10 ലക്ഷത്തിലേറെ പേർക്ക് ആശ്വാസം, ദുബൈയുടെ വമ്പൻ പദ്ധതികൾ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന്റെ നേതൃത്വത്തിൽ ദുബൈ പൊലീസ് നടപ്പാക്കിവരുന്നത് 22 പദ്ധതികൾ, കൈയ്യടിച്ച് പ്രവാസികൾ...!
നല്ലൊരു ശതമാനം പ്രവാസി കുടുംബങ്ങളും ദുബൈയിലെ താമസക്കാരാണ്. ജോലി ചെയ്യാനും താമസിക്കാനും സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ദുബൈ മുന്നിൽ തന്നെയാണ്. സമൂഹത്തിന്റെ നന്മയുദ്ദേശിച്ച് എല്ലാ വിഭാഗം ജനങ്ങൾക്കും ആഹ്ലാദം പകരുന്ന രീതിയിലാണ് പദ്ധതികളും ദുബൈ നടപ്പിവരുന്നുണ്ട്. അതൊരു വലിയ കാര്യമാണ് ജനങ്ങളുടെ ക്ഷേമം മാത്രമല്ല അവരുടെ സന്തോഷക്കിന് കൂടിയാണ് ദുബൈ പ്രാധാന്യം നൽകുന്നത്.
ജനറൽ ഡിപ്പാർട്മെന്റ് ഓഫ് കമ്യൂണിറ്റി ഹാപ്പിനസിന്റെ നേതൃത്വത്തിൽ ദുബൈ പൊലീസ് നടപ്പാക്കിവരുന്നത് 22 പദ്ധതികൾ. ഈ പദ്ധതികളിലൂടെ കഴിഞ്ഞ വർഷം മാത്രം 10 ലക്ഷത്തിലേറെ പേർക്ക് ആശ്വാസം പകരാൻ സാധിച്ചതായി അധികൃതർ വ്യക്കമാക്കി.സുരക്ഷ, സേവനം, ഭരണം, ട്രാഫിക് തുടങ്ങിയ വിവിധ മേഖലകളിൽ 205 കരാറുകൾ ഒപ്പിടാൻ സാധിച്ചതടക്കം നിരവധി നേട്ടങ്ങളും ഈ കാലയളവിലുണ്ടായി. സുരക്ഷ പ്രോത്സാഹിപ്പിക്കുക, സ്ഥാപനപരമായ പ്രകടനം കാര്യക്ഷമമാക്കുക, സന്തോഷം വർധിപ്പിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, മാനുഷിക മൂലധനം വികസിപ്പിക്കുക എന്നീ ലക്ഷ്യങ്ങൾ വെച്ചാണ് പദ്ധതികൾ നടപ്പിലാക്കിയത്.
ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്. ജനറൽ അബ്ദുല്ല ഖലീഫ അൽ മർറി, കമ്മ്യൂണിറ്റി ഹാപ്പിനസ് വിഭാഗത്തിൽ നടത്തിയ സന്ദർശന സമയത്താണ് കഴിഞ്ഞ വർഷത്തെ കണക്കുകൾ വെളിപ്പെടുത്തിയത്. ഒമ്പത് എക്സിബിഷനുകളിൽ ദുബൈ പോലീസ് പങ്കെടുത്തിട്ടുമുണ്ട്. കുട്ടികൾക്കായി നടപ്പിലാക്കിയ 'ചൈൽഡ്സ് ഹാപ്പിനസ് ഇനീഷ്യേറ്റീവ്' പദ്ധതിയും ഇതിൽ ഉൾപ്പെടുന്നതാണ്. ഇതിലൂടെ പൊലീസിനെ കുറിച്ച കുട്ടികളുടെ മുൻധാരണകൾ തിരുത്തുകയും അവരുടെ ധൈര്യം വർധിപ്പിക്കുകയും ചെയ്യലാണ് ലക്ഷ്യം വെക്കുന്നത്.
54 കുട്ടികളാണ് ഈ പദ്ധതിയിൽ മാത്രം പ്രായോജകരായത്. രോഗികളായ കുട്ടികൾക്ക് തങ്ങളുടെ ആഗ്രഹങ്ങൾ സഫലീകരിച്ചു കൊടുക്കുന്ന ചടങ്ങുകളും ഇതിൽ ഉൾപ്പെടുത്തിയിരുന്നു. കായിക മേഖലയിലും കഴിഞ്ഞ വർഷം നിരവധി പരിപാടികൾ പൊലീസ് നടപ്പിലാക്കിയിട്ടുണ്ട്. 2021ൽ 11 പോലീസ് ചാമ്പ്യൻഷിപ്പുകൾ ഉൾപ്പെടെ 92 ചാമ്പ്യൻഷിപ്പുകളിൽ ദുബൈ പോലീസ് സ്പോർട്സ് ടീമുകൾ പങ്കെടുത്തിട്ടുണ്ട്. വിവിധ പരിപാടികളിൽ നിന്നായി 83 സ്വർണവും 68 വെങ്കലവും 52 വെള്ളിയും ടീമുകൾ നേടിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ സമൂഹവുമായി സംവദിക്കുന്ന സംവിധാനങ്ങളിലും വലിയ മുന്നേറ്റം കഴിഞ്ഞ വർഷമുണ്ടായി.
അതുപോലെ കഴിഞ്ഞ ദിവസം വളരെ മാതൃകാപരമായ പദ്ധതി യു.എഇ പ്രഖ്യാപിച്ചിരുന്നു. വിശന്നിരിക്കുന്നവരിലേക്ക് ഭക്ഷണം എത്തിക്കാനുള്ള സംവിധാനമാണ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചത്. 'ബ്രെഡ് ഫോര്‍ ഓള്' എന്ന പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഓരോ ദിവസവും വിവിധ സമയങ്ങളില്‍ പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും സൗജന്യമായി റൊട്ടി നല്കുന്ന സംവിധാനമാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വീക്ഷണമാണ് ഈ പദ്ധതിയിലൂടെ സാക്ഷാത്കരിക്കുന്നത്.
വിവിധ ഔട്ട്ലറ്റുകളില് സ്ഥാപിക്കുന്ന സ്മാര്‍ട്ട് മെഷീനുകള്‍ വഴി ആവശ്യക്കാര്‍ക്ക് ഫ്രഷ് ബ്രെഡ് എത്തിക്കുകയാണ് സംരംഭത്തിന്റെ ലക്ഷ്യം. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ആധുനികവും സുസ്ഥിരവുമായ മാതൃകയാണ് ഇതിലൂടെ അവതരിപ്പിക്കുന്നത്.നിര്‍ധന കുടുംബങ്ങളെയും തൊഴിലാളികളെയും ലക്ഷ്യമിട്ടുള്ള സൗജന്യ ബ്രെഡ് പദ്ധതി ഔഖാഫ് ആന്‍ഡ് മൈനേഴ്സ് അഫയേഴ്സ് ഫൗണ്ടേഷന്റെ കീഴിലുള്ള മുഹമ്മദ് ബിന്‍ റാഷിദ് ഗ്ലോബല്‍ സെന്റര്‍ ഫോര്‍ എന്‍ഡോവ്മെന്റ് കണ്‍സള്‍ട്ടന്‍സി ആണ് പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha