Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലി: പഠനത്തില്‍ മിടുക്കി; തമിഴ്നാട് സ്വദേശിക്കൊപ്പം അമ്മ ഒളിച്ചോടിയതോടെ ഫർഹാനയുടെയും, ഷിബിലിയുടെയും വിവാഹം നടത്താൻ മഹല്ല് കമ്മിറ്റി വിസമ്മതിച്ചു:- പുറത്ത് വരുന്നത്...

27 MAY 2023 03:06 PM IST
മലയാളി വാര്‍ത്ത

കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദീഖിനെ കൊലപ്പെടുത്തിയ കേസ് കേരളത്തില്‍ ചര്‍ച്ചയാകുമ്പോള്‍ പിടിയിലായ പതിനെട്ടുവയസുകാരി ഫര്‍ഹാനയെയും, മുഖ്യപ്രതി ഷിബിലിനെയും കുറിച്ച് പുറത്ത് വരുന്നത് അമ്പരപ്പിക്കുന്ന വിവരങ്ങളാണ്. ഫര്‍ഹാനയെ വഴിതെറ്റിച്ചത് ഷിബിലിയാണെന്നും ഷിബിലിയുടെ ആവശ്യങ്ങള്‍ക്കാണ് ഫര്‍ഹാന മോഷണം നടത്തിയിരുന്നതെന്നുമാണ് സ്വന്തം ഉമ്മയുടെ ന്യായികരണം. ഫര്‍ഹാന കൊലപാതകം ചെയ്യുമെന്ന് കരുതുന്നില്ല. വഴിതെറ്റിച്ച് ഷിബിലിയുടെ പൂര്‍ണ നിയന്ത്രണത്തില്‍ ഫര്‍ഹാനയെ മാറ്റി എടുത്തുവെന്നാണ് ഉമ്മയുടെ ആരോപണം. പഠനത്തില്‍ മിടുക്കിയായിരുന്നു ഫര്‍ഹാനയെന്ന് നാട്ടുകാരും പറയുന്നു.

നേരത്തെ ഷിബിലിയുടെയും ഫര്‍ഹാനയുടെയും വിവാഹം നടത്താന്‍ ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ ഷിബിലിയുടെ നാട്ടിലെ മഹല്ല് കമ്മിറ്റി അംഗീകരിക്കാതിരുന്നതിനാല്‍ വിവാഹം നടന്നില്ലെന്നും ചളവറ ഇട്ടേക്കോട് മഹല് കമ്മിറ്റി സെക്രട്ടറി ഹസന്‍ പറഞ്ഞു. തമിഴ്നാട് സ്വദേശിക്കൊപ്പം ഷിബിലിയുടെ അമ്മ പോയതാണ് മഹല്ല് കമ്മിറ്റി വിവാഹം നിഷേധിക്കാന്‍ കാരണം. ഷിബിലി പഠിക്കാന്‍ മിടുക്കനായിരുന്നു. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മോഷണക്കുറ്റത്തിന് സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നുവെന്നും ഹസന്‍ പറഞ്ഞു.

നാടും വീടുമായും ഇരുവരും ബന്ധം പുലര്‍ത്തിയിരുന്നില്ല. ഷിബിലി ചെറുകോട് സ്വദേശിയാണ്. മാതാവ് മരിക്കുകയും പിതാവ് മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തതോടെ ഷിബിലിക്ക് നാടുമായി വലിയ ബന്ധമില്ല. എന്നാല്‍, നാട്ടുകാരനായ ആഷിഖ് ഇയാളുടെ സുഹൃത്താണ്. ആഷിഖ് മേച്ചരിയിലാണ് താമസം. ഉമ്മയും സഹോദരനുമാണ് വീട്ടിലുള്ളത്. സ്വന്തം ഇഷ്ടങ്ങള്‍മാത്രം നോക്കി ജീവിക്കുന്ന ആഷിഖുമായി വലിയ അടുപ്പമില്ലെന്നാണ് സഹോദരന്‍ പറയുന്നത്.

കഴിഞ്ഞദിവസം രാവിലെയാണ് ആഷിഖ് വീട്ടില്‍നിന്ന് പോയതെന്നാണ് മാതാവ് പറയുന്നത്. പിന്നീട് ഫോണ്‍ ഓഫായി. ആഷിഖുമായാണ് പോലീസ് വെള്ളിയാഴ്ച അട്ടപ്പാടി ചുരത്തിലെത്തിയത്. ഇയാളെ വ്യാഴാഴ്ച വൈകുന്നേരം ചെര്‍പ്പുളശ്ശേരിയില്‍നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തതെന്നാണു വിവരം. ആഷിഖിന് ഷിബിലി, ഫര്‍സാന എന്നീ സുഹൃത്തുകളുള്ളതായി അറിയില്ലെന്ന് മാതാവ് പറയുന്നു.

കൊലപാതകം നടന്ന ദിവസം മകന്‍ വീട്ടിലുള്ളതായി ഓര്‍ക്കുന്നില്ല. രാവിലെ ചാനലുകളിലെ വാര്‍ത്ത കണ്ട് അയല്‍വാസികളാണ് വിവരമറിയിച്ചത്. കുറച്ചുകാലമായി ആഷിഖ് ജോലിക്കൊന്നും പോകാറില്ല. പലപ്പോഴും കൈയില്‍ പണമുണ്ടാവാറില്ല. ചെലവിനുള്ള പണം താന്‍ ചിലപ്പോള്‍ കൊടുക്കാറുണ്ടെന്നും മാതാവ് സൂചിപ്പിച്ചു.

സിദ്ദിഖ് മരിച്ചതോടെ അങ്കലാപ്പിലായ ഫര്‍ഹാന അടുത്ത സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ആഷിഖിനെ വിളിച്ചുവരുത്തി. അബദ്ധം പറ്റി, എല്ലാം കുഴഞ്ഞുമറിഞ്ഞു, ഉടനെ ലോഡ്ജ് മുറിയില്‍ എത്തണമെന്ന് പറഞ്ഞു. ഉടനെ ആഷിക്ക് എത്തി. ട്രോളിബാഗു വാങ്ങി മൃതദേഹം അതിലാക്കാനും അട്ടപ്പാടിയില്‍ കൊക്കയില്‍ തള്ളാനും കൂടെനിന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം.

സിദ്ദീഖും ഫര്‍ഹാനയും തമ്മില്‍ മാസങ്ങളായി പരിചയമുണ്ടെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. എന്നാല്‍ ഇതില്‍ കൂടുതല്‍ വ്യക്തത വരാനുണ്ട്. ഷിബിലിക്ക് സിദ്ദീഖിന്റെ ഹോട്ടലില്‍ ജോലി തരപ്പെടുത്തി കൊടുത്തതും ഫര്‍ഹാനയാണെന്ന് സൂചനയുണ്ട്. ഫര്‍ഹാനയെ ഉപയോഗിച്ച് ഹണിട്രാപ്പിന് ശ്രമിച്ചതാണോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സിദ്ദിഖിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ അട്ടപ്പാടി ചുരത്തില്‍ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രാവിലെ പോലീസിനും ബന്ധുക്കളോടുമൊപ്പം സുഹൈലും ഷിയാസും ചുരത്തിലെത്തിയത്. മൃതദേഹമടങ്ങിയ ബാഗുകള്‍ അഗ്‌നിരക്ഷാസേന പുറത്തെടുത്തപ്പോള്‍ തിരിച്ചറിയാന്‍ പോലീസ് ഇവരെ വിളിപ്പിക്കുകയായിരുന്നു.

അരയ്ക്കുമുകളില്‍ മുറിച്ചുമാറ്റപ്പെട്ട മൃതദേഹവും ജീര്‍ണിച്ച മുഖവും കണ്ടതോടെ ഇരുവരും തകര്‍ന്നുപോയി. കണ്ണുകളടച്ച് തിരിഞ്ഞ് സഹോദരീ ഭര്‍ത്താവ് ഫിറോസ് പള്ളത്തിന്റെ ചുമലിലേക്ക് ചാഞ്ഞു. എം.എസ്.എഫ്. സംസ്ഥാന സെക്രട്ടറികൂടിയാണ് ഫിറോസ് പള്ളത്ത്. ഇദ്ദേഹവും മൃതദേഹം തിരിച്ചറിഞ്ഞു. ഹോട്ടലിലേക്കുപോയ സിദ്ദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയതാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിനിടവരുത്തിയതെന്ന് ഫിറോസ് പറഞ്ഞു. തുടര്‍ന്നാണ് പോലീസില്‍ പരാതിനല്‍കിയത്. സിദ്ദിഖിനെ കൊലപ്പെടുത്തിയത് മേയ് 18-ന്. 19-ന് മൃതദേഹം അട്ടപ്പാടിയില്‍ തള്ളി. അതിനുശേഷം കാറില്‍ കുറച്ചുനേരം കറങ്ങി ഫര്‍ഹാനയെ വീട്ടില്‍ വിട്ടശേഷം ഷിബിലി സ്വന്തം വീട്ടിലേക്കുപോയി.

പോലീസ് അന്വേഷണം നടക്കുന്ന വിവരമറിഞ്ഞ് ഷിബിലിയും ഫര്‍ഹാനയും നാടുവിടാന്‍ തീരുമാനിച്ചു. ഒറ്റപ്പാലത്തുനിന്ന് ചെന്നൈക്ക് പുറപ്പെട്ടു. സിദ്ദിഖിന്റെ അക്കൗണ്ടില്‍നിന്ന് ഷിബിലിയും ഫര്‍ഹാനയും ചേര്‍ന്ന് എ.ടി.എം. പാസ് വേര്‍ഡ് കൈക്കലാക്കി തട്ടിയെടുത്തത് 1.37 ലക്ഷം രൂപയാണ്. ഫര്‍ഹാനയ്ക്ക് 12 വയസ്സുള്ളപ്പോള്‍മുതല്‍ ഷിബിലിക്ക് പരിചയമുണ്ട്. ഫര്‍ഹാനയുടെ വീട്ടിലും ഷിബിലി പോകാറുണ്ടെന്ന് അന്വേഷണസംഘത്തിന് ബോധ്യമായിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (23 minutes ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (26 minutes ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (36 minutes ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (44 minutes ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (53 minutes ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (1 hour ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (1 hour ago)

പതിനാലു ദിവസത്തെ ദൗത്യത്തിനായാണ് ശുഭാംശു ശുക്ല അടങ്ങുന്ന നാലംഗസംഘം ബഹിരാകാശനിലയത്തിലേക്ക്  (1 hour ago)

പൂച്ച മാന്തി ചികിത്സയിലിരിക്കെ 11കാരിക്ക് സംഭവിച്ചത്.! ആശുപത്രിയിൽ കൂട്ടനിലവിളി മരണ കാരണം മറ്റൊന്ന്?  (1 hour ago)

മെറ്റലില്‍ തെന്നിവീണ സ്‌കൂട്ടര്‍ യാത്രക്കാരിക്ക്  (1 hour ago)

പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ  (2 hours ago)

ഡോവ് ഉരച്ച് സെല്ലിലെ ഷെറിന്റെ കുളി ഏമാന്മാർക്ക് ബോധിച്ചു, കെട്ടിലമ്മ ജയിൽ വിടുന്നു, ഗണേഷിനിട്ട് പണിഞ്ഞ് ഗവർണർ  (2 hours ago)

മഹിസാഗര്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടം... മരണം 18 ആയി, തെരച്ചില്‍ തുടരുന്നു  (2 hours ago)

വാദത്തിനായി കാത്തിരിക്കുന്നതിനിടെ നെഞ്ചുവേദന....  (2 hours ago)

Malayali Vartha Recommends