ഇന്ത്യയിലെത്തുന്ന വിദേശീയർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇനി ഉണ്ടാകില്ല . അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു
ഇന്ത്യയിലെത്തുന്ന വിദേശീയർക്ക് ചികിത്സ ലഭ്യമാകാത്ത സാഹചര്യം ഇനി ഉണ്ടാകില്ല . അവയവ മാറ്റമൊഴികെയുള്ള ഏത് ചികിത്സയ്ക്കും രാജ്യത്തെവിടെ നിന്നും ചികിത്സ ലഭ്യമാക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. വെള്ളിയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം പുറത്തിറക്കിയത്.
ഇന്ത്യയില്‍ എത്തിയതിനു ശേഷം വിദേശ സഞ്ചാരികള്‍ക്ക് എന്തെങ്കിലും തരത്തില്‍ അസുഖം വന്നാല്‍ ഇതുവരെ ചികിത്സനേടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഇന്ത്യയില്‍ താമസിക്കാനെത്തിയ വിദേശികള്‍ക്ക് അസുഖം മൂര്‍ച്ഛിച്ച അവസ്ഥയിലും ചികിത്സ ലഭ്യമാകാതെ ബുദ്ധിമുട്ടിയിരുന്നു. ആശുപത്രികളില്‍ പ്രാഥമിക വിസ മെഡിക്കല്‍ വിസയാക്കി മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടിട്ടും ചികിത്സ ലഭിച്ചിരുന്നില്ല.
ഇനി മുതൽ നിലവിലുള്ള വിസ പ്രകാരം അവര്‍ക്ക് രാജ്യത്തെ ഏത് ആശുപത്രിയില്‍ നിന്നുള്ള ഒ.പി വിഭാഗത്തില്‍ നിന്നും ചികിത്സ തേടാം. പ്രാഥമിക വിസയുടെ മാനദണ്ഡങ്ങള്‍ പ്രകാരം രോഗികള്‍ക്ക് ചികിത്സ ലഭിക്കാന്‍ വൈകുന്നതുകൊണ്ടാണ് ഇത്തരം ഒരു ഇളവ് കൊണ്ടു വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
രോഗം വന്നത് ഇന്ത്യയിലെത്തുന്നതിനു മുൻപാണെങ്കിലും ചികിത്സ ലഭ്യമാക്കും എന്ന് മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയില്‍ താമസിക്കുന്നതിനിടെ രോഗബാധിതരായാല്‍ വിദേശ സഞ്ചാരികള്‍ക്ക് അവരുടെ വിസ മെഡിക്കല്‍ വിസയാക്കി മാറ്റേണ്ടിയിരുന്നു. ഇന്ത്യയിലെ പല ആശുപത്രികളും ഇത്തരം സൗകര്യങ്ങൾ ഇല്ല. മെഡിക്കല്‍ വിസയില്ലാത്തതിന്റെ പേരില്‍ വിദേശികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന സംഭവങ്ങള്‍ അതിനാൽ സാധാരണയായിരുന്നു ..ആശുപത്രിയില്‍ പ്രവേശിക്കുന്നതിന് മുൻപ് വിസ മെഡിക്കല്‍ വിസയാക്കി മാറ്റണമെന്നായിരുന്നു ആശുപത്രി ആവശ്യപ്പെട്ടിരുന്നത്. പുതിയ ഭേദഗതി അനുസരിച്ച് ഒ.പി. ചികിത്സ ആവശ്യമായ കേസുകളില്‍ നിലവിലുള്ള വിസ ഉപയോഗിച്ചുതന്നെ ചികിത്സ തേടാനാവും.
വിദേശ സഞ്ചാരികൾക്ക് 180 ദിവസത്തില്‍ക്കുറഞ്ഞ കിടത്തിച്ചികിത്സ ആവശ്യമായി വരുന്ന സന്ദർഭത്തിലും അവരുടെ പ്രൈമറി വിസയുപയോഗിച്ചുതന്നെ ചികിത്സ തേടാനാവും. എന്നാല്‍, അവയമാറ്റ ശസ്ത്രക്രിയ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ മെഡിക്കല്‍ വിസ നിര്‍ബന്ധമാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം സികിത്സകൾ മുൻകൂട്ടി നിശ്ചയിക്കപ്പെടുന്നതിനാൽ വിസ മാറ്റുന്നതിനുള്ള സാവകാശം രോഗിക്ക് ലഭിക്കും .
ഇന്ത്യ സന്ദര്‍ശിക്കുന്നതിനിടെ ഉണ്ടായ രോഗത്തിന് 180 ദിവസത്തില്‍ക്കുറഞ്ഞ കിടത്തിച്ചികിത്സ ആവശ്യമായി വരികയാണെങ്കിൽ പ്രൈമറി വിസ മെഡിക്കല്‍ വിസയാക്കി മാറ്റുന്നതില്‍നിന്ന് വിദേശികളെ കഴിഞ്ഞവര്‍ഷം തന്നെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. അത് കൂടുതല്‍ ഉദാരമാക്കുകയാണ് ഇപ്പോള്‍ ചെയ്തിരിക്കുന്നത്.
ഇപ്പോള്‍, നിലവിലുള്ള രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതിനും പ്രൈമറി വിസ ബാധകമാക്കിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്. ഇന്ത്യയിലെത്തുന്നതിന് മുന്നെ രോഗബാധിതനായിരുന്നെങ്കില്‍ക്കൂടി പ്രൈമറി വിസയില്‍ത്തന്നെ ആറുമാസത്തില്‍ കവിയാത്ത കിടത്തിച്ചികിത്സ തേടാനാവും. എന്നാല്‍, അവയവ ശസ്ത്രക്രിയക്ക് ഇത് ബാധകമാക്കിയിട്ടില്ല.
ചികിത്സ തേടുന്നതിന് വിസ മാറ്റണമെന്ന നിബന്ധന ഒട്ടേറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. അസുഖം അപ്രതീക്ഷിതമായി സംഭവിക്കുന്നതായതിനാല്‍, ഇത്തരമൊരു നിയമം രോഗികളുടെ മനുഷ്യാവകാശം ചോദ്യം ചെയ്യുന്നതാണെന്ന വിമര്‍ശനാം ഉണ്ടായിരുന്നു . ഇപ്പോൾ അത്തരം വിമര്‍ശനങ്ങൾക്കാണ് മോദി സര്‍ക്കാരിന്റെ നടപടിയിലൂടെ മാറ്റം ഉണ്ടായത്
https://www.facebook.com/Malayalivartha