ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ യുവതി മാനഭംഗത്തിനിരയായി ; വസ്ത്രങ്ങൾ കീറി അബോധാവസ്ഥയിലായിരുന്ന യുവതിക്ക് രക്ഷകനായത് റെയിൽവേ കോണ്‍സ്റ്റബിൾ

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ തൊട്ടടുത്ത കോച്ചില്‍ മാനഭംഗത്തിനിരയായ യുവതിയെ രക്ഷപെടുത്തി റെയില്‍വേ കോണ്‍സ്റ്റബിള്‍ കെ ശിവജി. 25 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എസ് സത്യരാജ് എന്നയാളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. എംആര്‍ടിഎസ് ട്രെയിനില്‍ തിങ്കളാഴ്ച രാത്രി 11.45 നായിരുന്നു സംഭവം.
ആര്‍പിഎഫ് കോണ്‍സ്റ്റബിളായ കെ ശിവജിയും മറ്റൊരു കോണ്‍സ്റ്റബിളും സബ് ഇന്‍സ്പ്ക്ടര്‍ എസ് സുബ്ബയ്യയും നൈറ്റ് പെട്രോളിംഗിന് ഇറങ്ങിയപ്പോഴായിരുന്നു സംഭവം. പെട്രോളിംഗിന്റെ ഭാഗമായി വെലാച്ചേരിയില്‍ നിന്നും ചെന്നൈ ബീച്ചിലേക്കു ട്രെയിനില്‍ യാത്ര ചെയ്ത ഇവര്‍ രാത്രി 11.45 ലോടെ തൊട്ടടുത്ത വനിതാ കോച്ചില്‍ നിന്നും ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു. ചിന്താദ്രിപേട്ട് സ്‌റ്റേഷനില്‍ നിന്നും ട്രെയിന്‍ എടുത്തതേയുണ്ടായിരുന്നുള്ളൂ.
എന്നാല്‍ അടുത്ത സ്‌റ്റേഷനായ പാര്‍ട്ട് ടൗണില്‍ നിര്‍ത്തുന്നതിനായി ട്രെയിന്‍ വേഗത കുറച്ച സമയത്ത് പ്‌ളാറ്റ്‌ഫോമിലേക്ക് എത്തിക്കൊണ്ടിരിക്കെ തന്നെ കോണ്‍സ്റ്റബിള്‍ ട്രെയിനില്‍ നിന്നും ചാടിയിറങ്ങുകയും തൊട്ടടുത്ത കോച്ചിലേക്ക് ചാടിക്കയറുകയും ചെയ്തു. മാനഭംഗത്തിന് ഇരയായ പെൺകുട്ടിയെ രക്ഷപ്പെടുത്തി. . ശിവജിയുടെ ടീമിലുണ്ടായിരുന്ന മറ്റുള്ളവര്‍ പിന്നാലെ ഓടിയെത്തിപ്പോള്‍ യുവതി അബോധാവസ്ഥയില്‍ വസ്ത്രങ്ങള്‍ കീറി ചുണ്ടുകള്‍ പൊട്ടി രക്തം ഒഴുകിയ നിലയിലായിരുന്നു.
യുവതിയെ ഉടൻതന്നെ ആംബുലന്‍സ് വിളിച്ചു വരുത്തി രാജീവ് ഗാന്ധി ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. ബലാത്സംഗക്കുറ്റത്തിന് സത്യരാജിനെ ചെന്നൈ എഗ്‌മോര്‍ റെയില്‍വേ സ്‌റ്റേഷനിലെ പോലീസ് കേസെടുത്തു. ഡോക്ടര്‍ പരിശോധിച്ച് പെണ്‍കുട്ടിക്ക് കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പുവരുത്തി. പെൺകുട്ടിയെ രക്ഷിച്ച ശിവജിക്ക് 5000 രൂപ സമ്മാനം നല്‍കി.
https://www.facebook.com/Malayalivartha

























