എസ്.എൻ കോളേജ് മാനേജ്മെന്റിനെതിരെയുള്ള കേരള ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി; ഹൈക്കോടതി ഉത്തരവിലൂടെ 60 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കുകയായിരുന്നു; അദ്ധ്യാപക നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ചത് ഭിന്നശേഷിക്കാരൻ

കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. എസ്.എൻ കോളേജ് മാനേജ്മെന്റിനെതിരെയുള്ള കേരള ഹൈക്കോടതി വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്. 60 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കുകയായിരുന്നു ഹൈക്കോടതി ഉത്തരവിലൂടെ. അദ്ധ്യാപക നിയമനം ചോദ്യംചെയ്ത് കോടതിയെ ഒരു ഭിന്നശേഷിക്കാരൻ സമീപിച്ചിരുന്നു. പരാതിക്കാരനായ ഉദ്യോഗാർത്ഥി അനുജയപാലിന് നിയമനം നൽകാൻ കോടതി നിർദേശം കൊടുത്തിരിക്കുകയാണ്.
എസ്.എൻ ട്രസ്റ്റിന്റെ കീഴിലുള്ള എസ്.എൻ കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികകളിൽ നിയമനത്തിന് ഭിന്നശേഷിക്കാർക്കുള്ള നാല് ശതമാനം സംവരണ ചട്ടം ഉണ്ട്. എന്നാൽ ഇത് പാലിച്ചില്ലെന്ന പരാതിയാണ് ഉന്നയിച്ചിരിക്കുന്നത്. അനു ജയപാൽ ഫയൽ ചെയ്ത റിട്ട് ഹർജിയെ തുടർന്ന് 2020ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള എല്ലാ നിയമനങ്ങളും ഹൈക്കോടതി സിംഗിൾ ബെഞ്ച് റദ്ദാക്കി. ഈ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും ശരിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ്.എൻ കോളേജ് മാനേജർ വെള്ളാപ്പള്ളി നടേശനും നിയമനം റദ്ദാക്കപ്പെട്ട അദ്ധ്യാപകരും പ്രത്യേകാനുമതി കൊടുത്തിരുന്നു.
ഹർജികൾ അനുവദിച്ചു കൊണ്ട് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് ആണ് ഈ ഉത്തരവിട്ടത് .ഭിന്നശേഷിക്കാർക്കുള്ള സംവരണം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് നിയമനം റദ്ദാക്കി. പക്ഷെ ഹർജിക്കാരിയായ അനു ജയപാലിന് നിയമനം നൽകാൻ ഹൈക്കോടതി നിർദേശം കൊടുത്തുരുന്നില്ല . ഇതിനെതിരെ അനു ജയപാലനും സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. 2021 ജനുവരി ഒന്ന് മുതൽ നിയമനം നൽകാനാണ് ഉത്തരവ് .
മുൻകാല പ്രാബല്യത്തോടെ ശമ്പളം കിട്ടില്ലെന്ന് ബെഞ്ച് വ്യക്തമാക്കുകയും ചെയ്തു. ഇവരുടെ നിയമനം 2020 ൽ നിയമിതരായ അസിസ്റ്റന്റ് പ്രൊഫസർമാരുടെ സീനിയോറിറ്റിയെ ബാധിക്കില്ലെന്നും ഭിന്നശേഷി സംവരണം പാലിച്ചുള്ള നോട്ടിഫിക്കേഷൻ പ്രകാരം മാനേജ്മെന്റിന് അസിസ്റ്റന്റ് പ്രൊഫസർമാരുടെ നിയമനം തുടരാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു . എസ്.എൻ മാനേജ്മെന്റിന് വേണ്ടി മുതിർന്ന വക്കീലന്മാർ ഗുരു കൃഷ്ണകുമാർ, വക്കീലന്മാർ എ.എൻ രാജൻബാബു, റോയ് എബ്രഹാം എന്നിവർ ഹാജരായിരുന്നു.
https://www.facebook.com/Malayalivartha


























