'മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച് അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം'; കോവിഡിൽ ബുദ്ധിമുട്ടുന്നവർക്ക് സൗജന്യ ഭക്ഷണവുമായി എര്‍ത്ത് കഫേ റസ്റ്റോറന്റ്
ദിനംപ്രതി രാജ്യത്ത് കോവിഡ് രോഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കുടിയേറ്റ തൊഴിലാഴികള്‍, ജോലി നഷ്ടപ്പെട്ടവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് സൗജന്യ ഭക്ഷണവുമായി വന്നിരിക്കുകയാണ് മുംബയിലെ എര്‍ത്ത് കഫേ എന്ന വെജിറ്റേറിയന്‍ റസ്റ്റോറന്റ്.
മഹാരാഷ്ട്രയില്‍ പലയിടത്തും പ്രാദേശികമായ ലോക്ക് ഡൗണുകളും കര്‍ഫ്യൂകളുമെല്ലാം വീണ്ടും നിലവില്‍ വന്നതോടെയാണ് കോവിഡില്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സൗജന്യ ഭക്ഷണവുമായി ഹോട്ടല്‍ ഉടമസ്ഥരും ജീവനക്കാരും രംഗത്ത് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ച മുതലാണ് സൗജന്യമായി ഭക്ഷണം നല്‍കുന്ന പ്രവര്‍ത്തനത്തിന് തുടക്കം കുറിക്കുന്നത്. വെജിറ്റബിള്‍ റൈസും പുലാവുമടങ്ങിയ ഭക്ഷണം ആവശ്യക്കാരായ 150 ഓളം പേര്‍ക്ക് ആണ് നൽകുന്നത്. സാനിറ്റൈസ് ചെയ്ത് ആരോഗ്യകരമായ ഭക്ഷണമാണ് ഇവിടെ തയ്യാറാക്കുന്നത്.
ജോലി നഷ്ടപ്പെട്ടവര്‍, കുടിയേറ്റ തൊഴിലാളികള്‍, ഇവരുടെ കുട്ടികള്‍ എന്നിവര്‍ക്ക് ഇത് പ്രയോജനപ്പെടുന്നു' - ഹോട്ടല്‍ ഉടമയായ ഖത്വാനി പറയുന്നത്. കഴിഞ്ഞദിവസം ഗുജറാത്തിലെ വഡോദരയിലും കോവിഡ് രോഗികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കാനായി ഷുഭായി ശാ എന്നൊരാള്‍ മുന്നിട്ടിറങ്ങിയതും വാര്‍ത്തയായിരുന്നു.
കോവിഡ് രോഗിക്കും കുടുംബത്തിനും സൗജന്യമായി ഭക്ഷണം എത്തിച്ച് നല്‍കുന്നുവെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. മനുഷിത്വപരമായ നീക്കങ്ങളിലൂടെ മോശം സമയത്തെ ഒന്നിച്ച് അതിജീവിക്കാന്‍ നാം തയ്യാറെടുക്കണം എന്നും ഷുഭായി ഷാ വ്യക്തമാക്കി.
https://www.facebook.com/Malayalivartha