'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല....' രക്ഷാബന്ധന്‍ ഹാഷ്‌ടാഗോടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്, റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല!

ഇന്ത്യന്‍ ക്രിക്കറ്റ് താരം റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് മറുപടിയുമായി ബോളിവുഡ് നടി ഉര്‍വശി റൗട്ടേല രംഗത്ത് എത്തിയിരിക്കുകയാണ്. ഉര്‍വശി, ഇൻസ്റ്റാഗ്രാമിൽ പുതിയ പോസ്റ്റ് പങ്കുവെച്ചതോടെ തന്നെ ആരാധകർക്കിടയിൽ വിവാദം ചൂട് പിടിക്കുകയാണ് ഉണ്ടായത്. 'ചോട്ടൂ ഭയ്യ ക്രിക്കറ്റ് കളിക്കൂ, പേരുദോഷം കേള്‍ക്കാന്‍ ഞാന്‍ മുന്നിയല്ല..' എന്നാണ് രക്ഷാബന്ധന്‍ ഹാഷ്‌ടാഗോടെ ഉര്‍വശി റൗട്ടേലയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
അതേസമയം തന്നെ കാണാന്‍ ആര്‍പി മണിക്കൂറുകളോളം കാത്തിരുന്നുവെന്നും 16-17 തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ലെന്നുമുള്ള ഉര്‍വശി റൗട്ടേലയുടെ അഭിമുഖത്തിലെ വെളിപ്പെടുത്തൽ നടത്തുകയുണ്ടായി. എന്നാൽ ഇതിനെതിരെ റിഷഭ് പന്ത് പ്രതികരിച്ചതിലൂടെയായിരുന്നു വാദപ്രതിവാദങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
‘വാരണാസിയില്‍ ഷൂട്ടിംഗിലായിരുന്നു ഞാന്‍. 10 മണിക്കൂര്‍ ഷൂട്ടിംഗിനുശേഷം ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്നതിനായി ഞാന്‍ ഹോട്ടല്‍ മുറിയിലേക്ക് പോയി. പെണ്‍കുട്ടികള്‍ ഒരുങ്ങാന്‍ ഒരുപാട് സമയമെടുക്കുമെന്ന് അറിയാമല്ലോ. ഈ സമയം ആര്‍പി എന്നെക്കാണാനായി ഹോട്ടല്‍ ലോബിയിലെത്തിയിരുന്നു’.
‘അദ്ദേഹം എന്നെ കാണാന്‍ അവിടെ മണിക്കൂറുകളോളം കാത്തിരുന്നു. അദ്ദേഹം എന്നെ നിരവധി തവണ ഫോണില്‍ വിളിച്ചെങ്കിലും ഞാന്‍ ക്ഷീണം കാരണം ചെറുതായൊന്ന് മയങ്ങിപ്പോയി. ഞാന്‍ ഉണര്‍ന്നു നോക്കിയപ്പോള്‍ ഫോണില്‍ 16, 17 മിസ്ഡ് കോളുകളുണ്ടായിരുന്നു. എനിക്കുവേണ്ടി ഒരാള്‍ ഇത്രയും നേരം കാത്തിരുന്നിട്ടും ഇത്രതവണ ഫോണില്‍ വിളിച്ചിട്ടും പ്രതികരിക്കാതിരുന്നതില്‍ എനിക്ക് വിഷമം തോന്നി’ എന്നും പറയുകയുണ്ടായി.
‘പക്ഷെ ചില പെണ്‍കുട്ടികള്‍ അങ്ങനെയാണല്ലോ, അവരെ കാത്തിരിക്കുന്നവരെക്കുറിച്ചൊന്നും ചിന്തിക്കില്ല. പിന്നീട് മുംബൈയില്‍ വരുമ്പോള്‍ കാണാമെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു’ എന്നായിരുന്നു ഉര്‍വശിയുടെ കമന്‍റ്.
‘അഭിമുഖങ്ങളില്‍ ആളുകള്‍ ഇങ്ങനെ പച്ചക്കള്ളം പറയുന്നത് കാണാന്‍ രസമാണ്. പ്രശസ്തയാവാനും തലക്കെട്ടില്‍ ഇടം നേടാനുമായിരിക്കും ഇങ്ങനെയൊക്കെ പറയുന്നത്. പ്രശസ്തിക്കുവേണ്ടിയുള്ള ചിലരുടെ ശ്രമം കാണുമ്പോള്‍ വിഷമമുണ്ടെന്നും ദൈവം അവരെ അനുഗ്രഹിക്കട്ടെ’ എന്ന് റിഷഭ് പന്തിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവച്ചത്.
https://www.facebook.com/Malayalivartha