ആഭ്യന്തര വകുപ്പിന്‍റെ വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്നവരെയെല്ലാം അര്‍ബന്‍ നക്സലുകളായി ചിത്രീകരിക്കുന്നു; കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി
കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭീമാ കൊറേഗാവ് കേസിന്‍റെ അന്വേഷണം എന്‍ഐഎക്ക് വിട്ട സംഭവത്തിലാണ് രാഹുൽ ഗാന്ധി പ്രതികരണവുമായി എത്തിയിരിക്കുന്നത് . ആഭ്യന്തര വകുപ്പിന്‍റെ വെറുപ്പിന്‍റെ അജണ്ടയെ എതിര്‍ക്കുന്നവരെയെല്ലാം അര്‍ബന്‍ നക്സലുകളായി ചിത്രീകരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ഭീമാ കൊറേഗാവ് സമരം ചെറുത്തുനില്‍പ്പിന്‍റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു . ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധി വിമര്‍ശനം നടത്തിയത്.
ഭീമാ കൊറേഗാവ് കേസില്‍ മനുഷ്യാവകാശ പ്രവര്‍ത്തകർ ജയിലില്‍ കഴിയുകയാണ്. ഇവരെ മോചിപ്പിക്കാനുള്ള ശ്രമം മഹാരാഷ്ട്ര സര്‍ക്കാര്‍ ആലോചിക്കുകയായിരുന്നു. ഇതിനിടെയാണ് അന്വേഷണം എന്‍ഐഎക്ക് വിട്ടുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി ഉണ്ടായിരിക്കുന്നത് . അര്‍ബന്‍ നക്സലുകളെന്ന് മുദ്രകുത്തി കഴിഞ്ഞ സര്‍ക്കാര്‍ ജയിലിലടച്ചവരെ മോചിപ്പിക്കാന്‍ ത്രികക്ഷി സര്‍ക്കാരില്‍ ധാരണയിലെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെ അറിയിക്കാതെയുളള ഈ തീരുമാനത്തിലൂടെ ഭരണഘടനയെ ഒരിക്കല്‍ കൂടി ബിജെപി അപമാനിച്ചെന്നും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്‍മുഖ് വിമര്‍ശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha