ഗവർണർ അല്ല സർവകലാശാലകളുടെ തലപ്പത്ത് വരേണ്ടത്; അതാത് വിഷയങ്ങളിലെ വിദഗ്ധർ തന്നെയാണ്; പൊട്ടിത്തെറിച്ച് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്

കേരള ഗവർണക്കെതിരെ പൊട്ടിത്തെറിച്ച് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ് രംഗത്ത്. കേരള കലാമണ്ഡലത്തിന്‍റെ വികസനത്തിന് കൂടുതൽ ഫണ്ട് സ്വരൂപിക്കുന്നതടക്കം തനിക്ക് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നാണ് മല്ലിക പറയുന്നത് . ഗവർണർ അല്ല സർവകലാശാലകളുടെ തലപ്പത്ത് വരേണ്ടത്. അതാത് വിഷയങ്ങളിലെ വിദഗ്ധർ തന്നെയാണ് സർവകലാശാലകളുടെ തലപ്പത്ത് വരേണ്ടതെന്നും മല്ലിക തുറന്നടിച്ചു. കലാമണ്ഡലം ചാൻസലറായി മല്ലിക സാരാഭായിയെ നിയമിക്കുകയായിരുന്നു.
ഗവർണർ ഈ നിയമനത്തിൽ നേരത്തെ തന്നെ പ്രതിക്കരിച്ചിരുന്നു. കലാമണ്ഡലം ചാൻസലറായി മല്ലികയെ നിയമിച്ച സംസ്ഥാന സർക്കാർ നടപടിയെ ഗവർണർ സ്വാഗതം ചെയ്തിരുന്നു. മല്ലിക യോഗ്യയാണ് എന്നാണ് ഗവർണർ പറഞ്ഞത്. അവർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയട്ടെയെന്നും ഗവർണർ ആശംസിച്ചു. നിയുക്ത ചാന്‍സലർ മല്ലിക നിർണായകമായ പല പരാമർശങ്ങളും നടത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്‌ട്രീയക്കാര്‍ അധികാരത്തിലിരിക്കേണ്ടെന്ന് കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാന്‍സലര്‍ മല്ലിക പ്രതികരിച്ചു .
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് നീക്കുന്നതാണ് നല്ലത് എന്ന് മല്ലിക നേരത്തെയും പ്രതികരിച്ചിരുന്നു. കലാകാരന്മാരും വിദ്യാഭ്യാസ വിദഗ്ധരും ചാന്‍സലറാകുന്നതാണ് ഗുണമെന്നാണ് മല്ലിക നേരത്തെയും പ്രതികരിച്ചിരിക്കുന്നത്. കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്നു ഗവർണറെ സർക്കാർ മാറ്റിയതിന്റെ പിന്നാലെ മല്ലികയെ നിയമിക്കുകയായിരുന്നു. കലാമണ്ഡലം കല്‍പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കിയിരുന്നു .
സര്‍വകലാശാല നിയമം അനുസരിച്ച് സംസ്ഥാനസർക്കാരിനാണ് ചാന്‍സലറെ നിയമിക്കാനുള്ള അധികാരം. ഈ വ്യവസ്ഥ പ്രകാരമാണ് ഗവര്‍ണറെ നീക്കിയത്.2015-ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കലാമണ്ഡലം കല്‍പിത സര്‍വകലാശാലയുടെ ചാന്‍സലറായി ഗവര്‍ണറെ നിയമിച്ചത്.ആ ഉത്തരവ് ഒരു ഭേദഗതിയിലൂടെ സര്‍ക്കാര്‍ തിരുത്തി. സാംസ്‌കാരിക വകുപ്പ് പുറത്തിറക്കിയ ഉത്തരവിലാണ് ഗവര്‍ണറെ നീക്കിയെന്നും കലാരംഗത്തെ ഒരു പ്രമുഖനെ പകരം ചാന്‍സലറായി നിയമിക്കാമെന്നും വ്യക്തമാക്കിയിരുന്നു .
https://www.facebook.com/Malayalivartha


























