അനാശാസ്യകേന്ദ്രത്തിൽ ഇടപാടുകാരാണെന്ന വ്യാജേന പോലീസ്: മൂന്ന് മുറികളിലായി അഞ്ച് സ്ത്രീകളെ പാർപ്പിച്ച്, ഇഷ്ടപ്പെട്ട സ്ത്രീകളെ തെരഞ്ഞെടുക്കാന്‍ സൗകര്യം:- പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് 1500 രൂപ ഈടാക്കി മുറികളിൽ കടത്തിവിടും:- ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ

ഹോം നഴ്‌സിങ് സ്ഥാപനത്തിന്റെ മറവിൽ അനാശാസ്യകേന്ദ്രം നടത്തിയ റിട്ട. മിലിട്ടറി ഓഫീസർ അറസ്റ്റിൽ. കക്കോടി സായൂജ്യം വീട്ടിൽ സുഗുണനെ(72)യാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഇടപാടുകാരനായ കൊമ്മേരി സ്വദേശി താജുദ്ദീൻ(47) എന്നയാളും മധുരസ്വദേശിയായ സ്ത്രീയും അറസ്റ്റിലായി. ടൗൺ എ.സി.പി. ബിജുരാജിന്റെ നിർദേശപ്രകാരം പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു.
നഗരത്തില്‍ കനകശ്രീ ഓഡിറ്റോറിയത്തിന് സമീപമായിരുന്നു ഫ്രന്റ്സ് സെക്യൂരിറ്റി ഗാര്‍ഡ് എന്ന പേരിൽ അനാശാസ്യ കേന്ദ്രം നടത്തിവന്നത്. ഹോം നഴ്‌സിങ് സ്ഥാപനമെന്ന രീതിയിലായിരുന്നു നടത്തിപ്പ്. എന്നാല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി പൊലീസ് ഇവിടം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിരവധി സ്ത്രീകളും പുരുഷന്മാരും ഇവിടെ വന്നു പോകുന്നതായാണ് കണ്ടെത്തിയത്.
ഇടപാടുകാരെന്ന വ്യാജേനെ സ്ഥലത്തെത്തിയ പൊലീസിനെ തിരിച്ചറിയാതെ ഇഷ്ടപ്പെട്ട സ്ത്രീകളെ തെരഞ്ഞെടുക്കാന്‍ പ്രതി പൊലീസുകാര്‍ക്ക് സൗകര്യം ഒരുക്കിക്കൊടുത്തു. ഇതോടെയാണ് മൂന്നു മുറികളിലായി അഞ്ചോളം സ്ത്രീകളെ പാര്‍പ്പിച്ച് പണം ഈടാക്കുന്ന വിവരം പൊലീസിന് ബോധ്യമായത്. തുടര്‍ന്നാണ് ടൗണ്‍ എ.സി.പി. ബിജുരാജിന്റെ നേതൃത്വത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്തത്. വീടുടമസ്ഥനായ പ്രതി പ്രത്യേക കൗണ്ടര്‍ സ്ഥാപിച്ച് ഇടപാടുകാരെ പണം ഈടാക്കി മുറിയിലേക്ക് കടത്തി വിടുന്നതാണ് രീതി. 1500 രൂപയാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്നത്.
ടൗൺ എ.സി.പി. ബിജുരാജിന്റെ നിർദേശപ്രകാരം പരിശോധന നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെത്തുർന്ന് കെട്ടിടത്തിൽ കസബ സി.ഐ എൻ. പ്രജീഷിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയായിരുന്നു. പരിസരത്തുള്ളവരോട് അന്വേഷിച്ചപ്പോൾ ഹോംനഴ്‌സിങ് സ്ഥാപനമാണെന്നാണ് പോലീസിന് ലഭിച്ച വിവരം. പരിശോധനയിൽ എസ്.ഐ. പി. അനീഷ്, എസ്.സി.പി.ഒ.മാരായ ബിനീഷ്, ഷറീനാബി, സാഹിറ, ഉമേഷ്, വിഷ്ണുപ്രഭ എന്നിവരും പങ്കെടുത്തു.
https://www.facebook.com/Malayalivartha

























