ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു.. ‘വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവന്‍ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ.. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിന്റെ കൈപിടിച്ച് ചേര്‍ത്തുനിര്‍ത്തി അവസാനമായി നെറുകയില്‍ അവനൊരുമ്മ നല്‍കി, ആ അമ്മ തിരികെ നടന്നു. കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ പലവട്ടം ചുംബിച്ച പോറ്റമ്മയുടെ മാനസികാവസ്ഥ മുതല്‍ തലസ്ഥാനത്ത് പെറ്റമ്മയുടെ മുഖത്തുകണ്ട സന്തോഷം വരെ തനിയ്ക്ക് മറക്കാനാകുന്നില്ല! കണ്ണുനനയ്ക്കുന്ന കുറിപ്പുമായി ഉദ്യോഗസ്ഥൻ
ജനിച്ചപ്പോൾ അവനെ കണ്ടൊരു ഓർമ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇനിയൊന്നു കാണാനെങ്കിലും കഴിയുമോ എന്ന ഭയമായിരുന്നു ഇതുവരെ. ഒരു വർഷത്തിനു ശേഷം അവനെ കണ്ടപ്പോൾ സങ്കടം അടക്കാനായില്ല. ഞാൻ കുഞ്ഞായിരുന്നപ്പോഴുള്ള ഒരു ഫോട്ടോയുണ്ട്. അന്നത്തെ എന്റെ രൂപത്തിന്റെ പകർപ്പു തന്നെയാണു മോൻ.
എല്ലാവരും അതു തന്നെ പറഞ്ഞു’– കോളിളക്കം സൃഷ്ടിച്ച ദത്തുവിവാദത്തിനൊടുവിൽ സ്വന്തം കുഞ്ഞിനെ കണ്ട അനുഭവം പറയുമ്പോൾ അനുപമ സന്തോഷം കൊണ്ടു വിതുമ്പുകയായിരുന്നു. ഇത് പെറ്റമ്മയുടെ വികാരമാണ്. എന്നാൽ ചർച്ച ചെയ്യാത്ത ഒരു കാര്യമാണ് ആ കുഞ്ഞിനെ ഇത്ര നാളും എടുത്തു വളർത്തിയവരെക്കുറിച്ച്.
മനപൂർവ്വം അവരെ മറന്നു കളയുകയാണോ പ്രാണൻ പറിച്ച് നൽകുന്ന വേദനയോടെ കുഞ്ഞിനെ കൈമാറിയ ആ അമ്മ, നൊന്ത് പ്രസവിച്ചില്ലെങ്കിലും ഒരമ്മയായ ആ സ്ത്രീ അനുഭവിച്ച വേദനകൾ സമൂഹമാധ്യമം വഴി പങ്കുവെച്ചിരിക്കുകയാണ് ഒരു ഉദ്യോഗസ്ഥൻ.
ആന്ധ്രയിലെ അധ്യാപക ദമ്പതികളായ ഇവരുടെ പക്കൽ നിന്നും അനുപമയുടെ കുഞ്ഞിനെ നാട്ടിലെത്തിക്കുന്നതുവരെയുള്ള സംഭവബഹുല നിമിഷങ്ങള്‍ പങ്കുവെച്ചുകൊണ്ട് തിരുവനന്തപുരത്തുനിന്നും പോയ ഉദ്യോഗസ്ഥന്റെ കുറിപ്പ് വൈറലാകുകയാണ്.
കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ച പോറ്റമ്മയുടെ മാനസികാവസ്ഥ മുതല്‍ തലസ്ഥാനത്ത് പെറ്റമ്മയുടെ മുഖത്തുകണ്ട സന്തോഷം വരെ തനിയ്ക്ക് മറക്കാനാവുന്നില്ലെന്ന് ഉദ്യോഗസ്ഥന്‍ പറയുന്നു. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു..കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ അവസ്ഥകളെന്നും അദ്ദേഹം ഓര്‍ക്കുന്നു.
ആ കുറിപ്പ് ഇങ്ങനെയായിരുന്നു...
കുഞ്ഞിനെ കൈമാറും മുന്‍പ് നെറുക മുതല്‍ പാദംവരെ മാറി മാറി പലവട്ടം ചുംബിച്ചു.. ‘സംസാരിക്കുമ്പോഴൊക്കെയും കുട്ടിയെ മാറത്ത് അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു അവര്‍.
ഒന്നുമറിയാതെ അവനും ഉറങ്ങി. കുഞ്ഞിനെ കൊണ്ടുപോകുന്നതറിഞ്ഞ അമ്മ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. അപ്പോള്‍ ആ ശബ്ദം കേട്ട് അവന്‍ ഉണരും. അപ്പോഴെല്ലാം അവര്‍ ഉമ്മ നല്‍കി കൊഞ്ചിക്കും. ഓരോ മിനിറ്റും ഓരോ ദിവസങ്ങള്‍ പോലെയായിരുന്നു.. കണ്ടുനില്‍ക്കാന്‍ പറ്റില്ലായിരുന്നു ആ സങ്കടം. കുഞ്ഞിനെ കൊണ്ടുപോകാതിരിക്കാന്‍ പറ്റുമോയെന്ന് എത്രതവണ ചോദിച്ചെന്നറിയില്ല.’
ദത്തു വിവാദത്തിലകപ്പെട്ട കുഞ്ഞിനെ തിരികെയെത്തിക്കാനായി ആന്ധ്രയില്‍ എത്തിയ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയതാണ് ഇത്. കണ്ണീരോടെ അല്ലാതെ അത് വായിച്ചു തീര്‍ക്കാനാവില്ല. ‘ഹൈദരാബാദില്‍ നിന്ന് വിജയവാഡയിലേക്കുള്ള യാത്രയില്‍ മനസ്സില്‍ ആശങ്കയായിരുന്നു.
എന്തു പറഞ്ഞാണ് കുട്ടിയെ ദത്തെടുത്തവരെ സമീപിക്കുക! വൈകുന്നേരം അവിടുത്തെ ശിശുക്ഷേമസമിതിയുടെ ഓഫീസിലെത്തി. അവര്‍ക്ക് നേരത്തേ വിവരം നല്‍കിയിരുന്നു. അകത്ത് കയറിയപ്പോഴേ ഞങ്ങള്‍ കണ്ടു, കേരളം മുഴുവന്‍ അന്വേഷിക്കുന്ന കുട്ടിയുമായി വളര്‍ത്തച്ഛനും അമ്മയും. ഞങ്ങളെ കണ്ടപ്പോഴേ അമ്മ വാവിട്ട് കരഞ്ഞു.’
‘എങ്കിലും നന്നായി സംസാരിക്കുകയും പെരുമാറുകയും ചെയ്തു. കുട്ടിയെ അഞ്ച് ദിവസത്തിനുള്ളില്‍ ഹാജരാക്കണമെന്ന ശിശുക്ഷേമ സമിതിയുടെ ഉത്തരവ് കാണിച്ചു. വിവാദങ്ങള്‍ അവര്‍ അറിഞ്ഞിരുന്നു. കുട്ടിക്കുവേണ്ടി നഗരത്തിലേക്ക് വീടുമാറിയെന്നും അവന് വേണ്ടിയാണ് ഇനിയുള്ള ജീവിതമെന്നും അധ്യാപക ദമ്പതിമാര്‍ പറഞ്ഞു. ‘വര്‍ഷങ്ങള്‍ കാത്തിരുന്ന് കിട്ടിയതാണ് ഈ പൊന്നുമോനെ. ഇവന്‍ വന്നതിനുശേഷം ഞങ്ങളുടെ ജീവിതം എത്രമാറിയെന്നറിയുമോ.’ കുട്ടിയെ വിട്ടുതരണമെന്നും അവര്‍ കരഞ്ഞപേക്ഷിച്ചു.
ഒടുവില്‍, ഡി.എന്‍.എ. പരിശോധനയ്ക്കുമാത്രമായാണ് കുഞ്ഞിനെ കൊണ്ടുപോകുന്നതെന്നവരെ ബോധ്യപ്പെടുത്തി. ഇടയ്ക്ക്, സോഷ്യല്‍ വര്‍ക്കറായ വിനീതയും കുഞ്ഞിനെ ലാളിക്കാന്‍ ശ്രമിച്ചു. അതിനും അവര്‍ അനുവദിച്ചു. ഒടുവില്‍ എങ്ങനെയോ കുട്ടിയെ കൈമാറാന്‍ ദമ്പതിമാര്‍ സമ്മതിച്ചു. എങ്ങനെയായാലും കുട്ടിയെ കൈമാറേണ്ടി വരുമെന്ന് അവര്‍ക്കറിയാമായിരുന്നെന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. കുട്ടിക്ക് രാത്രി കൊടുക്കാനുള്ള പാലും വസ്ത്രവും കളിപ്പാട്ടങ്ങളും കുട്ടിയുടെ രോഗവിവരങ്ങളടങ്ങിയ റെക്കോഡും ബാഗില്‍ നിന്നെടുത്ത് നല്‍കി.
പിന്നെ കരഞ്ഞുകലങ്ങിയ കണ്ണുകളോടെ ഭര്‍ത്താവിന്റെ കൈപിടിച്ച് ചേര്‍ത്തുനിര്‍ത്തി അവസാനമായി നെറുകയില്‍ അവനൊരുമ്മ നല്‍കി, ആ അമ്മ തിരികെ നടന്നു. ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങുമ്പോള്‍ ഞങ്ങള്‍ക്ക് എന്തു പറയണമെന്നറിയില്ലായിരുന്നു. ഏല്‍പ്പിച്ച ഉത്തരവാദിത്വം നിറവേറ്റി. ആരാണ് തെറ്റു ചെയ്തതെന്ന് ഞങ്ങള്‍ക്കറിയില്ല.
ഇങ്ങനെയായിരുന്നു ആ ഉദ്യോഗസ്ഥൻ കുറിച്ചത്. വളരെ വൈകാരികമായ ഒരു കുറിപ്പായിരുന്നു ഇത്. പെറ്റമ്മയല്ലെങ്കിൽ പോലും ഇത്രനാളും എടുത്തു വളർത്തിയ സ്വന്തം പോലെ കൊണ്ടു നടന്ന ആ കുഞ്ഞിനെ കൈമാറുമ്പോൾ അവർ അനുഭവിച്ച വേദന ഈ ഉദ്യോഗസ്ഥന്റെ കുറിപ്പിൽ നിന്നും നമുക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും.
https://www.facebook.com/Malayalivartha