ഡല്‍ഹിയില്‍ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തിൽ വർഗീയവത്കരണ പ്രതിഷേധവുമായി സംഘപരിവാര്‍ ; മുസ്ലിമായതിനാലാണ് കത്വ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വിഷപ്രചാരണം നടത്തിയ പ്രതിപക്ഷം മദ്രസ്സയിലെ പീഡനം കണ്ടില്ലെന്ന് നടിക്കുകയാണെന്നു ആരോപണം

ഡല്‍ഹിയില്‍ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ പ്രതിഷേധവുമായി സംഘപരിവാര്‍ തെരുവില്‍. ഈസ്റ്റ് ഡല്‍ഹി ഖാസിപൂരില്‍ പതിനൊന്നുകാരിയെ തട്ടിക്കൊണ്ടുപോയി സാഹിബാബാധിലെ മദ്രസയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് നീതിയാവശ്യപ്പെട്ട്കൊണ്ടാണ് സംഘപരിവാറിന്റെ നേതൃത്വത്തിൽ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്.
മുസ്ലിമായതിനാലാണ് കത്വ പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന വിഷപ്രചാരണം നടത്തിയ പ്രതിപക്ഷം മദ്രസ്സയിലെ പീഡനം കണ്ടില്ലെന്ന് നടിക്കുകയാണെന്നു സംഘപരിവാർ ആരോപിച്ചു. മെഴുകുതിരി തെളിയിച്ചും പ്ലക്കാര്‍ഡുകളേന്തിയും നൂറ് കണക്കിനാളുകള്‍ തെരുവിലിറങ്ങി. മുഴുവന്‍ കുറ്റക്കാരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും ഖാസിപൂര്‍ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. 'ഞാന്‍ ഗീത' എന്ന ഹാഷ്ടാഗില്‍ സമൂഹമാധ്യമങ്ങളിലും പെണ്‍കുട്ടിക്ക് പിന്തുണയറിയിച്ച് പ്രതികരണങ്ങളുണ്ടായി. മൗലവിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
ഈസ്റ്റ് ഡല്‍ഹി ഖാസിപൂരില്‍ ഉള്ള പതിനൊന്നുകാരിയെയാണ് കിലോമീറ്ററുകള്‍ അകലെയുള്ള സാഹിബാബാധിലെ മദ്രസയിലെത്തിച്ച് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഡല്‍ഹി പൊലീസിന്റെ സംഘം എത്തി രക്ഷപ്പെടുത്തുക ആയിരുന്നു. മറ്റ് പെണ്‍കുട്ടികളോ സ്ത്രീകളോ മദ്രസ്സയില്‍ ഉണ്ടായിരുന്നില്ല ഈ മാസം 21 മുതല്‍ കുട്ടിയെ കാണാനില്ലെന്ന് അച്ഛന്‍ പരാതി പറഞ്ഞിരുന്നു. പ്രതി പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കൊണ്ട് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ പ്രതിക്ക് നേരത്തെ പരിചയമുണ്ട്. പോക്‌സോ നിയമപ്രകാരം ആണ് പതിനേഴ് വയസ്സ് കാരനെ അറസ്‌ററ് ചെയ്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് മൗലവിക്കെതിരെ ആരോപണമെത്തിയത്. ഡിപ്പിച്ച ശേഷം മൗലവിയും പതിനേഴുകാരനും മുറിയില്‍ പൂട്ടിയിട്ടു. കരഞ്ഞ് ബഹളംവച്ചെങ്കിലും ആരും കേട്ടില്ല. മദ്രസ്സയിലെത്തിയ മറ്റ് ചിലരും മോശമായി പെരുമാറിയെന്നും മൊഴിയിലുണ്ട്. ഇതോടെ പരിവാറുകാര്‍ തെരുവിലിറങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha

























