ഇനി സ്വകാര്യ മേഖലയിലെ പ്രവാസികൾക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്, 'ദമാനി' പദ്ധതി അടുത്ത വര്‍ഷം മുതല്‍ നടപ്പാക്കാനൊരുങ്ങി ഒമാൻ, പ്രവാസി തൊഴിലാളികളുടെ ആശ്രിതര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ

ഇനി സ്വകാര്യ മേഖലയിലെ പ്രവാസികൾക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ്. അടുത്ത വര്‍ഷം മുതല്‍ സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് ഒമാൻ. 'ദമാനി' എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ഒമാന്‍ ഹെല്‍ത്ത് എക്‌സിബിഷനും കോണ്‍ഫറന്‍സും സംബന്ധിച്ച വാര്‍ത്ത സമ്മേളനത്തിൽ ഒമാനി മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ.വലീദ് അല്‍ സദ്‌ജലി ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒമാനില്‍ പ്രവര്‍ത്തിക്കുന്ന വിവിധ വിഭാഗത്തിലുള്ള സ്വകാര്യ കമ്പനികളെ ഉള്‍പ്പെടുത്തി ഘട്ടംഘട്ടമായി പദ്ധതി ആവിഷ്കരിക്കും. പദ്ധതി പ്രകാരം, സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും അവരുടെ ആശ്രിതര്‍ക്കും നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ഒമാനിലേക്കുള്ള വിനോദസഞ്ചാരികളെയും സന്ദര്‍ശകരെയും പരിപാടിയുടെ പരിധിയില്‍ കൊണ്ടുവരും.
രാജ്യത്തെ ഇന്‍ഷുറന്‍സ് വ്യവസായത്തിലെ അതിവേഗം വളരുന്ന വിഭാഗങ്ങളിലൊന്നാണ് ആരോഗ്യ ഇന്‍ഷുറന്‍സ്. സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സിന് മന്ത്രിസഭ കൗണ്‍സില്‍ നേരത്തേതന്നെ അംഗീകാരം നല്‍കിയിരുന്നു. തൊഴില്‍ നിയമപ്രകാരമുള്ള ആരോഗ്യ പരിരക്ഷ എല്ലാ ആളുകള്‍ക്കും ഉറപ്പാക്കുന്നതിന്‍റെ ഭാഗമായായിരുന്നു തീരുമാനം.
ആദ്യ ഘട്ടത്തില്‍ നൂറിലധികം തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളിലും രണ്ടാം ഘട്ടത്തില്‍ അമ്ബതു മുതല്‍ നൂറു വരെ തൊഴിലാളികള്‍ ഉള്ള സ്ഥാപനങ്ങളിലും പദ്ധതി നടപ്പാക്കാനായിരുന്നു നേരത്തേ അധികൃതര്‍ തീരുമാനിച്ചിരുന്നത്.പദ്ധതി കഴിഞ്ഞ വര്‍ഷംമുതല്‍ നടപ്പാക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ചില കാരണങ്ങളാല്‍ നീണ്ടുപോകുകയായിരുന്നു.
അതുപോലെ, ആരോഗ്യ ഇൻഷുറൻസിൽ 18 പുതിയ ആനുകൂല്യങ്ങളാണ് സൗദി പ്രഖ്യാപിച്ചത്. കൂടാതെ നിലവിലുള്ള 10 ആനുകൂല്യങ്ങൾ മെച്ചപ്പെടുത്തിയതായും ഹെൽത്ത് ഇൻഷൂറൻസ് കൗൺസിൽ അറിയിച്ചു.പുതിയ സേവനങ്ങളുൾപ്പെടുത്തുന്നതോടെ പോളിസി പാക്കേജ് നിരക്കിൽ നേരിയ വർധനവിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. പുതിയതായി അനുവദിക്കുന്നതോ ഒക്‌ടോബർ ഒന്ന് മുതൽ പുതുക്കുന്നതോ ആയ ഇൻഷൂറൻസ് പോളിസികൾക്കാണ് ആനൂകൂല്യം ലഭിക്കുക. പുതിയ മാറ്റമനുസരിച്ച് മാനസികരോഗങ്ങൾക്കുള്ള പരമാവധി ചികിത്സാ പരിരക്ഷ 15,000 റിയാലിൽനിന്ന് 50,000 റിയാലായി ഉയർത്തി. ഹീമോഡയാലിസിസ് കവറേജിന്റെ മൂല്യവും ഉയർത്തിയിട്ടുണ്ട്.
സ്ത്രീകളുടെ ആരോഗ്യം, പൊണ്ണത്തടി ശസ്ത്രക്രിയകൾ, വൃക്ക മാറ്റിവെക്കൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കും ഇതിനുപുറമെ, പര്യവേക്ഷണ പ്രതിരോധ പരിശോധനകൾ, വാക്സിനേഷനുകൾ എന്നിവയുമായി ബന്ധപ്പെട്ട് നിരവധി നേട്ടങ്ങൾ പുതിയ പോളിസി നയത്തിൽ ചേർത്തിട്ടുണ്ടെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് മേധാവി അറിയിച്ചു. അതേ സമയം പുതിയ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയതിനാൽ പോളിസി പാക്കേജ് നിരക്കുകളിൽ നേരിയ വർധനവിന് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























