പിണറായിയുടെ ശിങ്കിടികളുടെ അഴിഞ്ഞാട്ടം; പൊലീസിന് പറ്റിയത് ഗുരുതര വീഴ്ച, ഓഫിസിനുള്ളിൽ പ്രവേശിക്കുന്നതിൽ നിന്നു സമരക്കാരെ തടഞ്ഞില്ല! പുതിയ റിപ്പോർട്ടിൽ ഒന്നൊന്നായി എണ്ണിയെണ്ണി പറഞ്ഞ് എഡിജിപി മനോജ് ഏബ്രഹാം

വയനാട് എംപി രാഹുൽ ഗാന്ധിയുടെ കൽപറ്റ ഓഫിസ് ആക്രമിച്ച സംഭവത്തിന് പിന്നാലെ ഉണ്ടായ പുകിലുകൾ അണയുന്നില്ല. ഭരണപക്ഷവും പ്രതിപക്ഷവും വിട്ടുകൊടുക്കാതെ ഒന്നിനൊന്ന് പടപൊരുതുമ്പോൾ പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. പുതിയ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത് ഇത്തരത്തിൽ ഒരു സംഭവം തടയുന്നതിൽ പൊലീസ് ഗുരുതര വീഴ്ച വരുത്തിയെന്നും എസ്എഫ്ഐക്കാർ നിയമത്തെ വെല്ലുവിളിച്ച് അഴിഞ്ഞാടിയെന്നും എഡിജിപി മനോജ് ഏബ്രഹാം സർക്കാരിനു റിപ്പോർട്ട് നൽകിയിരിക്കുകയാണ്.
അതായത് സംസ്ഥാന ഇന്റലിജൻസ് വിഭാഗം മുൻകൂട്ടി അറിയിച്ചിട്ടും അക്രമം തടയാൻ പൊലീസിനു കഴിഞ്ഞില്ല എന്നാണ് അദ്ദേഹം സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നത്. പറഞ്ഞുവന്നാൽ തന്നെ ജില്ലാ സ്പെഷൽ ബ്രാഞ്ച് ഇക്കാര്യം അറിഞ്ഞതേയില്ല എന്നതാണ്. ഈ അക്രമത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും സായുധ ക്യാംപുകളിൽ ദ്രുതകർമ സേന അടിയന്തരമായി രൂപീകരിക്കണമെന്നും അവർക്കു കലാപകാരികളെ നേരിടാനുള്ള എല്ലാ ഉപകരണവും ലഭ്യമാക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുകയാണ്.
റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ:
മാർച്ചിനു പൊലീസിന്റെ അനുമതി തേടിയില്ല. ആ ദിവസം 12.30നു സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിനു വിവരം ലഭിച്ചു. ഉടൻ വയനാട് ജില്ലാ പൊലീസ് മേധാവിയെയും കൽപറ്റ ഡിവൈഎസ്പിയെയും അറിയിച്ചു. മൂന്നരയോടെ മാർച്ച് എത്തിയപ്പോൾ കൽപറ്റ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 15 പൊലീസുകാരാണ് അവിടെ ഉണ്ടായിരുന്നത്. വനിതകൾ അടക്കം മുന്നൂറിലേറെ എസ്എഫ്ഐക്കാർ എത്തിയതോടെ പൊലീസ് നിസ്സഹായരായി. പൊലീസിനെ കയ്യേറ്റം ചെയ്ത പ്രവർത്തകർ 2 വഴികളിലൂടെ ഓഫിസിലേക്ക് ഇരച്ചു കയറി.
എന്നാൽ, അക്രമം തടയാൻ പൊലീസ് അവരുടെ പിന്നാലെ ഓഫിസിനുള്ളിലേക്കു പോയില്ല. 3.37 മുതൽ 3.57 വരെയായിരുന്നു എസ്എഫ്ഐക്കാർ ഓഫിസിനുള്ളിൽ. അവിടെയുണ്ടായിരുന്ന 3 കോൺഗ്രസ് പ്രവർത്തകരെ ഇവർ കയ്യേറ്റം ചെയ്തു.
കുറെ ഫയലുകൾ നശിപ്പിച്ച ശേഷം രാഹുൽ ഗാന്ധിയുടെ തകർത്ത ചിത്രം സഹിതം അദ്ദേഹത്തിന്റെ കസേരയിൽ വാഴ വച്ചു. 19 പേരെ പൊലീസ് കയ്യോടെ അറസ്റ്റ് ചെയ്തു.
പിന്നീടു പുറത്തു പ്രതിഷേധിച്ച എസ്എഫ്ഐക്കാർ ഒരു പൊലീസ് ബസ് തകർക്കുകയും 8 പൊലീസുകാരെ പരുക്കേൽപ്പിക്കുകയും ചെയ്തു. കോൺഗ്രസുകാർ സംഘടിച്ചതോടെ അടിയന്തരമായി സമീപത്തെ വൻ പൊലീസ് സംഘത്തെ വരുത്തി രാത്രിയോടെ സ്ഥിതി നിയന്ത്രണ വിധേയമാക്കി’. റിപ്പോർട്ട് കഴിഞ്ഞ ദിവസം ആഭ്യന്തര സെക്രട്ടറിക്കു കൈമാറി.
https://www.facebook.com/Malayalivartha
























