ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും അനു കരഞ്ഞിരുന്നില്ല... കീമോത്തെറാപ്പിയെ തുടര്‍ന്ന് മുടി നഷ്ടമായപ്പോള്‍ മൊട്ടത്തലയുമായി വീഡിയോകളില്‍ പ്രത്യക്ഷപ്പെടാനും മടിച്ചില്ല!! കാര്‍ന്നു തിന്നുന്ന വേദനയിലും ചിരിച്ചവള്‍; ആദിയെ തനിച്ചാക്കി അനു യാത്രയായി; കണ്ണീരോടെ വീട്ടിലേക്ക് ഓടിയെത്തി ടിക് ടോക്ക് സുഹൃത്തുക്കള്‍
സോഷ്യൽമീഡിയയിൽ നിമിഷങ്ങൾക്കുള്ളിലാണ് ടിക്ടോക് വീഡിയോകൾ വൈറലാകുന്നത്. അതുപോലെ തന്നെ ടിക് ടോക്കിലൂടെ വൈറലായ താരമാണ് സുധിയെന്ന അനു. കാര്‍ന്നുതിന്നുന്ന കാന്‍സറിന്റെ വേദനയിലും ടിക് ടോക്കിലൂടെ സന്തോഷത്തോടെ പ്രത്യക്ഷപ്പെടാനായിരുന്നു ഫോളോവേഴ്‌സിന്റെ സ്വന്തം സുധിയെന്ന അനു സുരേന്ദ്രനിഷ്ടം. ഒമ്ബത് മാസം മുമ്ബ് കണ്ടെത്തിയ കാന്‍സര്‍ ബാധ അവളെ തെല്ലും തളര്‍ത്തിയില്ല. എട്ടുവസുകാരന്‍ മകനോടൊപ്പം നിരവധി വീഡിയോയി ലൂടെ ഫോളോവേഴ്‌സിന് മുന്നിലേക്ക് വീണ്ടും വീണ്ടും സന്തോഷത്തോടെ അവളെത്തി. ഒടുവില്‍ എല്ലാം വെടിഞ്ഞ് ആയിരക്കണക്കിന് ഫോളോവേഴ്‌സിനേയും ബന്ധുക്കളേയും മകന്‍ ആദിയേയും തനിച്ചാക്കി വേദനയില്ലാത്ത ലോകത്തേക്ക് അനു യാത്രയായി. ജീവിതത്തിന്റെ അവസാന നാളുകളില്‍ പോലും അനു കരഞ്ഞിരുന്നില്ല. കീമോത്തെറാപ്പിയെ തുടര്‍ന്ന് മുടി നഷ്ടമായപ്പോള്‍ മൊട്ടത്തലയുമായി വീഡിയോകളില്‍ പ്രത്യക്ഷപ്പെടാനും മടിച്ചില്ല. ഒടുവില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അവള്‍ മരണത്തിന് കീഴടങ്ങിയത്. എങ്കിലും , അനു സുരേന്ദ്രന്‍ (സുധി) sudisurendran935 എന്ന പ്രൊഫൈലിലെ ടിക്ക് ടോക്ക് വീഡിയോകള്‍ക്ക് ഇപ്പോഴും ലൈക്കും ഷെയറും കൂന്നുകൂടുകയാണ്. ഏവൂര്‍ വടക്ക് രചനയില്‍ പരേതനായ കെവി സുരേന്ദ്രന്റയും സുധയുടേയും മകളാണ്. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ടവര്‍ മരണമറിഞ്ഞ് അനുവിന്റെ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 83300 ഫോളോവേഴ്‌സുണ്ട് അനുവിന്. 522 വീഡിയോകള്‍ക്കായി 1.6 ദശലക്ഷം ലൈക്കുകളാണ് അനുവിന്റെ ടിക്ക് ടോക്ക് വീഡിയോകള്‍ക്കുള്ളത്. ഈ വീഡിയോകളെല്ലാം അര്‍ബുദം സ്ഥിരീകരിച്ചശേഷം എടുത്തതാണ്. ഫാഷന്‍ ഡിസൈനിങ്ങും ആനിമേഷനും പഠിച്ചശേഷം സ്വന്തമായി ഡിസൈനിങ് നടത്തുകയായിരുന്ന അനു സുരേന്ദ്രന് രോഗം ഭേദമായി മടങ്ങിവരുമെന്ന ആത്മവിശ്വാസവുമുണ്ടായിരുന്നു. താന്‍ ചികിത്സയിലാണെന്ന് സുഹൃത്തുക്കളോടും പറഞ്ഞിരുന്നു. കാന്‍സര്‍ അതിജീവന കൂട്ടായ്മയിലും അംഗമായിരുന്നു. മരിക്കുന്നതിന് ദിവസങ്ങള്‍ക്കുമുന്‍പ് കുട്ടിക്കാലം മുതലുള്ള ചിത്രങ്ങള്‍ചേര്‍ത്ത് അനു തയ്യാറാക്കിയ വീഡിയോ കണ്ട് കണ്ണീരടക്കാനാകാതെ തേങ്ങുകയാണ് സോഷ്യല്‍മീഡിയ.
https://www.facebook.com/Malayalivartha