വിവാഹസമ്മാനമായി കിട്ടിയത് പാർസൽ ബോംബ്; വരന്റെ അമ്മയുടെ സുഹൃത്ത് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് ആളുകള്‍; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍
വിവാഹത്തിന് വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനായ സുഹൃത്ത് നല്‍കിയ സമ്മാനം കണ്ട് അമ്പരന്ന് ആളുകള്‍. ഈ വര്‍ഷം ഫെബ്രുവരി 18നായിരുന്നു സൗമ്യശേഖര്‍ സാഹു, റീമ സാഹു എന്നിവരുടെ വിവാഹം. അഞ്ചു ദിവസത്തിനു ശേഷം ഫെബ്രുവരി 23ന് ഇവര്‍ക്ക് പാഴ്സലായി അമ്മയുടെ സഹപ്രവര്‍ത്തകന്‍റെ ഒരു വിവാഹസമ്മാനം ലഭിച്ചു.
സമ്മാനം തുറന്നുനോക്കിയപ്പോഴേക്കും അത് പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ സൗമ്യയും അമ്മൂമ്മയായ ജമമണിയും കൊല്ലപ്പെട്ടു. വധുവായിരുന്ന റീമ സാഹുവിനു പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീടാണ് അയാള്‍ സമ്മാനമായി കൊടുത്തയച്ചത് പാഴ്സല്‍ ബോംബ് ആയിരുന്നു എന്ന് മനസിലായത്.
വിവാഹസമ്മാനത്തിന്റെ രൂപത്തില്‍ വന്ന ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിനു പിന്നില്‍ തൊഴില്‍ രംഗത്തെ അസൂയയെന്നു പൊലീസിന്റെ കണ്ടെത്തല്‍. സംഭവവുമായി ബന്ധപ്പെട്ട് വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനായ പഞ്ചിലാല്‍ മെഹര്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
പഞ്ചിലാല്‍ മെഹറിനു പകരം സൗമ്യയുടെ അമ്മയായ സഞ്‍ജുക്തയെ ഭായ്ന്‍സയിലെ ജ്യോതി ബികാഷ് കോളജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. ഇതില്‍ അസൂയ പൂണ്ട പഞ്ചിലാല്‍ കുടുംബത്തെ മൊത്തം നശിപ്പിക്കുന്നതിനായി സ്ഫോടനം നടത്തുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് ഐജി അരുണ്‍ ബോത്ര പറഞ്ഞു.
പഞ്ചിലാലിന്റെ പക്കല്‍ നിന്ന് പടക്കങ്ങള്‍, വെടിമരുന്ന്, ലാപ്ടോപ്,പെന്‍ഡ്രൈവ് എന്നിവ പൊലീസ് പിടിച്ചെടുത്തു. ബോംബുണ്ടാക്കുന്നതിനായി ഏഴുമാസം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠനം നടത്തുകയും ചെറു പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത ശേഷമായിരുന്നു കൃത്യം നടത്തിയത്.
https://www.facebook.com/Malayalivartha