Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

എന്റെ ജീവിതം അവൾ തകർത്തു, അവള്‍ കാരണമാണ് എന്റെ ആദ്യ ഭാര്യ പോയത്... ഒന്നര വര്‍ഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു... ഇപ്പോ അവൾക്കും എന്നെ വേണ്ട! പ്രണയ നൈരാശ്യത്തില്‍ കാമുകിയുടെ വീട്ടിലെത്തി കാണിച്ച് കൂട്ടിയ ഒന്നൊന്നര പുകിലാ... ലോക് ഡൗണിനിടയിലും കൊല്ലത്തെ വിറപ്പിച്ച് ശെല്‍വമണി; മരണമൊഴി പുറത്ത്

06 APRIL 2020 10:51 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ലോക് ഡൗണിനിടയിലും കൊല്ലത്തെ വിറപ്പിച്ച സംഭവം ഉണ്ടായത്. പ്രണയനൈരാശ്യത്തെ തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തി പെട്രോളൊഴിച്ച്‌ തീകൊളുത്തിയ യുവാവ് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വരുകയാണ്. കടവൂര്‍ സ്വദേശി ശെല്‍വമണിയാണ് മരിച്ചത്. കാവനാട് മുക്കാടുള്ള കാമുകിയുടെ വീട്ടായ റൂബിഭവനിലെത്തി പെട്രോളൊഴിച്ച്‌ വീടിന് തീ കൊളുത്തിയ ശേഷം സ്വന്തം ശരീരത്തിലേക്ക് പെട്രോളൊഴിച്ച്‌ നിന്ന ശെല്‍വമണിയെ തടയാനെത്തിയ കാമുകിയുടെ മാതാവ് റൂബി ഭവനില്‍ മുത്തുമണി എന്ന ഗേര്‍ട്ടി രാജന്റെ(67) ദേഹത്തേക്ക് ഇതിനിടെ മണ്ണെണ്ണ വീണതോടെ ഇരുവരുടേയും ശരീരത്തില്‍ തീ പടര്‍ന്ന്പിടിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ശെല്‍വമണി ഇന്ന് രാവിലെയോടെ തിരുവനന്തപുരം മെഡിക്കല്‍കോളേജിലും മുത്തുമണി കൊല്ലത്തെസ്വകാര്യആശുപത്രിയിലും മരണത്തിന് കീഴടങ്ങുകയുമായിരുന്നു.

അതേസമയം ശെല്‍വമണിയുടെ മരണമൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു... ഇങ്ങനെയായിരുന്നു അവസാന വാക്കുകൾ... 'അവളുമായി ഞാന്‍ പ്രേമത്തിലായിരുന്നു. അവള്‍ കാരണമാണ് എന്റെ മൂത്ത പെണ്ണുമ്ബിള്ള പോയത്. ഒന്നര വര്‍ഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു. സൗദി ഗവണ്‍മെന്റില്‍ ഞാനാണ് ജോലി ശരിയാക്കിക്കൊടുത്തത്. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് കൊണ്ടുപോയതും ഞാനാണ്. ജോലി കിട്ടി ആദ്യത്തെ ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല.

തുടര്‍ന്ന് വഴക്കിട്ടു. അതോടെ അവള്‍ വാട്‌സാപ്പില്‍ നിന്നും ഐഎംഓയില്‍ നിന്നും എന്നെ ബ്ലോക്ക് ചെയ്തു. അതോടെ മാനസികമായി തകര്‍ന്ന എനിക്ക് ഉറക്കമില്ലാതായി. ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു. എന്നെ അറിയില്ലെന്നും പറഞ്ഞു.

അവളെ ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാ... ശക്തികുളങ്ങര മരിയാലത്തിനടുത്തു നിന്നും പെട്രോള്‍ വാങ്ങി ശബ്ദമുണ്ടാക്കാതെ നടന്ന് വന്ന് മതില്‍ ചാടി അവളുടെ വീട്ടില്‍കയറി പെട്രോളൊഴിച്ചു കത്തിച്ചു. ഒന്ന് കാണിക്കാന്‍ വേണ്ടി ചെയ്തതാ... അതോടെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് കരുതി. പക്ഷെ അവളുടെ അമ്മ വന്ന് എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞുവീണു...' ഒന്നരവര്‍ഷം മുന്‍പ് സൗദിയില്‍ പോയ യുവതി കഴിഞ്ഞ ഫെബ്രുവരി 14 നാണ് നാട്ടില്‍ മടങ്ങി എത്തിയത്. രണ്ടാഴ്ച മുന്‍പ് തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി.

തമിഴ്‌നാട്ടിലെ അംബാസമുദ്രത്തില്‍ അപ്‌ഹോള്‍സ്റ്ററി കട നടത്തിയിരുന്ന ശെല്‍വമണി ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി നാട്ടിലുള്ള വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ശക്തികുളങ്ങര ഹാര്‍ബറിനടുത്തുള്ള മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചുവരികയും യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടിലെത്തി വിവാഹം ആലോചിച്ചത്. എന്നാല്‍ ബന്ധുവായ ശെല്‍വമണി യുവതിയുടെ സഹോദര സ്ഥാനത്താണെന്ന കാരണം പറഞ്ഞ് വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. ഇതാണ് ശെല്‍വമണിയെ ചൊടിപ്പിച്ചതും അക്രമം നടത്താന്‍ പ്രേരിപ്പിച്ചതും.

രാത്രി രണ്ടരയോടെ റൂബി ഭവനിലെത്തിയ ശെല്‍വമണി ആദ്യം മുന്‍വാതിലുകള്‍ പെട്രോളൊഴിച്ച്‌ കത്തിച്ചു. സ്വീകരണമുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തുമണി തീആളിപ്പടരുന്നത് കണ്ട് ഉണര്‍ന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത മുറികളില്‍ ഉറങ്ങുകയായിരുന്ന മൂത്ത മകളും ഭര്‍ത്താവും കുട്ടികളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയും കുട്ടികളും മുറിക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചു. പിന്നിലൂടെ രക്ഷപെടാല്‍ ശ്രമിച്ച ഇവര്‍ അടുക്കള വാതിലിനും തീ പടര്‍ന്നത് മനസ്സിലാക്കിയതോടെ തിരികെ ഒരു മുറിക്കുള്ളില്‍ പ്രവേശിച്ചു.

തുടര്‍ന്ന് അടുക്കളയ്ക്ക് വെളിയില്‍ നിന്ന് ശെല്‍വമണിയെ തടയാനായി മാതാവ് മുത്തുമണി കത്തിക്കൊണ്ടിരുന്ന വാതിലിലൂടെ പുറത്തേയ്ക്ക് കടക്കുകയും പ്രെട്രോളില്‍ കുളിച്ചുനിന്ന ശെല്‍വമണിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയും ആയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ ശെല്‍വമണിക്ക് സാധിച്ചില്ല. എന്നാല്‍ കത്തുന്ന ശരീരവുമായി അലറിവിളിച്ച്‌ പുറത്തേയ്ക്കാടിയ മുത്തുമണിയുടെ നിലവിളി കേട്ട നാട്ടുകാര്‍ എത്തുകയായിരുന്നു. മൃത്തുമണിയുടെ ശരീരത്തിലെ തീ കെടുത്തിയ അയല്‍വാസി ഗബ്രിയേല്‍ പൊലീസില്‍ വിവരം അറിയിച്ചു. ആംബുലന്‍സുമായെത്തിയ കാവനാട് പൊലീസ് മുത്തുമണിയേയും നിസാരമായി പൊള്ളലേറ്റ മൂത്ത മകളേയും സ്വകാര്യ ആശുപത്രിയില്‍ പ്രവേരിപ്പിക്കുകയുമായിരുന്നു.

ഇതിനിടെ ശെല്‍വമണിക്കും പൊള്ളലേറ്റ വിവരം പൊലീസ് അറിഞ്ഞിരുന്നില്ല. മുത്തുമണിയുടെ മൂത്ത് മകള്‍ പറഞ്ഞതില്‍ നിന്നുമാണ് ശെല്‍വമണി പൊള്ളലേറ്റ് വീട്ടിന്റെ പിന്നാമ്ബുറത്തുള്ള കാര്യം അറിഞ്ഞത്. ഇതോടെ കത്തിക്കരിഞ്ഞ നിലയില്‍ അടുക്കള ഭാഗത്തു നിലത്തുകിടന്ന ശെല്‍വമണിയെ പിന്നാലെയെത്തിയ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാവിലെ മരിച്ചു. സംഭവത്തിൽ ഞെട്ടിയിരിക്കുകയാണ് പെൺകുട്ടിയുടെ വീട്ടുകാരും നാട്ടുകാരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (22 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (25 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (35 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (43 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (52 minutes ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന....  (2 hours ago)

Malayali Vartha Recommends