Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എറണാകുളം നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബ്രോഡ്‌വേയിൽ വൻ തീപിടുത്തം.. പന്ത്രണ്ടോളം കടകൾ പൂർണ്ണമായും കത്തിനശിച്ചു, തീ നിയന്ത്രണവിധേയം


ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...


എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...


സെലന്‍സ്കിയുടെ കരുത്തറിഞ്ഞു... റഷ്യ-യുക്രൈൻ യുദ്ധം ഉടൻ അവസാനിക്കാന്‍ സാധ്യത, പുടിനുമായി ഫോണിൽ സംസാരിച്ച് ട്രംപ്, ഫലപ്രദമായ ചർച്ചയെന്ന് സെലൻസ്കി, ലോകം കാത്തിരിക്കുന്നത് ആ ശുഭ വാര്‍ത്തക്കായി


ശ്രീലങ്കക്കെതിരെ തുടരെ നാലാം ടി20യിലും വിജയം സ്വന്തമാക്കി ഇന്ത്യന്‍ വനിതകള്‍....  

ഇന്ത്യയിലെത്തുന്ന വിദേശീയർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇനി ഉണ്ടാകില്ല . അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു

02 SEPTEMBER 2019 12:13 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെത്തുന്ന വിദേശീയർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇനി ഉണ്ടാകില്ല . അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്.

ഇന്ത്യയില്‍ എത്തിയതിനു ശേഷം വിദേശ സഞ്ചാരികള്‍ക്ക് എന്തെങ്കിലും തരത്തില്‍ അസുഖം വന്നാല്‍ ഇതുവരെ ചികിത്സനേടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ താമസിക്കാനെത്തിയ വിദേശികള്‍ക്ക് അസുഖം മൂര്‍ച്ഛിച്ച അവസ്ഥയിലും ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടിയിരുന്നു. ആശുപത്രികളില്‍ പ്രാഥമിക വിസ മെഡിക്കല്‍ വിസയാക്കി മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടും ചികിത്സ ലഭിച്ചിരുന്നില്ല.

ഇനി മുതൽ നിലവിലുള്ള വിസ പ്രകാരം അവര്‍ക്ക് രാജ്യത്തെ ഏത് ആശുപത്രിയില്‍ നിന്നുള്ള ഒ.പി വിഭാഗത്തില്‍ നിന്നും ചികിത്സ തേടാം. പ്രാഥമിക വിസയുടെ മാനദണ്ഡങ്ങള്‍ പ്രകാരം രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ വൈകുന്നതുകൊണ്ടാണ് ഇത്തരം ഒരു ഇളവ് കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

രോഗം വന്നത് ഇന്ത്യയിലെത്തുന്നതിനു മുൻപാണെങ്കിലും ചികിത്സ ലഭ്യമാക്കും എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ താമസിക്കുന്നതിനിടെ രോഗബാധിതരായാല്‍ വിദേശ സഞ്ചാരികള്‍ക്ക് അവരുടെ വിസ മെഡിക്കല്‍ വിസയാക്കി മാറ്റേണ്ടിയിരുന്നു. ഇന്ത്യയിലെ പല ആശുപത്രികളും ഇത്തരം സൗകര്യങ്ങൾ ഇല്ല. മെഡിക്കല്‍ വിസയില്ലാത്തതിന്റെ പേരില്‍ വിദേശികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ അതിനാൽ സാധാരണയായിരുന്നു ..ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുൻപ് വിസ മെഡിക്കല്‍ വിസയാക്കി മാറ്റണമെന്നായിരുന്നു ആശുപത്രി ആവശ്യപ്പെട്ടിരുന്നത്. പുതിയ ഭേദഗതി അനുസരിച്ച്‌ ഒ.പി. ചികിത്സ ആവശ്യമായ കേസുകളില്‍ നിലവിലുള്ള വിസ ഉപയോഗിച്ചുതന്നെ ചികിത്സ തേടാനാവും.

വിദേശ സഞ്ചാരികൾക്ക് 180 ദിവസത്തില്‍ക്കുറഞ്ഞ കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന സന്ദർഭത്തിലും അവരുടെ പ്രൈമറി വിസയുപയോഗിച്ചുതന്നെ ചികിത്സ തേടാനാവും. എന്നാല്‍, അവയമാറ്റ ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ മെഡിക്കല്‍ വിസ നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സികിത്സകൾ മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നതിനാൽ വിസ മാറ്റുന്നതിനുള്ള സാവകാശം രോഗിക്ക് ലഭിക്കും .

ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ രോഗത്തിന് 180 ദിവസത്തില്‍ക്കുറഞ്ഞ കിടത്തിച്ചികിത്സ ആവശ്യമായി വരികയാണെങ്കിൽ പ്രൈമറി വിസ മെഡിക്കല്‍ വിസയാക്കി മാറ്റുന്നതില്‍നിന്ന് വിദേശികളെ കഴിഞ്ഞവര്‍ഷം തന്നെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അത് കൂടുതല്‍ ഉദാരമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.

ഇപ്പോള്‍, നിലവിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതിനും പ്രൈമറി വിസ ബാധകമാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയിലെത്തുന്നതിന് മുന്നെ രോഗബാധിതനായിരുന്നെങ്കില്‍ക്കൂടി പ്രൈമറി വിസയില്‍ത്തന്നെ ആറുമാസത്തില്‍ കവിയാത്ത കിടത്തിച്ചികിത്സ തേടാനാവും. എന്നാല്‍, അവയവ ശസ്ത്രക്രിയക്ക് ഇത് ബാധകമാക്കിയിട്ടില്ല.

ചികിത്സ തേടുന്നതിന് വിസ മാറ്റണമെന്ന നിബന്ധന ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അസുഖം അപ്രതീക്ഷിതമായി സംഭവിക്കുന്നതായതിനാല്‍, ഇത്തരമൊരു നിയമം രോഗികളുടെ മനുഷ്യാവകാശം ചോദ്യം ചെയ്യുന്നതാണെന്ന വിമര്‍ശനാം ഉണ്ടായിരുന്നു . ഇപ്പോൾ അത്തരം വിമര്‍ശനങ്ങൾക്കാണ് മോദി സര്‍ക്കാരിന്റെ നടപടിയിലൂടെ മാറ്റം ഉണ്ടായത്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടുവ കിണറ്റിൽ വീണു...  (24 minutes ago)

ഇന്ന് ശബരിമല നട തുറക്കും...  (35 minutes ago)

അ​ഞ്ച് മു​ത​ൽ കൂ​ടു​ത​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം  (42 minutes ago)

കേരള കോൺഗ്രസ് എം ജനറൽ സെക്രട്ടറിയും കടുത്തുരുത്തി മണ്ഡലത്തിലെ മുൻ എംഎൽഎയുമായ പി.എം. മാത്യു അന്തരിച്ചു....  (1 hour ago)

മധ്യവയസ്ക്കൻ ഉൾവനത്തിൽ മരിച്ച നിലയിൽ...  (1 hour ago)

ബസ് ഇടിച്ചു കയറി നാല് പേർ മരിച്ചു..  (1 hour ago)

എല്ലാം എല്ലാം അയ്യപ്പന്‍... ശബരിമല സ്വർണക്കൊള്ള കേസ് നിര്‍ണായക ഘട്ടത്തിലേക്ക്, ഉണ്ണികൃഷ്‌ണൻ പോറ്റിക്കുവേണ്ടി പത്‌മകുമാറിനൊപ്പം വിജയകുമാറും ഗൂഢാലോചന നടത്തിയെന്ന് എസ്ഐടി; വിജയകുമാർ റിമാൻ്റിൽ  (1 hour ago)

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു...  (1 hour ago)

തലസ്ഥാനത്ത് എന്തും സംഭവിക്കാം... കലാപ നീക്കം ശക്തം ശ്രീലേഖ വിവാദം റിഹേഴ്സൽ മാത്രം സൂക്ഷിച്ച് ബി ജെ പി  (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും...  (2 hours ago)

രണ്ടുദിവസത്തെ പരിപാടികൾക്കായി സംസ്ഥാനത്തെത്തിയ ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണന് ഉഷ്മള സ്വീകരണം  (2 hours ago)

ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ മുഖ്യാതിഥിയാവും  (2 hours ago)

തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശി മണിയെ എസ്‌ഐടി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.  (3 hours ago)

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനി പുഴയില്‍ മുങ്ങിമരിച്ചു  (3 hours ago)

ഫാൻസി സാധനങ്ങൾ, കളിപ്പാട്ടങ്ങൾ എന്നിവ വിൽക്കുന്ന പന്ത്രണ്ടോളം കടകൾ ....  (3 hours ago)

Malayali Vartha Recommends