നിർണായക മണിക്കൂറുകൾ, ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തിലെ മലയാളി ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം, കോഴിക്കോട് നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡ് ചെയ്തു, ഒടുവിൽ സംഭവിച്ചത്
യാത്രക്കാർക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്ന നിർണായക സന്ദർഭങ്ങളിൽ വിമാനം അടിയന്തര ലാൻഡിങ് നടത്താറുണ്ട്. ഇപ്പോൾ ഇത്തരമൊരു സാഹചര്യത്തിൽ ജിദ്ദയിലേക്കുള്ള പുറപ്പെട്ട എയർ ഇന്ത്യ വിമാനം ലാൻഡിങ് നടത്തിയിരിക്കുകയാണ്. മലയാളിയായ ഉംറ തീര്‍ഥാടകക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ഇത്തരത്തിൽ സംഭവിച്ചത്. തുടർന്ന് കോഴിക്കോട് നിന്ന് ജിദ്ദയിലേക്കുള്ള പുറപ്പെട്ട എയർ ഇന്ത്യ വിമാനം റിയാദ് വിമാനത്താവളത്തില്‍ അടിയന്തരമായി ലാൻഡ് ചെയ്യുകയായിരുന്നു.
സ്വകാര്യ ഗ്രൂപ്പില്‍ പേര് രജിസ്റ്റർ ചെയ്തു ഉംറ നിർവഹിക്കാൻ വേണ്ടി സൗദിയിലേക്ക് വരുമ്പോൾ ആണ് വിമാനയാത്രക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായത്. മലപ്പുറം സ്വദേശിനിക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. ഇവർക്കൊപ്പം ഭർത്താവും മരുമകനും കൂടെയുണ്ടായിരുന്നു. യാത്ര തുടങ്ങി ഏതാനും സമയത്തിനുള്ളിൽ തന്നെ ഇവര്‍ക്ക് ശാരീരിക അസ്വസ്ഥത തുടങ്ങി.
വിമാനത്തില്‍ പ്രാഥമിക ചികിത്സ നൽകി. ഇതിന് ശേഷം ആണ് വിമാനം അടിയന്തര ലാന്റിംഗ് നടത്തിയത്. ഒടുവിൽ റിയാദ് എയര്‍ ഇന്ത്യ മാനേജര്‍ ഇടപെടൽ നടത്തി റിയാദില്‍ അടിയന്തര ലാന്റിംഗിനുള്ള അനുമതി നൽകുകയായിരുന്നു. റിയാദ് കിംദ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആണ് വിമാനം ലാന്റ് ചെയ്തത്. വിമാനത്താവളത്തിലും മെഡിക്കൽ സംഘം ഇവരെ പരിശോധിച്ചു.
പ്രാഥമിക ചികിത്സക്ക് ശേഷം എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരും സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റിയാദിലെ തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്‍ഷുറന്‍സില്ലെന്ന പേരില്‍ തിരിച്ചയച്ചതായി ബന്ധുക്കൾ ആരോപിക്കുന്നു. പിന്നീട് മറ്റൊരു ആശുപത്രിയിൽ എത്തിച്ചു. ഉംറക്ക് വരുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ എടുക്കണം. ഇത് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. സുഖം പ്രാപിച്ച ഇവർ വൈകുന്നേരത്തോടെ ആശുപത്രി വിട്ടു . മകളാണ് ആശുപത്രിയില്‍ കൂടെ നിന്നത്. ഭർത്താവും മരുമകനും ജിദ്ദയിലേക്ക് പോയിരുന്നു.
അതുപോലെ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്ത് - കൊച്ചി വിമാനത്തിന്റെ ചിറകിൽ തീപിടിച്ചിരുന്നു.
മസ്കത്ത് വിമാനത്താവളത്തിലാണ് അപകടം ഉണ്ടായത്. യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ തന്നെ ചിറകിൽ നിന്നു പുക ഉയരുകയായിരുന്നു. ഉടൻ തന്നെ യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയതിനാൽ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.
തീപിടിക്കാൻ കാരണം എന്തെന്ന് വ്യക്തമല്ല. അപകടവിവരം ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി സ്ഥിരീകരിച്ചിരുന്നു. മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ ഒരു വിമാനത്തിൽ അടിയന്തര സാഹചര്യം ഉണ്ടായെന്നും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അധികൃതരുമായി സംസാരിക്കുന്നുണ്ടെന്നും ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി പത്രക്കുറിപ്പിലൂടെ അറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha