മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ കുളത്തിലേയ്ക് എടുത്തുചാടി!! പുല്ലിൽ പിടിച്ചുതൂങ്ങി അനിയത്തി കരയ്ക്ക് കയറി... അമ്മയ്ക്കും അച്ഛനും പിന്നാലെ കണ്ണീർ ഓർമയായി മൂത്ത മകളും... ശില്പയെയും മുത്തശ്ശിയെയും ഒറ്റയ്ക്കാക്കി ശിഖ പോയി...
ശനിയാഴ്ച ഉച്ചയ്ക്ക് 12.45ന് പെരുമാട്ടി വണ്ടിത്താവളം മേലെ എഴുത്താണിയിലെ സ്വകാര്യവ്യക്തിയുടെ കുളത്തിലാണ് സംഭവം. രിപ്പോട് അടിച്ചിറ വിക്കാപ്പ് നടുവത്തുകളത്തിൽ പരേതനായ ശിവദാസന്റെയും ശശിലേഖയുടെയും മകൾ ശിഖാദാസാണ് (16) മരിച്ചത്.കൂട്ടുകാരിയുടെ വീട്ടിലെത്തിയ ശിഖയും അനിയത്തി ശില്പയും കൂട്ടുകാരിക്കൊപ്പം സമീപത്തെ നെൽപ്പാടത്തെ വരമ്പിലൂടെ നടക്കുമ്പോൾ ശില്പയുടെ കാലിൽ ചെളി പുരണ്ടു. ഇത് കഴുകാൻ അടുത്തുള്ള കൊക്കർണിയിലേക്ക് ഇറങ്ങിയ ശില്പ വഴുതിവീണു.
മുങ്ങിത്താണ അനിയത്തിയെ രക്ഷിക്കാൻ ശിഖ കൊക്കർണിയിലേക്ക് ചാടി. ഇതിനിടെ കൊക്കർണിയിലെ പുല്ലിൽ പിടിച്ചുതൂങ്ങി അനിയത്തി കരയ്ക്ക് കയറി. കൊക്കർണിയിലേക്ക് താഴ്ന്നുപോയ ശിഖയെ ശില്പയും കൂട്ടുകാരിയും ചേർന്ന് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.ചിറ്റൂർ അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് ജീവനക്കാരെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വടവന്നൂർ വി.എം.എച്ച്.എസ്. സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് ശിഖ.
മുത്തശ്ശി ജാനകിക്കൊപ്പമാണ് ശിഖ താമസിച്ചിരുന്നത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച രാവിലെ 8.30-ന് ചിറ്റൂർ വാതകശ്മശാനത്തിൽ സംസ്കരിക്കും. കൊക്കർണിക്ക് 20 അടിയോളം ആഴമുണ്ടായിരുന്നതായി അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ പറഞ്ഞു.
https://www.facebook.com/Malayalivartha