ദിനേശിന്റെ ശപഥം', രാഹുല്‍ ഗാന്ധി ഇന്ത്യൻ പ്രധാനമന്ത്രിയാകാതെ ചെരിപ്പിടില്ലെന്ന് തീരുമാനിച്ച് ഒരു സന്തതസഹചാരി

തന്നെ തല്ലിയവനെ തിരിച്ചടിക്കാതെ ചെരിപ്പിടില്ലെന്ന് ശപഥം ചെയ്ത മഹേഷ് എന്ന യുവാവിനെ നമ്മൾ മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ കണ്ടിരുന്നു. എന്നാൽ ഇവിടെ ജീവിതത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി ചെരുപ്പ് ഉപേക്ഷിച്ചിരിക്കുകയാണ് ഹരിയാന സ്വദേശിയായ ദിനേശ് ശര്‍മ. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാതെ കാലില്‍ ചെരിപ്പിടില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് ദിനേശ് ശര്‍മ.
രാഹുല്‍ ഗാന്ധിയുടെ കടുത്ത ആരാധകനാണ് ഈ ഇരുപത്തിമൂന്നുകാരന്‍. ആറ് വര്‍ഷത്തിലേറെയായി രാഹുലിന്റെ സന്തതസഹചാരിയാണ് ദിനേശ്. അദ്ദേഹം എനിക്ക് ദൈവത്തെ പോലെയാണ്. ഒരു ദിവസം അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്നത് കാണാനാണ് താന്‍ ആഗ്രഹഹിക്കുന്നത്. രാഹുല്‍ജിയ്ക്ക് വേണ്ടി താന്‍ ചെയ്യുന്നത് ഒരു ചെറിയ കാര്യമാണെന്നും അദ്ദേഹം പ്രധാനമന്ത്രിയാകുന്ന ദിവസം ചെരിപ്പിടുമെന്നും" ദിനേശ് ശര്‍മ പറയുന്നു.
ഹരിയാനയിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച ദിനേശ് പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യമായി രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിലെത്തുന്നത്. തന്റെ അച്ഛനില്‍നിന്ന് ഗാന്ധി കുടുംബത്തെക്കുറിച്ചുള്ള കഥ കേട്ടറിഞ്ഞാണ് ദിനേശ് രാഹുല്‍ ആരാധകനാകുന്നത്. തന്റെ കടുത്ത ആരാധകന്റെ കഥ കേട്ടറിഞ്ഞ രാഹുല്‍ ഇദ്ദേഹത്തെ വസതിയിലേക്ക് വിളിച്ച് വരുത്തുകയും പ്രത്യേക വിരുന്ന് നല്‍കുകയും ചെയ്തിരുന്നു.
രാഹുല്‍ ഗാന്ധിയ്‌ക്കൊപ്പം പ്രചരണ പരിപാടികളില്‍ പങ്കെടുക്കുന്ന ദിനേശ് നിയമത്തില്‍ ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























