മകന് പിന്നാലെ അമ്മയും അകത്താകാന്‍ സാധ്യത? സ്വപ്നയ്ക്ക് ബിനീഷുമായി അടുത്ത ബന്ധം... ഫോണ്‍ വിനോദിനിക്ക് നല്‍കിയത് ബിനീഷ്? തിരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയുടെ അടിവേരിളക്കാൻ തത്രപ്പാടിലെന്ന് അണികൾ....
ലൈഫ് മിഷന്‍ അഴിമതിയില്‍ അതിനിര്‍ണ്ണായകമാണ് ഐ ഫോണുകള്‍. ഐ ഫോണ്‍ വിവാദം ഇപ്പോൾ അക്ഷരതധത്തിൽ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കുകയാണ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ കുടുക്കിയതും ഈ ഐ ഫോണ്‍ തന്നെ.
സന്തോഷ് ഈപ്പന്‍ സ്വപ്ന സുരേഷിന് സമ്മാനിച്ച 6 ഐ ഫോണില്‍ ഏറ്റവും വില കൂടിയ ഫോണ്‍ ആര്‍ക്കാണ് സ്വപ്ന നല്‍കിയതെന്ന ചോദ്യം അവസാനിക്കുന്നത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയിലാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് വിനോദിനിയാണെന്ന കസ്റ്റംസിന്റെ കണ്ടെത്തല്‍ കേസിന് പുതിയ മാനം കൈവരികയാണ്.
ഫോണ്‍ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്ബര്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫോണ്‍ ഉപയോഗിച്ചിരുന്നത് വിനോദിനിയാണെന്ന് കസ്റ്റംസ് തിരിച്ചറിഞ്ഞത്.
ഫോണില്‍ ഉപയോഗിച്ച സിമ്മില്‍ നിന്നും ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് 'കോള്‍ പാറ്റേണ്‍ അനാലിസിസിലൂടെയും' 'ടവര്‍ പാറ്റേണ്‍ അനാലിസിസിലൂടെയും' കണ്ടെത്താനാകും.
അതുകൊണ്ട് തന്നെ ഈ ആരോപണം അത്രവേഗം നിഷേധിക്കാന്‍ കോടിയേരിയുടെ കുടുംബത്തിനാകില്ല. സ്വപ്നയ്ക്ക് സന്തോഷ് നല്‍കിയ ഫോണ്‍ എങ്ങനെയാണ് വിനോദിനിയുടെ കൈവശമെത്തിയതെന്ന ചോദ്യമാണ് കഴിഞ്ഞ മണിക്കൂറിനുള്ളില്‍ ഉയരുന്നത്. ഈ ചോദ്യത്തിനൊടുവില്‍ തെളിഞ്ഞ് വരുന്നത് വമ്പന്‍ കഥകളാണ്.
ബിനീഷിന് സ്വപ്‌നാ സുരേഷുമായി അടുപ്പമുണ്ടായിരുന്നുവെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇ കോണ്‍സുലേറ്റിലെ ചില കരാറുകള്‍ ഏറ്റെടുത്തിരുന്നത് ബിനീഷിന്റെ കൂടി ബിനാമി സ്ഥാപനമായി കേന്ദ്ര ഏജന്‍സികള്‍ വിലയിരുത്തുന്ന കാര്‍ പാലസ് ഉടമയുടെ കമ്ബനിയാണ്.
ഈ ബന്ധം വഴിയാകാം മൊബൈല്‍ ഫോണ്‍ വിനോദിനിയിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. മയക്കുമരുന്ന് കേസിലും കള്ളപ്പണം വെളുപ്പിച്ച കേസിലും പരപ്പന അഗ്രഹാരയില്‍ അഴിയെണ്ണുന്ന ബിനീഷിന് സ്വര്‍ണ്ണ കടത്തിലും ലൈഫ് മിഷന്‍ കോഴയിലും പങ്കുണ്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്.
വിഷയത്തില്‍ കേന്ദ്ര ഏജന്‍സികള്‍ ബിനീഷിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വിനോദിനിയെ ചോദ്യം ചെയ്യുക എന്നത് നിര്‍ണ്ണായകമാണ്. തെളിവുകള്‍ നിരത്തിയുള്ള ചോദ്യം ചെയ്യലില്‍ കള്ളം പറഞ്ഞാല്‍ കോടിയേരിയുടെ ഭാര്യയും അഴിക്കുള്ളിലേക്ക് പോകേണ്ടി വരും.
ചോദ്യം ചെയ്യലില്‍ പാളിയാല്‍ മകന് പിന്നാലെ അമ്മയും അകത്താകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐ ഫോണ്‍ ഉപയോഗിക്കുന്ന വ്യക്തിയെ കണ്ടെത്താമെന്നിരിക്കേ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം വ്യക്തമല്ല. വിനോദിനിക്കെതിരെ കൃത്യമായ സൈബര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട് കസ്റ്റംസ്.
സംശയിക്കുന്ന വ്യക്തി കൂടുതലായി വിളിച്ച ഏഴോ എട്ടോ പേരുടെ പട്ടിക തയാറാക്കും. ഏറ്റവും കൂടുതല്‍ വിളിച്ച ആളായിരിക്കും പട്ടികയില്‍ ആദ്യം. ഇവരേയും വിശദമായി തന്നെ ചോദ്യം ചെയ്യാനാണ് സാധ്യത.
https://www.facebook.com/Malayalivartha