തങ്ങളുടെ 23 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഭരണകൂടം കൊലപ്പെടുത്തിയെന്ന് ബിജെപിയുടെ വാദം ; ജീവിച്ചിരിക്കുന്നവരും ആത്മഹത്യചെയ്തവരും ഒപ്പം രോഗം മൂലം മരിച്ചവരും രക്തസാക്ഷികളുടെ ലിസ്റ്റിൽ

തങ്ങളുടെ 23 പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ജിഹാദി ഗ്രൂപ്പുകള്‍ കൊലപ്പെടുത്തിയെന്ന ബിജെപിയുടെ ആരോപണത്തിൽ കഴമ്പ്. കൊല്ലപ്പെട്ടെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയ ആൾ ജീവനോടെ. കർണാടക തിരഞ്ഞെടുപ്പിനിടയിലാണ് വിവാദമായ സംഭവം.
കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ജിഹാദി ഗ്രൂപ്പുകള്‍ തങ്ങളുടെ 23 പ്രവര്‍ത്തകരെ കൊലപ്പെടുത്തിയെന്ന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങളിലൊന്നാണ്. എന്നാല്‍ ഇതിലെ ആദ്യ പേരുകാരൻതന്നെ ജീവനോടെയുണ്ട്.
ഉഡുപ്പിയില്‍ നിന്നുള്ള ബി.ജെ.പി നേതാവ് ശോഭാ കരന്ത്ലാജെ കേന്ദ്രആഭ്യന്തര മന്ത്രാലത്തിന് അയച്ച പട്ടികയനുസരിച്ച് അശോക് പൂജാരിയെന്നയാള്‍ 2015 സെപ്‌തംബര്‍ 20നു കൊല്ലപ്പെട്ടിരിക്കുന്നു. എന്നാല്‍ ഒരു ദേശീയ മാദ്ധ്യമം ഇയാളെ ഉഡുപ്പിയില്‍ നിന്നും കണ്ടെത്തിയതായി അവകാശപ്പെടുന്നു. ബജ്‌റംഗ്‌ദള്‍, ബി.ജെ.പി പ്രവര്‍ത്തകനായ തന്നെ 2015ല്‍ മോട്ടോള്‍ ബൈക്കിലെത്തിയ ആറ് പേര്‍ ചേര്‍ന്ന് ക്രൂരമായി ആക്രമിച്ചെന്ന് ഇയാള്‍ പറഞ്ഞു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ താന്‍ 15 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞു. എല്ലാവരും വിചാരിച്ചത് താന്‍ മരിക്കുമെന്ന് തന്നെയാണ്. എന്നാല്‍ ദൈവാനുഗ്രഹത്താല്‍ താന്‍ ജീവിതത്തിലേക്ക് തിരിച്ച് വന്നു. രക്തസാക്ഷി പട്ടികയില്‍ തന്റെ പേര് ഉള്‍പ്പെട്ടത് അബദ്ധത്തിലാണെന്ന് കാട്ടി ശോഭാ കരന്ത്ലാജെ തന്നെ വിളിച്ചിരുന്നതായും അശോക് പൂജാരി വ്യക്തമാക്കി.
അതേസമയം, തങ്ങളുടെ 23 പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്ന് കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിക്കുന്നതായ് കോണ്‍ഗ്രസ് ആരോപിക്കുന്നു. ബി.ജെ.പിയുടെ രക്തസാക്ഷി പട്ടികയിലുള്ളവരില്‍ 14 പേര്‍ മറ്റ് കാരണങ്ങള്‍ കൊണ്ട് മരിച്ചവരാണെന്നും ചിലര്‍ ആത്മഹത്യ ചെയ്‌തതാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























