പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം... സമൂഹമാദ്ധ്യമ ലോകത്ത് തരംഗമായി ലക്ഷദ്വീപ്... ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ... സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് വ്യാപകമായി..

പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനത്തിന് ശേഷം സമൂഹമാദ്ധ്യമ ലോകത്ത് തരംഗമായി ലക്ഷദ്വീപ്. സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി റിപ്പോർട്ടുകൾ. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ലക്ഷദ്വീപ് എന്ന ഹാഷ്ടാഗ് വ്യാപകമായി പ്രചരിക്കുന്നുണ്ട്.ഗൂഗിളിൽ ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണം കുതിച്ചുയരുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ 20 വർഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം പേർ ലക്ഷദ്വീപ് ഗൂഗിളിൽ തിരയുന്നത്. ഓൺലൈൻ ട്രാവൽ കമ്പനിയായ മേക്ക് മൈ ട്രിപ്പിലും ലക്ഷദ്വീപ് തിരയുന്നവരുടെ എണ്ണത്തിൽ 3,400 ശതമാനം വർദ്ധനവുണ്ടായതായി കമ്പനി അറിയിച്ചു. പ്രധാനമന്ത്രിയുടെ ലക്ഷദ്വീപ് സന്ദർശനം പ്രകൃതി രമണീയമായ ദ്വീപുകളിലേയ്‌ക്കുള്ള വിനോദസഞ്ചാരത്തിന് ഉത്തേജനം നൽകിയെന്ന് മേക്ക് മൈ ട്രിപ്പ് കമ്പനി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ജനുവരി രണ്ടിനാണ് പ്രധാനമന്ത്രി ലക്ഷദ്വീപ് സന്ദർശിച്ചത്. ഇതിന്റെ ചിത്രങ്ങൾ അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ലക്ഷദ്വീപിന്റെ മണൽത്തരികളിലൂടെ പ്രധാനമന്ത്രി നടക്കുന്നതിന്റെയും, കടലിലേക്ക് നോക്കി നിൽക്കുന്നതിന്റെയും ,ദ്വീപിന്റെ ആകാശദൃശ്യവുമെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൻ തോതിൽ തരംഗം സൃഷ്ടിച്ചിരുന്നു.അതെ സമയം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചുള്ള മാലദ്വീപ് മന്ത്രിമാരുടെ പരാമർശത്തിൽ പ്രതിഷേധം കടുക്കുന്നതിനിടെ ലക്ഷദ്വീപിലെ ടൂറിസം വികസനത്തെ പ്രോൽസാഹിപ്പിച്ച് ഇസ്രയേൽ.കടൽജലശുദ്ധീകരണ പദ്ധതി നാളെ ആരംഭിക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് ഇസ്രയേലിന്റെ പരസ്യ പിന്തുണ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ നിലപാട് കടുപ്പിച്ച ഇന്ത്യ മാലദ്വീപ് സ്ഥാനപതിയെ വിളിച്ചുവരുത്തി അതൃപ്തി അറിയിച്ചിരുന്നു.
ലക്ഷദ്വീപ് സന്ദർശിക്കാൻ ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗോടെ ഇസ്രയേൽ എംബസി സമൂഹ മാധ്യമമായ എക്‌സിൽ പോസ്റ്റ് പങ്കുവച്ചു. ലക്ഷദ്വീപിൽ ജലശുദ്ദീകരണ പദ്ധതിയുടെ ഭാഗമായി ഇസ്രയേൽ ഉണ്ട്, ഈ പദ്ധതി ഉടൻ നടപ്പാക്കാൻ ഇസ്രയേൽ തയാറാണെന്നും നാളെ തന്നെ പണി ആരംഭിക്കുമെന്നും ട്വീറ്റിൽ പറയുന്നു. ഒപ്പം ലോകമാകെയുള്ളവരോട് ലക്ഷദ്വീപിന്റെ ഭംഗി ആസ്വദിക്കാൻ ആഹ്വാനം ചെയ്ത് ചിത്രങ്ങളും വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മോദി ഇസ്രയേലിന്റെ പാവയെന്ന് മാലദ്വീപ് മന്ത്രി നേരത്തെ വിമർശിച്ചത് വിവാദമായതോടെയാണ് എംബസി പരസ്യ പിന്തുണയുമായി രംഗത്ത് വന്നത്.പ്രധാനമന്ത്രിയെ അധിക്ഷേപിച്ച സംഭവത്തിൽ മാലദ്വീപിനെതിരെ നിലപാട് കടുപ്പിച്ചിരിക്കുകയാണ് ഇന്ത്യ. മാലദ്വീപ് ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. മാലദ്വീപിനെ ബഹിഷ്‌ക്കരിക്കണം എന്ന സാമൂഹ്യ മാധ്യമ പ്രചാരണത്തിനിടെ ദ്വീപിലേക്കുള്ള ബുക്കിംഗുകൾ ഈസ് മൈ ട്രിപ്പ് റദ്ദാക്കി.
ഇന്ത്യൻ ഹൈക്കമ്മീഷണറെ മാലദ്വീപും വിളിച്ചു വരുത്തി.നേരത്തെ ഇന്ത്യൻ നയതന്ത്ര പ്രതിനിധി മാലദ്വീപ് ഭരണകൂടത്തെ അതൃപ്തി അറിയിച്ചിരുന്നു. കൂടുതൽ പ്രകോപനം ഉണ്ടായാൽ ഇന്ത്യ തുടർ നടപടികളെ കുറിച്ച് ആലോചിക്കും.സമൂഹമാധ്യമങ്ങളിൽ മാലദ്വീപ് സർക്കാറിന്റെ നിലപാടിനെതിരായ പ്രതിഷേധം തുടരുകയാണ്. ബോയ്‌കോട്ട് മാലദ്വീപ്, എക്‌സ്‌പ്ലോർ ഇന്ത്യൻ ഐലന്റ്‌സ് എന്നീ ഹാഷ്ടാഗുകൾ എക്‌സിൽ തരംഗമാണ്. നിരവധി പേർ മാലദ്വീപിലേക്കുള്ള യാത്രകൾ റദ്ദാക്കി. ഇതുവരെ 8000 ഹോട്ടൽ ബുക്കിംഗുകളും 2500 വിമാനടിക്കറ്റ് ബുക്കിംഗും ക്യാൻസൽ ചെയ്തതായാണ് റിപ്പോർട്ട്.മാലദ്വീപ് ഇന്ത്യക്കെതിരെ തിരിയുന്നത് കോൺഗ്രസ് ആയുധമാക്കുകയാണ്. അയൽ രാജ്യങ്ങളിൽ ചൈന പിടിമുറുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് മനീഷ് തിവാരി എംപി വിമർശിച്ചത്,
ദക്ഷിണേഷ്യയിൽ ഇപ്പോൾ ഇന്ത്യക്ക് എന്ത് സ്വാധീനമാണുള്ളതെന്ന് മനീഷ് തിവാരി ചോദിച്ചു.ഇന്ത്യ ബന്ധത്തിലെ പൊട്ടിത്തെറിക്ക് പിന്നാലെ മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്‌സു ചൈനയിലെത്തി. 5 ദിന പര്യടനത്തിൽ സുപ്രധാന കരാറുകൾ ഒപ്പിടും. ഇന്ത്യൻ പ്രധാനമന്ത്രിയെ അപഹസിച്ച മന്ത്രിമാർക്കെതിരെ മാലദ്വീപിലും പ്രതിഷേധം ഉയർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha























