എല്ലാം മുന്‍കൂട്ടി തീരുമാനിച്ചപോലെ  (1 hour ago)

അപകടാവസ്ഥയിലായ പാലം പെയിന്റ് അടിച്ച് നേരെയാക്കി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍  (1 hour ago)

പൃഥ്വിരാജ് തന്ന സമ്മാനമെന്ന് തന്നെ വിസ്മയിപ്പിച്ചതെന്ന് സിദ്ധു പനയ്ക്കല്‍  (1 hour ago)

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് കിണറിന് മുകളിലേക്ക് ഇടിച്ചു കയറി  (1 hour ago)

25 കാരിയുടെ വയറില്‍ നിന്നും നീക്കം ചെയ്തത് 23 കിലോ ഗ്രാം ഭാരമുള്ള മുഴ  (2 hours ago)

ആലപ്പുഴയില്‍ സ്റ്റുഡിയോ ജീവനക്കാരനായ യുവാവ് കടലില്‍ ചാടി ജീവനൊടുക്കി  (2 hours ago)

സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാലിന്റെ പുതിയ ചിത്രം  (2 hours ago)

ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാരക്കരാര്‍ ധാരണയിലായി  (3 hours ago)

സിപിഎമ്മിനെ പോലെ പകയുമായി നടക്കുന്നവര്‍ അല്ല കോണ്‍ഗ്രസുകാര്‍; വിശദീകരണവുമായി ഷിയാസ്  (3 hours ago)

ഭാര്യയെ നടുറോഡില്‍ കുത്തികൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷിന് ഇരട്ട ജീവപര്യന്തം ശിക്ഷയും രണ്ടുലക്ഷം രൂപ പിഴയും  (3 hours ago)

സംസ്ഥാനത്ത് ഉച്ചയ്ക്ക് വീണ്ടും സ്വര്‍ണവില ഇടിഞ്ഞു  (5 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജുവിന്റെ ശിക്ഷ മരവിപ്പിച്ചു  (5 hours ago)

Malayali Vartha Recommends