തട്ടിപ്പിനിരകളായി യു.എ.ഇലെ പ്രവാസികളും, ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി മലയാളികളെ ഉൾപ്പെടെ പറ്റിച്ചു, ണം നൽകിയതിന് മതിയായ തെളിവുകൾ ഇല്ല, നിയമ നടപടികൾക്ക് പോകാനാവാതെ പ്രരവാസികൾ...!
ബിസിനസിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞ് പണം വാങ്ങി തട്ടിപ്പ് നടത്തുന്നത് ദുബായിൽ വ്യാപകമാകുന്നു. മലയാളികൾ ഉൾപ്പെടെ ഒട്ടേറെ പേർ ഇത്തരത്തിൽ ചെറുകിട ബിസിനസിൽ പങ്കാളികളാകാൻ പണം നിക്ഷേപിച്ച് തപ്പിനിരയായി.
പലരും പണം നൽകിയതിന് മതിയായ തെളിവുകൾ ഇല്ല. അതിനാൽ തന്നെ നിയമ നടപടി സ്വീകരിക്കാനാവാതെ അവസ്ഥയിൽ ആണ്.തട്ടിപ്പിന് നേതൃത്വം നൽകിയവരിൽ മലയാളികളും ഉണ്ടെന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
രേഖാമൂലമുള്ള കരാർ ഇല്ലാതെ പങ്കാളിത്ത ബിസിനസ്സിൽ പണം മുടക്കിയാൽ വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടി. പണം കൊടുത്തതിനു രേഖകൾ ഇല്ലാത്തതിനാൽ നിയമ നടപടിക്ക് പോകില്ലെന്ന ബോധ്യമാണ് തട്ടിപ്പുകാരുടെ തുറുപ്പുചീട്ട്.
പഴം, പച്ചക്കറി വ്യാപാരം, റസ്റ്ററന്റ്, തുടങ്ങിയ ചെറുകിട, ഇടത്തരം ബിസിനസിൽ നിക്ഷേപിക്കാൻ അവസരമുണ്ടെന്നും പ്രതിമാസം നിശ്ചിത തുക നിങ്ങൾക്ക് നൽകും എന്നുമായിരുന്നു ഇവർ ഇരകളെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. നിങ്ങൾ ആവശ്യമെങ്കിൽ ഒരു വർഷത്തിന് ശേഷം പണം പിൻവലിക്കാം എന്ന ഒരു അവസരം കൂടി ഇവർ നൽകിയിരുന്നു.
പണം വാങ്ങിക്കുമ്പോൾ പല തരത്തിലുള്ള വാഗ്ദാനങ്ങളൊക്കെ പറയും എന്നാൽ ആറ് മസം കഴിഞ്ഞാൽ ഇവർ ഇതെല്ലാം മാറ്റി പറയുന്നതാണ് തട്ടിപ്പുകാരുടെ രീതി. ലാഭവിഹിതം തരും എന്ന് പറഞ്ഞാണ് നിങ്ങൾ പണം വാങ്ങിയത്. അത് എന്ത് കൊണ്ട് തരുന്നില്ല എന്ന് ചോദിച്ചാൽ ലാഭം ഇല്ല എന്ന ഉത്തരം ആയിരിക്കും നൽകുക. പിന്നീട് കൊടുത്ത പെെസ എങ്ങനെ എങ്കിലും തിരിച്ചു കിട്ടിയാൽ മതി എന്ന രീതിയിലേക്ക് മാറും. നിക്ഷേപത്തുക തിരിച്ചുതരാൻ പറഞ്ഞാൽ ഒരു വർഷം കഴിഞ്ഞു തരാം എന്ന ഉത്തരം ആയിരിക്കും നൽകുക.
വിടാതെ പിന്തുടർന്നാൽ ആയിരമോ രണ്ടായിരമോ നൽകും. ഈ സമയത്ത് തന്നെ മറ്റു പലരോടും പണം വാങ്ങും. എന്നാൽ ചിലർക്ക് ഗഡുക്കളായി വർഷങ്ങൾക്കുശേഷം പണം തിരിച്ചു കിട്ടിയെന്ന് പറയുന്നുണ്ട്. എത്ര പേർക്ക് ഇതിൽ നിക്ഷേപം ഉണ്ടാകും എന്ന കാര്യത്തെ കുറിച്ച് ഒരു വിവരവും നൽകില്ല. ഒരിക്കലും ഇതൊന്നും അവർ പരസ്യപ്പെടുത്തിയിരുന്നില്ല. പണം കൊടുത്തതിന് രേഖകൾ ഇല്ലാതെ നിരവധി മലയാളികളാണ് നിയമ നടപടികൾക്ക് പോകാനാകാതെ കുടുങ്ങിയത്.
https://www.facebook.com/Malayalivartha