സൗദിയിലും അത് സംഭവിച്ചു, സാധരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റും, സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ക്രമാതീതമായി വിലവർധനവുണ്ടായതായി റിപ്പോർട്ട്, രാജ്യത്തെ ജിവിത ചിലവും ഗണ്യമായി വർധിച്ചു, തലയിൽ കൈവെച്ച് പ്രവാസികൾ
കടുത്ത നിബന്ധകൾ നിലനിൽക്കുന്നുണ്ടെങ്കിലും സൗദിയിലും കുടുബമായി പ്രവാസികൾ താമസിക്കുന്നുണ്ട്. ഇത്തരക്കാർക്ക് വലിയൊരു തിരിച്ചടിയായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരികയാണ്. ഇനി രാജ്യത്ത് താമസിക്കുന്ന സാധരണക്കാരായ പ്രവാസി കുടുംബങ്ങളുടെ കുടുംബ ബജറ്റ് താളം തെറ്റും. സൗദിയിൽ ഭക്ഷ്യ ഉൽപന്നങ്ങൾക്ക് ക്രമാതീതമായി വിലവർധനവുണ്ടായതായി റിപ്പോർട്ട്. ഇത് കുറഞ്ഞ വരുമാനക്കാരായ പ്രവാസി തൊഴിലാളികളേയും ബാധിക്കുമെന്നത് ഒരു സംശയവുമില്ലാത്ത കാര്യമാണ്.
തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കും വില വർധിച്ചതോടെ രാജ്യത്ത് ജിവിത ചിലവും ഗണ്യമായി വർധിച്ചു. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.പ്രധാനമായും കോഴിയിറച്ചി, മുട്ട, പാചക എണ്ണ എന്നിവക്കാണ് വില വർധനവുണ്ടായത്. തദ്ദേശിയ ഉൽപന്നങ്ങൾക്കും ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യ ഉൽപന്നങ്ങൾക്കും ഒരു പോലെ വില വർധിച്ചിട്ടുണ്ട്.
ഓയിൽ ഉൽപന്നങ്ങൾക്ക് 23 മുതൽ 26 ശതമാനം വരെയും വർധനവ് രേഖപ്പെടുത്തി. ഇതിനു പുറമേ വീട്ട് ഉപകരണങ്ങൾ, കോസ്മെറ്റിക്സ് സാധനങ്ങൾ, ക്ലോറെക്സ് ഉൽപന്നങ്ങൾ എന്നിവക്കും വർധനവ് രേഖപ്പെടുത്തി. പ്രാദേശിക കോഴിയിറച്ചിക്ക് 39.56 ശതമാനം തോതിലും ഇറക്കുമതി ചെയ്ത ഫ്രോസൺ ഉൽപന്നങ്ങൾക്ക് 36.91 ശതമാനം തോതിലും നിരക്ക് വർധനവുണ്ടായി.എന്നാൽ സുഗന്ധ വ്യജ്ഞനം, ചായപ്പൊടി തുടങ്ങിയ ഉൽപന്നങ്ങൾക്ക് വിലകുറവ് വന്നതായും റിപ്പോർട്ട് പറയുന്നു.
കഴിഞ്ഞ ദിവസം കുവൈത്തും സാധാരണക്കാരായ പ്രവാസികൾക്ക് തിരിച്ചടിയാകുന്ന തീരുമാനം കൈക്കൊള്ളുകയുണ്ടായി. സാധാരണ പ്രവാസികള്‍ക്ക് അവര്‍ക്ക് കുടുംബക്കാരെയോ മറ്റ് ആശ്രിതരെയോ കുവൈറ്റിലേക്ക് കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തിയിരിക്കുകയാണ് അധികൃതര്‍. ഫാമിലി വിസയ്ക്കുള്ള ശമ്പള പരിധി 500 ദിനാറിൽ നിന്ന് 800 ദിനാറാക്കിയാണ് വര്‍ധിപ്പിച്ചത്. ഫാമിലി, ഡിപ്പെന്‍ഡന്റ് വിസകള്‍ അനുവദിക്കുന്നതിന് സ്‌പോണ്‍സര്‍ക്ക് ചുരുങ്ങിയത് 800 ദിനാര്‍ അഥവാ രണ്ടു ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ മാസ ശമ്പളം വേണമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം.
ഈ നിയമം താമസിയാതെ തന്നെ നിലവില്‍ വരുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ 800ല്‍ കുറവ് ശമ്പളമുള്ള പ്രവാസികളുടെ കുവൈറ്റില്‍ താമസിക്കുന്ന കുടുംബാംഗങ്ങളുടെയും ആശ്രിതരുടെയും സ്ഥിതി എന്താകുമെന്ന കാര്യം അറിയാനിരിക്കുന്നതേയുള്ളൂ.ഫാമിലി വിസയ്ക്ക് അപേക്ഷ നല്‍കുന്ന പ്രവാസികള്‍ ശമ്പളം തെളിയിക്കുന്നതിന് ഒറിജിനല്‍ വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയോടൊപ്പം ഹാജരാക്കണം. ഇതില്‍ 800 ദിനാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍ മാത്രമേ അപേക്ഷ പരിഗണിക്കുകയുള്ളൂ.
ഇതില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ അധിക ശമ്പളം വാങ്ങുന്നുണ്ടെങ്കിലും വര്‍ക്ക് പെര്‍മിറ്റില്‍ 800 ദിനാര്‍ ഇല്ലെങ്കില്‍ അത് പരിഗണിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഈ നിയമം നിലവില്‍ വരുന്നതോടെ മിക്കവാറും പേര്‍ക്ക് തങ്ങളുടെ കുടുംബക്കാരെ കുവൈറ്റിലേക്ക് കൊണ്ടുവരാന്‍ കഴിയാതെ വരും. 800 ദിനാര്‍ ശമ്പളം വാങ്ങുന്നവരാണെങ്കില്‍ പോലും അത് വര്‍ക്ക് പെര്‍മിറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അതുകൊണ്ട് കാര്യമുണ്ടാവില്ല.
ഉയര്‍ന്ന വരുമാനമുള്ളവരും കുടുംബത്തിന് കുവൈറ്റില്‍ മാന്യമായ ജീവിത നിലവാരം പ്രദാനം ചെയ്യാന്‍ കഴിയുന്നവരുമായ പ്രവാസികള്‍ മാത്രം കുടുംബത്തെ കൊണ്ടുവന്നാല്‍ മതിയെന്ന നിലപാടാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ പ്രവാസി ജനസംഖ്യ പരമാവധി കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കി വരുന്ന നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനം.
https://www.facebook.com/Malayalivartha