'കന്യാസ്ത്രീകൾക്ക് ലഭിക്കേണ്ട നീതി കിട്ടാതെ വരുമ്പോൾ പിന്നെ എന്ത് ചങ്ങാത്തം...': ക്ലിമിസ് ബാവ

മതപരിവർത്തനം നടത്തിയെന്നാരോപിച്ച് മലയാളി കന്യാസ്ത്രീകളെ ചത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത സംഭവത്തിൽ രാജ്യ വ്യാപക പ്രതിഷേധം ഉയരുകയാണ്. സ്വതന്ത്യ രാജ്യത്തെ ജനങ്ങൾക്കുള്ള സ്വാതന്ത്യ നിയമലംഘനമാണ് ബംജ്രഗദൾ നടത്തിയതെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.
ഇന്ന് ഈ വിഷയവുമായി ബന്ധപ്പെട്ട് വിദ്യഭ്യാസ മന്ത്രി വിശിവൻകുട്ടി പട്ടം ബിഷപ്പ് ഹൗസിൽ കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ അഭിവന്ദ്യ ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമിസിനെ സന്ദർശിച്ചു. ബിജെപിയുടെ ഇരട്ടത്താപ്പ് , ജനാധിപത്യ വിരുദ്ധ സമീപനം എന്നെല്ലാം ചൂണ്ടിക്കാണിച്ച് തന്നെയായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷമുള്ള മന്ത്രിയുടെ മറുപടി.
രാജ്യത്ത് നടക്കുന്ന എല്ലാ മതസൗഹാർദ്ദ പ്രവർത്തനങ്ങളിലും ക്ലിമിസ് ബാവ പങ്കെടുക്കാറുണ്ടെന്നും, കേരളത്തിന്റെ മനസ് തിരുമേനിക്ക് ഒപ്പമാണെന്നും വി ശിവൻകുട്ടി പറഞ്ഞു. തെരഞ്ഞെടുപ്പ് കാലഘട്ടത്തിൽ ബിജെപി എല്ലാ അരമനകളിലും കയറി തിരുമേനിമാരെ കണ്ട് വോട്ട് ചോദിക്കുന്നു ,ഈ അവസ്ഥയിലും കേന്ദ്ര സഹമന്ത്രിമാർ ഒരക്ഷരം മിണ്ടുന്നില്ല,ഏതെങ്കിലും ക്രിസ്തീയ ദിനങ്ങൾ വന്നു കഴിഞ്ഞാൽ സുരേഷ് ഗോപിയെ പോലുള്ളവർ ഫേസ്ബുക്കിൽ പോസ്റ്റ് ഇടും, ഫേസ്ബുക്കിൽ പോസ്റ്റ് ഇടാൻ വേണ്ടി മാത്രമുള്ള പ്രവർത്തിയാണ് അദ്ദേല്ലാമെന്നും പരിഹസിച്ചു.
അതേ സമയം ഭാരതത്തിലെ രണ്ട് സന്യാസിനിമാർ സ്വന്തം ദേശത്ത് അപമാനിക്കപ്പെട്ടുവെന്നും ഇതിൽ ബിജെപി കാണിക്കുന്ന നിലപാടിനനുസരിച്ചായിരിക്കും ഇനിയവരോടുള്ള സമീപനമെന്ന നിലയിലായിരുന്നു ബിഷപ്പ് ഹൗസിൽ വച്ച് കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ അഭിവന്ദ്യ ബിഷപ് കർദിനാൾ ബസേലിയോസ് ക്ലിമിസ് പ്രതികരിച്ചത്.
കൃത്രിമമായി ഉണ്ടാക്കിയ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അപമാനിക്കപ്പെട്ടത്, ഏതു മതത്തിലും വിശ്വസിക്കാനും ജീവിക്കാനുമുള്ള ഭരണഘടനാ അവകാശം എല്ലാവർക്കുമുണ്ട്, രാഷ്ട്രീയ വ്യത്യാസമില്ലാതെ ദേശം ഒന്നായി പ്രവർത്തിക്കണം, എം പിമാർ കന്യാസ്ത്രീമാരെ നേരിട്ട് പോയി കണ്ടത് ആശ്വാസകരമായ വാർത്തയാണ് എന്നദ്ദേഹം പറഞ്ഞു. കന്യാസ്ത്രീമാരുടെ ജയിൽ വാസം മാനദണ്ഡമാക്കിയായിരിക്കും ബിജെപിയോടുള്ള ഇനിയുള്ള സമാപനം, നീതി ലഭിക്കാതെ വരുമ്പോൾ പിന്നെ എന്ത് ചങ്ങാത്തം എന്നുമദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha



























