Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

എന്റെ ജീവിതം അവൾ തകർത്തു, അവള്‍ കാരണമാണ് എന്റെ ആദ്യ ഭാര്യ പോയത്... ഒന്നര വര്‍ഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു... ഇപ്പോ അവൾക്കും എന്നെ വേണ്ട! പ്രണയ നൈരാശ്യത്തില്‍ കാമുകിയുടെ വീട്ടിലെത്തി കാണിച്ച് കൂട്ടിയ ഒന്നൊന്നര പുകിലാ... ലോക് ഡൗണിനിടയിലും കൊല്ലത്തെ വിറപ്പിച്ച് ശെല്‍വമണി; മരണമൊഴി പുറത്ത്

06 APRIL 2020 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

കഴിഞ്ഞ ദിവസമായിരുന്നു ലോക് ഡൗണിനിടയിലും കൊല്ലത്തെ വിറപ്പിച്ച സംഭവം ഉണ്ടായത്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുകയാണ്. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. കാവനാട് മുക്കാടുള്ള കാമുകിയുടെ വീട്ടായ റൂബിഭവനിലെത്തി പെട്രോളൊഴിച്ച്‌ വീടിന് തീ കൊളുത്തിയ ശേഷം സ്വന്തം ശരീരത്തിലേക്ക് പെട്രോളൊഴിച്ച്‌ നിന്ന ശെല്‍വമണിയെ തടയാനെത്തിയ കാമുകിയുടെ മാതാവ് റൂബി ഭവനില്‍ മുത്തുമണി എന്ന ഗേര്‍ട്ടി രാജന്റെ(67) ദേഹത്തേക്ക് ഇതിനിടെ മണ്ണെണ്ണ വീണതോടെ ഇരുവരുടേയും ശരീരത്തില്‍ തീ പടര്‍ന്ന്പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശെല്‍വമണി ഇന്ന് രാവിലെയോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലും മുത്തുമണി കൊല്ലത്തെസ്വകാര്യആശുപത്രിയിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അതേസമയം ശെല്‍വമണിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു... ഇങ്ങനെയായിരുന്നു അവസാന വാക്കുകൾ... 'അവളുമായി ഞാന്‍ പ്രേമത്തിലായിരുന്നു. അവള്‍ കാരണമാണ് എന്റെ മൂത്ത പെണ്ണുമ്ബിള്ള പോയത്. ഒന്നര വര്‍ഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു. സൗദി ഗവണ്‍മെന്റില്‍ ഞാനാണ് ജോലി ശരിയാക്കിക്കൊടുത്തത്. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് കൊണ്ടുപോയതും ഞാനാണ്. ജോലി കിട്ടി ആദ്യത്തെ ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

തുടര്‍ന്ന് വഴക്കിട്ടു. അതോടെ അവള്‍ വാട്‌സാപ്പില്‍ നിന്നും ഐഎംഓയില്‍ നിന്നും എന്നെ ബ്ലോക്ക് ചെയ്തു. അതോടെ മാനസികമായി തകര്‍ന്ന എനിക്ക് ഉറക്കമില്ലാതായി. ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു. എന്നെ അറിയില്ലെന്നും പറഞ്ഞു.

അവളെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാ... ശക്തികുളങ്ങര മരിയാലത്തിനടുത്തു നിന്നും പെട്രോള്‍ വാങ്ങി ശബ്ദമുണ്ടാക്കാതെ നടന്ന് വന്ന് മതില്‍ ചാടി അവളുടെ വീട്ടില്‍കയറി പെട്രോളൊഴിച്ചു കത്തിച്ചു. ഒന്ന് കാണിക്കാന്‍ വേണ്ടി ചെയ്തതാ... അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് കരുതി. പക്ഷെ അവളുടെ അമ്മ വന്ന് എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞുവീണു...' ഒന്നരവര്‍ഷം മുന്‍പ് സൗദിയില്‍ പോയ യുവതി കഴിഞ്ഞ ഫെബ്രുവരി 14 നാണ് നാട്ടില്‍ മടങ്ങി എത്തിയത്. രണ്ടാഴ്ച മുന്‍പ് തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി.

തമിഴ്‌നാട്ടിലെ അംബാസമുദ്രത്തില്‍ അപ്‌ഹോള്‍സ്റ്ററി കട നടത്തിയിരുന്ന ശെല്‍വമണി ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി നാട്ടിലുള്ള വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ശക്തികുളങ്ങര ഹാര്‍ബറിനടുത്തുള്ള മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചുവരികയും യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടിലെത്തി വിവാഹം ആലോചിച്ചത്. എന്നാല്‍ ബന്ധുവായ ശെല്‍വമണി യുവതിയുടെ സഹോദര സ്ഥാനത്താണെന്ന കാരണം പറഞ്ഞ് വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. ഇതാണ് ശെല്‍വമണിയെ ചൊടിപ്പിച്ചതും അക്രമം നടത്താന്‍ പ്രേരിപ്പിച്ചതും.

രാത്രി രണ്ടരയോടെ റൂബി ഭവനിലെത്തിയ ശെല്‍വമണി ആദ്യം മുന്‍വാതിലുകള്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു. സ്വീകരണമുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തുമണി തീആളിപ്പടരുന്നത് കണ്ട് ഉണര്‍ന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത മുറികളില്‍ ഉറങ്ങുകയായിരുന്ന മൂത്ത മകളും ഭര്‍ത്താവും കുട്ടികളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയും കുട്ടികളും മുറിക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചു. പിന്നിലൂടെ രക്ഷപെടാല്‍ ശ്രമിച്ച ഇവര്‍ അടുക്കള വാതിലിനും തീ പടര്‍ന്നത് മനസ്സിലാക്കിയതോടെ തിരികെ ഒരു മുറിക്കുള്ളില്‍ പ്രവേശിച്ചു.

തുടര്‍ന്ന് അടുക്കളയ്ക്ക് വെളിയില്‍ നിന്ന് ശെല്‍വമണിയെ തടയാനായി മാതാവ് മുത്തുമണി കത്തിക്കൊണ്ടിരുന്ന വാതിലിലൂടെ പുറത്തേയ്ക്ക് കടക്കുകയും പ്രെട്രോളില്‍ കുളിച്ചുനിന്ന ശെല്‍വമണിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയും ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശെല്‍വമണിക്ക് സാധിച്ചില്ല. എന്നാല്‍ കത്തുന്ന ശരീരവുമായി അലറിവിളിച്ച്‌ പുറത്തേയ്ക്കാടിയ മുത്തുമണിയുടെ നിലവിളി കേട്ട നാട്ടുകാര്‍ എത്തുകയായിരുന്നു. മൃത്തുമണിയുടെ ശരീരത്തിലെ തീ കെടുത്തിയ അയല്‍വാസി ഗബ്രിയേല്‍ പൊലീസില്‍ വിവരം അറിയിച്ചു. ആംബുലന്‍സുമായെത്തിയ കാവനാട് പൊലീസ് മുത്തുമണിയേയും നിസാരമായി പൊള്ളലേറ്റ മൂത്ത മകളേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേരിപ്പിക്കുകയുമായിരുന്നു.

ഇതിനിടെ ശെല്‍വമണിക്കും പൊള്ളലേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. മുത്തുമണിയുടെ മൂത്ത് മകള്‍ പറഞ്ഞതില്‍ നിന്നുമാണ് ശെല്‍വമണി പൊള്ളലേറ്റ് വീട്ടിന്റെ പിന്നാമ്ബുറത്തുള്ള കാര്യം അറിഞ്ഞത്. ഇതോടെ കത്തിക്കരിഞ്ഞ നിലയില്‍ അടുക്കള ഭാഗത്തു നിലത്തുകിടന്ന ശെല്‍വമണിയെ പിന്നാലെയെത്തിയ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാവിലെ മരിച്ചു. സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് പെൺകുട്ടിയുടെ വീട്ടുകാരും നാട്ടുകാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (22 minutes ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (41 minutes ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (1 hour ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (1 hour ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (2 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (2 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (3 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (3 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (3 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (8 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (8 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (8 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (8 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (9 hours ago)

Malayali Vartha Recommends