Widgets Magazine
23
Feb / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വലിയവേളി തീരത്ത് കൈകൾ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം, അന്വേഷണം ഊർജ്ജിതമാക്കി പോലീസ്....


16 മിനിറ്റ് നീണ്ട വീഡിയോ, ഉള്ളുലയ്ക്കുന്ന വാക്കുകൾ; മോഷണക്കുറ്റം ആരോപിക്കപ്പെട്ട ജസീല വിടവാങ്ങി...


രാഹുലിനെതിരെ രാഷ്ട്രീയ ഗൂഢാലോചനയെന്ന് അണികൾ; സോഷ്യൽ മീഡിയയിൽ ഷഹനാസിനെതിരെ പ്രതിഷേധം


വിവാഹ ദിവസം സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അന്വേഷണം തുടങ്ങി... മൃതദേഹത്തിന് നീലനിറം ബാധിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ വെളിപ്പെടുത്തി..


അതിർത്തിയിൽ അപ്രതീക്ഷിത ആക്രമണം..തീവ്രവാദികളുടെ ഒളിത്താവളങ്ങൾ നശിപ്പിച്ചതായും പാകിസ്ഥാൻ..ഒന്നിനെയും വെച്ചുപൊറുപ്പിക്കില്ലെന്ന ശക്തമായ മുന്നറിയിപ്പാണ് ഇതിലൂടെ പാകിസ്ഥാൻ നൽകുന്നത്...

സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ അംഗീകരിച്ചു... രാജി അംഗീകരിച്ചു വകുപ്പുകള്‍ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും, രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും ഒന്നര മാസവും പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രിസഭയില്‍ നിന്നുള്ള ആദ്യത്തെ രാജി

07 JULY 2022 06:32 AM IST
മലയാളി വാര്‍ത്ത

More Stories...

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ റിപ്പോര്‍ട്ട്

സജി ചെറിയാന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിക്കത്ത് ഹൈദരാബാദിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ അംഗീകരിച്ചു. വൈകുന്നേരം തന്നെ രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് രാജ്ഭവനില്‍ എത്തിച്ചിരുന്നു.


വൈകാതെ തന്നെ ഇത് ഹൈദരാബാദിലേക്ക് അയച്ചു കൊടുത്തു. രാജി അംഗീകരിച്ചു വകുപ്പുകള്‍ മുഖ്യമന്ത്രിക്കു കൈമാറിയതായുള്ള വിജ്ഞാപനം പുറത്തിറക്കും.

 


രാവിലെ ഹൈദരാബാദിലേക്ക് പോയ ഗവര്‍ണര്‍ വ്യാഴാഴ്ച രാത്രി തിരികെ എത്തിയ ശേഷം തീരുമാനം എടുക്കാനിരിക്കെയാണ് സജി ചെറിയാന്‍ രാജിവച്ചത്. ഇതു സംബന്ധിച്ചു മുഖ്യമന്ത്രിയോട് ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു. മന്ത്രി രാജി വച്ചില്ലായിരുന്നുവെങ്കില്‍ ഗവര്‍ണര്‍ക്കു സ്വന്തം നിലയില്‍ നടപടി സ്വീകരിക്കേണ്ടി വരുമായിരുന്നു.


മന്ത്രിയുടെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച എല്ലാ പരാതികളും ഗവര്‍ണര്‍ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു. അവ പരിശോധിച്ച ശേഷം തുടര്‍ തീരുമാനം അറിയിക്കണം എന്നായിരുന്നു ഗവര്‍ണര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നത്.




ഭരണഘടനയെ അവഹേളിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയിട്ടും,എന്തിന് രാജി വയ്ക്കണമെന്ന പരിഹാസ്യ ചോദ്യവുമായി പിടിച്ചുനില്‍ക്കാനായി ശ്രമിച്ച സജി ചെറിയാന്‍ ഗത്യന്തരമില്ലാതെ മന്ത്രി സ്ഥാനം രാജിവച്ചു . ഇന്നലെ രാവിലെ ചേര്‍ന്ന സി.പി.എം അവൈലബിള്‍ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷവും, രാജിയില്ലെന്ന് പരസ്യമായി പറഞ്ഞ സജി ചെറിയാന്റെ വൈകിട്ടത്തെ കീഴടങ്ങലിന് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റ കര്‍ശന നിലപാടും, വരിഞ്ഞുമുറുക്കാനിടയുള്ള നിയമക്കുരുക്കുകളും കാരണമായി.



രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഒരു വര്‍ഷവും ഒന്നര മാസവും പൂര്‍ത്തിയാകുമ്പോഴാണ് മന്ത്രിസഭയില്‍ നിന്നുള്ള ആദ്യത്തെ രാജി. രാജിക്കത്ത് ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.


ആറേകാലിന് സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കിലെ മീഡിയ റൂമില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ രാജിക്കാര്യം സജി ചെറിയാന്‍ അറിയിച്ചു. സ്വന്തം തീരുമാനപ്രകാരമാണ് രാജിയെന്നും, താന്‍ ഭരണഘടനയെ വിമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




രാജിക്കത്ത് മുഖ്യമന്ത്രി ഉടന്‍ രാജ്ഭവനിലേക്ക് കൈമാറി. രാജിക്കത്തില്‍ ഒപ്പ് വച്ചതായി, തിരുപ്പതിയിലുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാത്രിയോടെ ട്വീറ്റ് ചെയ്തു. സജി ചെറിയാന്‍ കൈകാര്യം ചെയ്തിരുന്ന മത്സ്യബന്ധന, സാംസ്‌കാരിക, യുവജനക്ഷേമ വകുപ്പുകള്‍ തല്‍ക്കാലം മുഖ്യമന്ത്രി ഏറ്റെടുക്കും.


നാക്കുപിഴയാണെന്ന് വിശദീകരിച്ച് വിവാദം മയപ്പെടുത്താനാണ് കേരളത്തില്‍ നിന്നുള്ള കേന്ദ്ര നേതാക്കള്‍ ശ്രമിച്ചതെങ്കിലും, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കടുത്ത നിലപാടെടുത്തു. രാവിലെ പി.ബി അംഗങ്ങളടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ എ.കെ.ജി സെന്ററില്‍ ചര്‍ച്ചനടത്തി. സജി ചെറിയാന്‍ അനവസരത്തില്‍ വിവാദത്തിന് വഴിവച്ചതായി വിമര്‍ശനമുയര്‍ന്നു. രാജി ഏത് നിമിഷവുമെന്ന നിലയിലേക്ക് കാര്യങ്ങളെത്തി. വൈകിട്ട് സജി ചെറിയാനും പങ്കെടുത്ത മന്ത്രിസഭായോഗത്തില്‍ രാജി സൂചനകളുണ്ടായില്ല. പിന്നാലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി ഇരുവരും കൂടിക്കാഴ്ച നടത്തി. തല്‍ക്കാലം മാറി നില്‍ക്കുന്നതാണ് നല്ലതെന്ന സൂചന മുഖ്യമന്ത്രി നല്‍കി.



തിരുവല്ല കോടതി കേസെടുത്തുസജി ചെറിയാന്റെ വിവാദ പ്രസംഗത്തിനെതിരായ കൊച്ചിയിലെ അഭിഭാഷകന്റെ പരാതിയില്‍ഇന്നലെ തിരുവല്ല ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി കേസെടുത്തതും വഴിത്തിരിവായി. ഭരണഘടനയെഅവഹേളിച്ച സജി ചെറിയാന്‍ എം.എല്‍.എ സ്ഥാനവും ഒഴിയണമെന്ന ആവശ്യം പ്രതിപക്ഷംഉയര്‍ത്തിക്കഴിഞ്ഞു. ഇക്കാര്യത്തില്‍ നിയമ നടപടികളിലേക്ക് നീങ്ങാനാണ് ശ്രമം.

സജി ചെറിയാന്‍ ഞായറാഴ്ച മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗം ചൊവ്വാഴ്ച പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗത്തിന്റെ ഫേസ് ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ടത് പത്തനംതിട്ടയിലെ സി.പി.എം നേതൃത്വത്തിലെ വിഭാഗീയതയുടെ ഭാഗമായും അതിനിടെ വ്യാഖ്യാനിക്കപ്പെട്ടു.ഒരിക്കല്‍ പോലും ഭരണഘടനയെ അവഹേളിക്കാന്‍ ഉദ്ദേശ്യമില്ലായിരുന്നു പ്രസംഗത്തിലെ ചിലഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ദുഷ്പ്രചാരണം നടത്തുകയാണ്. ഇത് തന്റെ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളെ പ്രതികൂലമായി ബാധിക്കാന്‍ പാടില്ലാത്തതിനാല്‍ സ്വന്തം തീരുമാനപ്രകാരം രാജിവയ്ക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു.

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂപ്പര്‍ എട്ട് റൗണ്ടില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 76 റണ്‍സ് വിജയം  (2 minutes ago)

കഴിച്ച ഭക്ഷണത്തിനു പണം ചോദിച്ച ജീവനക്കാരെ ആക്രമിച്ച് ഹോട്ടല്‍ അടിച്ചു തകര്‍ത്ത് യുവാക്കള്‍  (1 hour ago)

ട്രംപിന്റെ വസതിയില്‍ വെടിവയ്പ്; വെടിവയ്പുണ്ടായപ്പോള്‍ ട്രംപ് സ്ഥലത്തുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്  (2 hours ago)

ഇന്ത്യപാക്ക് അതിര്‍ത്തിക്കു സമീപം പൊലീസ് ഉദ്യോഗസ്ഥരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (2 hours ago)

അമ്മൂമ്മയെ തലയ്ക്കടിച്ചു കൊന്ന കേസില്‍ ചെറുമകന് ഒന്‍പത് വര്‍ഷം തടവ് ശിക്ഷ  (3 hours ago)

വിജയ്‌യുടെ കന്നിയങ്കം പെരമ്പൂരില്‍ നിന്ന് വേണമെന്ന് ടിവികെ  (3 hours ago)

ഭാര്യയെ മോഷണക്കുറ്റത്തിനു റിമാന്‍ഡ് ചെയ്തതില്‍ മനംനൊന്ത് ഭര്‍ത്താവ് ആത്മഹത്യക്ക് ശ്രമിച്ചു  (4 hours ago)

'ഇനി ഒരിക്കലും നടക്കാനോ അമ്മയാകാനോ പാടില്ല' ലിവിന്‍ പങ്കാളിയില്‍ നിന്ന് 19കാരിയായ വിദ്യാര്‍ത്ഥിനിക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരത  (4 hours ago)

ഗൈനക്കോളജിസ്റ്റ് ഡോ.ബിന്ദു സുന്ദറിന്റെ ക്രൂരതകള്‍ വെളിപ്പെടുത്തി യുവതി  (5 hours ago)

വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം: ഡോ. ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്: ഒപ്പമുണ്ടായിരുന്ന നഴ്‌സിനോടു എല്ലാ ഉപകരണങ്ങളും പുറത്തെടുത്തോ എന്ന് ചോദിച്ച ശേഷമാണ് ഡോക്ടര്‍ ഷാഹിദ മുറിവ് തുന്നിക്കെട്ടിയതെന്ന് അന്വേഷണ  (5 hours ago)

ഡോക്ടർമാർ ശസ്ത്രക്രിയ നടത്തി കഴിഞ്ഞാൽ അവരുടെ കത്രിക അടക്കമുള്ള ഉപകരണങ്ങൾ, കൂടെ അവരുടെ മൊബൈലും ഒക്കെ രോഗിയുടെ വയറിൽ അബദ്ധത്തിൽ കുടുങ്ങിപ്പോയോ എന്ന് നോക്കേണ്ടേ? ഇത്രയും ഉത്തരവാദിത്വം ഇല്ലേ? ഇത്തരം ഡോക്ട  (5 hours ago)

രാജസ്ഥാനില്‍ വിവാഹദിവസം രണ്ട് സഹോദരിമാര്‍ മരിച്ചനിലയില്‍ കണ്ടെത്തി  (5 hours ago)

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ; മീഡിയയ്ക്ക് മുന്നിൽ നിന്ന് ഇളിച്ചോണ്ട് അങ്ങനെ ഒരു ഉപകരണം വയറ്റിൽ കിടക്കുന്നത് കൊണ്ട് നോ പ്രോബ്ലം, ഹെൽത്ത് ഇഷ്യൂസ് ഒന്നും ഉണ്ടാവ  (5 hours ago)

പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണ്; ആരോഗ്യമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങളെ പർവ്വതീകരിച്ച് കാട്ടി, കേരളത്തിന്റെ പൊതുജനാരോഗ്യ രംഗം തകർച്ചയിലാണെന്ന് വരുത്തിത്തീർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മന്ത  (6 hours ago)

74-ാമത് ആള്‍ ഇന്ത്യ പോലീസ് വോളിബോള്‍ & സെപാക് ടക്റോ മത്സരങ്ങള്‍; നാളെ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദഘാടനം ചെയ്യും  (6 hours ago)

Malayali Vartha Recommends