സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സരിത്തും എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ മുന്നിൽ ഇന്നും ഹാജരായില്ല; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വീണ്ടും സ്വപ്‍ന ഒഴിഞ്ഞു മാറി; സ്വപ്നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിത്തും ; ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് മെയിൽ മുഖേന സ്വപ്ന ഇ ഡി യെ അറിയിച്ചു

സ്വർണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷും സരിത്തും ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകാൻ നോട്ടീസ് കൊടുത്തിരുന്നു. എന്നാൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ മുന്നിൽ ഇരുവരും ഇന്നും ഹാജരായില്ല. ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വീണ്ടും സ്വപ്‍ന ഒഴിഞ്ഞു മാറുകയായിരുന്നു. ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് മെയിൽ മുഖേന സ്വപ്ന ഇ ഡി യെ അറിയിക്കുകയും ചെയ്തു.
സ്വപ്നയെ ആശുപത്രിയിൽ കൊണ്ടു പോകേണ്ടതിനാൽ ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് സരിത്തും അറിയിച്ചിരിക്കുകയാണ്. ഗൂഢാലോചന കേസിൽ സരിത് ക്രൈംബ്രാഞ്ചിന് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. എറണാകുളം പൊലീസ് ക്ലബിലാണ് ചോദ്യം ചെയ്യൽ . അതേസമയം, സ്വപ്‌ന സുരേഷിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായി സ്വകാര്യ എന്‍ജിഒ ആയ എച്ച്.ആര്‍.ഡി.എസ് അറിയിച്ചു .
സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു തീരുമാനമെടുത്തത്. സ്വപ്‌നയുടെ കൂടി താത്പര്യം പരിഗണിച്ച് തന്നെയാണ് ഈ നടപടി സ്വീകരിച്ചതെന്നും അവര്‍ വ്യക്തമാക്കിയിരിക്കുകയാണ്. സ്വപ്നയെ എച്ച്ആർഡിഎസ് ചെല്ലും ചെലവും കൊടുത്തു സംരക്ഷിക്കുകയാണെന്ന് മുഖ്യമന്ത്രിപറഞ്ഞിരുന്നു. ഈ പരാതി കണക്കിലെടുത്താണ് സ്വപ്നയ്ക്കെതിരെ നടപടി സ്വീകരിച്ചത് . സംസ്ഥാന സർക്കാരിന്റെ ഭീകരതയ്ക്ക് ഇരയാണ് എച്ച്ആർഡിഎസ് എന്ന് പ്രൊജക്ട് കോർഡിനേറ്റർ ജോയ് മാത്യുവും പ്രതികരിച്ചു . സർക്കാരുമായി ഏറ്റുമുട്ടാൻ എച്ച്ആർഡിഎസിന് കഴിയില്ലെന്നും പ്രൊജക്ട് കോർഡിനേറ്റർ പറഞ്ഞു .
സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നായിരുന്നു സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. എച്ച്ആർഡിഎസിന്‍റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള സ്ത്രീ ശാക്തീകരണ പ്രവർത്തികളുടെ ഡയറക്ടർ ആയി ചുമതല ഏറ്റേടുത്തത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം നൽകിയത്. .അന്നുമുതൽ സർക്കാർ പ്രതികാര നടപടി തുടങ്ങി എന്നാണ് എച്ച്ആർഡിഎസ് ആരോപണം. സ്വപ്നയുടെ ഡ്രൈവറും വീട്ടിലെ സഹായിയും ജോലി ഒഴിഞ്ഞ് പോയതും നിരന്തരം പൊലീസുമായി ബന്ധപ്പെടേണ്ട സാഹചര്യം ഒഴിവാക്കാനാണ്.
സ്വപ്‌നയ്ക്ക് നിയമനം നൽകിയതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു . സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തു. നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്. ഇപ്പോൾ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























