സ്വപ്നയുടെ ജോലി തെറിപ്പിച്ചു! എച്ച്ആർഡിഎസിൽ കുരുക്ക്? പിണറായിയുടെ വേട്ടയാടൽ

സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എച്ച്ആർഡിഎസ് പുറത്താക്കി. പാലക്കാട് ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസില്‍ സിഎസ്ആര്‍ ഡയറക്ടറായി ഫെബ്രുവരിയിലാണ് സ്വപ്‌നയ്ക്ക് നിയമനം നല്‍കിയത്. സ്വപ്‌നയ്‌ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്ന് കാണിച്ചാണ് നടപടി. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്ന് എച്ച്ആർഡിഎസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
എച്ച്ആർഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശം പരാതിയായി പരിഗണിച്ചാണ് നടപടിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സ്വപ്‌നയുടെ കൂടി താത്പര്യം മാനിച്ചതാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കുന്നു. സ്വര്‍ണക്കടത്ത് കേസില്‍ ജയില്‍ മോചിതയായതിന് പിന്നാലെ ഫെബ്രുവരി 12-നാണ് സ്വപ്‌നയ്ക്ക് എച്ച്ആര്‍ഡിഎസ് നിയമന ഉത്തരവ് നല്‍കിയത്. 43000 രൂപ ശമ്പളത്തിലായിരുന്നു നിയമനം.
ഇതിന് ശേഷം മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നില്‍ എച്ച്ആര്‍ഡിഎസാണെന്ന് സിപിഎം നേതാക്കള്‍ ആരോപിച്ചിരുന്നു. സ്വപ്‌നയ്ക്ക് നിയമസഹായമടക്കം എച്ച്ആര്‍ഡിഎസ് ഒരുക്കി നല്‍കുകയും ചെയ്തിരുന്നു. നാല് മാസത്തോളം പാലക്കാട് ജോലി ചെയ്തിരുന്ന സ്വപ്‌ന കഴിഞ്ഞ ആഴ്ച മുതല്‍ കൊച്ചിയിലേക്ക് താമസം മാറിയിരുന്നു. വര്‍ക്ക് ഫ്രം ഹോം അടിസ്ഥാനത്തില്‍ എച്ചആര്‍ഡിഎസില്‍ ജോലി ചെയ്യുന്നു എന്നായിരുന്നു അറിയിച്ചിരുന്നത്.
സ്വപ്‌നയുടെ പുതിയ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എച്ച്ആര്‍ഡിഎസിശന വേട്ടയാടുന്നുവെന്നും ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കാണിച്ചാണ് നടപടി. എച്ച്ആര്‍ഡിഎസില്‍ സി.എസ്.ആര്‍ ഡയറക്ടറായുള്ള നിയമനമാണ് റദ്ദാാക്കിയത്.
എച്ച്ആര്‍ഡിഎസിനെ കേസിലേക്ക് വലിച്ചിഴക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുന്നു ചെയ്യുന്നു. പോലീസും സ്‌പെഷല്‍ സെല്ലൂം പഞ്ചായത്തും എസ്.സി/എസ്.ടി വകുപ്പും അടക്കമുള്ള എല്ലാ വകുപ്പുകളും ഓഫീസില്‍ കയറിയിറങ്ങി തൂപ്പുകാര്‍ മുതലുള്ളവരെ ചോദ്യം ചെയ്യുന്നു. എന്തു കാര്യത്തിനാണിത്.
കേസില്‍ ഉള്‍പ്പെട്ട ശിവശങ്കറിനെ സര്‍ക്കാര്‍ സസ്‌പെന്‍ഷന്‍ റദ്ദാക്കി ജോലിയില്‍ തിരിച്ചെടുത്തു. ഈ സാഹചര്യത്തിലാണ് സ്വപ്നയെ സംരക്ഷിക്കാന്‍ എച്ച്ആര്‍ഡിഎസ് അവര്‍ക്ക് ജോലി നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ സ്ഥാപനത്തെ വേട്ടയാടുന്ന സാഹചര്യത്തില്‍ നിയമനം റദ്ദാക്കുകയാണെന്ന് എച്ച്ആര്‍ഡിഎസ് പ്രൊജക്ട് ഡയറക്ടര്‍ ജോയ് മാത്യൂ അറിയിച്ചു. അതേസമയം സ്ഥാപനത്തിന്റെ ഉപദേശക സമിതിയിൽ സ്വപ്ന തുടരും.
‘സ്വപ്‌ന സുരേഷിനൊപ്പം തന്നെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയ സ്വർണ്ണക്കടത്ത് കേസിലെ തന്നെ കൂട്ടുപ്രതിയും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കർ ഐഎഎസിനെ സർക്കാർ ജോലിയിൽ തിരികെ പ്രവേശിച്ച് ഉന്നത പദവിയിൽ തുടരാൻ അനുവദിച്ചു.
അതുകൊണ്ട് സ്വപ്‌നയ്‌ക്ക് ജോലി നൽകുന്നതിൽ തെറ്റില്ല എന്ന് കരുതി. കേസിൽ കുറ്റവിമുക്തനാകാത്ത ശിവശങ്കർ സർക്കാർ സർവീസിൽ വിവിധ വകുപ്പുകളുടെ ഭരണം നടത്തി പൊതുഖജനാവിൽ നിന്ന് പണം കൈപ്പറ്റുന്നുണ്ട്. എച്ച്ആർഡിഎസിന് സ്വന്തം ഫണ്ടിൽ നിന്നാണ് ഞങ്ങൾ ശമ്പളം നൽകുന്നത്.
സർക്കാർ ഭരണസംവിധാനങ്ങളായ പോലീസിനേയും വകുപ്പുകളേയും ഉപയോഗിച്ച് വൈരാഗ്യബുദ്ധിയോടെയുള്ള പ്രതികാര നടപടികളിൽ അടിയറവ് പറയുകയാണ്. എച്ച്ആർഡിഎസ് ഇന്ത്യയോടുള്ള സർക്കാരിന്റെ അന്യായമായ ദ്രോഹനടപടികൾ അവസാനിപ്പിക്കാൻ അഭ്യർത്ഥിക്കുന്നുവെന്നും’ വാർത്താക്കുറിപ്പിൽ പറയുന്നു. എച്ച്ആർഡിഎസിൽ വനിതാ ശാക്തീകരണം സിഎസ്ആർ വിഭാഗം ഡയറക്ടറായിരുന്നു സ്വപ്ന. ഒരാഴ്ച മുൻപ് പാലക്കാട്ടെ ഫ്ളാറ്റ് ഒഴിവാക്കി സ്വപ്ന കൊച്ചിയിലേക്ക് മാറിയിരുന്നു.
https://www.facebook.com/Malayalivartha























