പ്രവാസികൾക്കിത് ഉഗ്രൻ അവസരം, ഒറ്റയടിക്ക് 18 എണ്ണം പ്രഖ്യാപിച്ച് സൗദിയുടെ മാസ് നീക്കം, ആരോഗ്യ ഇൻഷുറൻസിൽ 18 പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു, നിലവിലുള്ള 10 ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തി അധികൃതർ
രാജ്യത്തെ താമസക്കാരായ പ്രവാസികൾക്ക് ഏറെ ആശ്വാസകരമായ തീരുമാനമാണ് സൗദി എടുത്തിയിരിക്കുന്നത്. ഇനി ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിൽ പ്രവാസികൾ ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യ ഇൻഷുറൻസിൽ 18 പുതിയ ആനുകൂല്യങ്ങളാണ് സൗദി പ്രഖ്യാപിച്ചത്. കൂടാതെ നിലവിലുള്ള 10 ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തിയതായും പുതിയ സേവനങ്ങളുൾപ്പെടുത്തുന്നതോടെ പോളിസി പാക്കേജ് നിരക്കിൽ നേരിയ വർധനവിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
പുതിയതായി അനുവദിക്കുന്നതോ ഒക്‌ടോബർ ഒന്ന് മുതൽ പുതുക്കുന്നതോ ആയ ഇൻഷൂറൻസ് പോളിസികൾക്കാണ് ആനൂകൂല്യം ലഭിക്കുക. പുതിയ മാറ്റമനുസരിച്ച് മാനസികരോഗങ്ങൾക്കുള്ള പരമാവധി ചികിത്സാ പരിരക്ഷ 15,000 റിയാലിൽനിന്ന് 50,000 റിയാലായി ഉയർത്തി.ഹീമോഡയാലിസിസ് കവറേജിന്റെ മൂല്യവും ഉയർത്തിയിട്ടുണ്ട്.
സ്ത്രീകളുടെ ആരോഗ്യം, പൊണ്ണത്തടി ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവെക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും ഇതിനുപുറമെ, പര്യവേക്ഷണ പ്രതിരോധ പരിശോധനകൾ, വാക്സിനേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നേട്ടങ്ങൾ പുതിയ പോളിസി നയത്തിൽ ചേർത്തിട്ടുണ്ടെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് മേധാവി അറിയിച്ചു.
അതേസമയം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന പല പ്രവാസികൾക്ക് കമ്പനികൾ നൽകേണ്ടതായ പല ആനുകൂല്യങ്ങളും നിഷേധിക്കുന്നുവെന്ന് പരക്കെ പരാതി ഉയരുന്നിരുന്നു. സൗദിയില്‍ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്ലാത്ത ജീവനക്കാരെ കണ്ടെത്താന്‍ പരിശോധന നടത്തിയിരുന്നു. പ്രവാസികളുടെ ഉൾപ്പെടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
സൗദി ഇന്‍ഷൂറന്‍സ് കൗണ്‍സിലുമായി സഹകരിച്ചാണ് ഹെല്‍ത്ത് ഇന്‍ഷൂറന്‍സില്ലാത്ത ജീവനക്കാരെ കണ്ടെത്താനുളള പരിശോധന സ്ഥാപനങ്ങളുടെ വലിപ്പമനുസരിച്ച് ഓരോ ജീവനക്കാരനും 2000 റിയാല്‍ മുതല്‍ 20000 റിയാല്‍ വരെയാണ് പിഴ . സ്ഥാപനത്തിലെ ഒരു ജീവനക്കാരന് ഇന്‍ഷൂറന്‍സ് പുതുക്കണമെങ്കില്‍ എല്ലാ ജീവനക്കാര്‍ക്കും ഇന്‍ഷൂറന്‍സ് ഉണ്ടാകണമെന്ന ചട്ടവും നിലവിലുണ്ട്.
51 ല്‍ അധികം ജീവനക്കാരുള്ള എ കാറ്റഗറി സ്ഥാപനങ്ങള്‍ക്ക് ഒരാള്‍ക്ക് ഇരുപതിനായിരം റിയാല്‍ വീതവും, 11 മുതല്‍ 50 വരെ ജീവനക്കാരുള്ള ബി കാറ്റഗറി സ്ഥാപനങ്ങളില്‍ 5000 റിയാലും, പത്തില്‍ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ 2000 റിയാലുമാണ് പിഴ ചുമത്തുക.
സ്ഥാപനങ്ങളില്‍ പരിശോധനക്കെത്തുന്ന ഉദ്യോഗസ്ഥരാണ് ഇന്‍ഷുറന്‍സ് പരിരക്ഷ പരിശോധിച്ച് ഉറപ്പു വരുത്തുന്നത്.
https://www.facebook.com/Malayalivartha