മധുവിധു തീരും മുൻപ് തന്നെ ആ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത് വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകന്‍; അസൂയ വില്ലനായപ്പോൾ കാലന്റെ രൂപത്തിൽ വിവാഹ സമ്മാനം എത്തി... ഒടുക്കം അന്വേഷണ സംഘത്തിന് മുന്നിൽ പെട്ടപ്പോൾ എല്ലാം തത്തപറയുംപോലെ തുറന്ന് പറഞ്ഞു...
മധുവിധു തീരും മുൻപ് തന്നെ ആ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത് വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകന്‍. വിവാഹസമ്മാനമായി നൽകിയ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകന്‍ അറസ്റ്റിലായി. തൊഴില്‍ രംഗത്തെ അസൂയ മൂലമാണ് ഇയാള്‍ ഇങ്ങനെ ഒരു കൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
സംഭവവുമായി ബന്ധപ്പെട്ട് വരന്റെ അമ്മയുടെ സഹപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു സൗമ്യശേഖര്‍ സാഹു, റീമ സാഹു എന്നിവരുടെ വിവാഹം. അഞ്ചു ദിവസത്തിനു ശേഷം ഫെബ്രുവരി 23ന് ഇവര്‍ക്ക് പാഴ്‌സലായി ഒരു വിവാഹസമ്മാനം ലഭിച്ചു. സമ്മാനം തുറന്നുനോക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ബോംബുണ്ടാക്കുന്നതിനായി ഏഴുമാസം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠനം നടത്തുകയും ചെറു പരീക്ഷണങ്ങള്‍ നടത്തുകയും ചെയ്ത ശേഷമായിരുന്നു 'സമ്മാന' ബോംബ് നിര്‍മ്മിച്ചതെന്നും പൊലീസ് അറിയിച്ചു. മനോഹരമായ സമ്മാനപ്പൊതിയില്‍ ഒളിപ്പിച്ച നിലയില്‍ അയച്ച ആളുടെ പേരോ വിലാസമോ എഴുതാതെയായിരുന്നു 'പാഴ്‌സല്‍' എത്തിച്ചത്.
സംഭവത്തില്‍ സൗമ്യയും അമ്മൂമ്മയായ ജമമണിയും കൊല്ലപ്പെട്ടു. വധുവായിരുന്ന റീമ സാഹുവിനു പരുക്കേല്‍ക്കുകയും ചെയ്തു. സൗമ്യയുടെ അമ്മയായ സഞ്ജുക്തയെ പഞ്ചിലാല്‍ മെഹറിനു പകരം ഭായ്ന്‍സയിലെ ജ്യോതി ബികാഷ് കോളജിന്റെ പ്രിന്‍സിപ്പലായി നിയമിച്ചിരുന്നു. ഇതില്‍ അസൂയ പൂണ്ട പഞ്ചിലാല്‍ കുടുംബത്തെ മൊത്തം നശിപ്പിക്കുന്നതിനായി സ്‌ഫോടനം നടത്തുകയായിരുന്നെന്ന് ക്രൈംബ്രാഞ്ച് ഐജി അരുണ്‍ ബോത്ര പറഞ്ഞു. പഞ്ചിലാലിന്റെ പക്കല്‍ നിന്ന് പടക്കങ്ങള്‍, വെടിമരുന്ന്, ലാപ്‌ടോപ്,പെന്‍ഡ്രൈവ് എന്നിവ പൊലീസ് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha