വീഡിയോ ചാറ്റിംഗിനിടെ സ്വയം ഭോഗം ചെയ്ത പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിന്‍ അഫ്രീദിയെ കുടുക്കി ടിക്ക്‌ടോക്ക് താരം
വീഡിയോ ചാറ്റിംഗിനിടെ സ്വയം ഭോഗം ചെയ്ത പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാഹിന്‍ അഫ്രീദിയെ കുടുക്കി ടിക്ക്‌ടോക്ക് താരമായ യുവതിയുടെ ട്വീറ്റ്. ടിക് ടോക് മോഡലായ ഹരീം ഷായാണ് ഷാഹിന്‍ അഫ്രീദി സ്വയം ഭോഗം ചെയ്‌തെന്ന ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തിന്‍റെ വീഡിയോ ഉള്‍പ്പടെയാണ് യുവതി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ സെന്‍സര്‍ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിന്നീട് വീഡിയോ ട്വീറ്റില്‍ നിന്നും ഒഴിവാക്കി. വീഡിയോ കോളിനിടെ തന്റെ സ്വകാര്യ ഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ച അഫ്രീദി സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നാണ് ട്വീറ്റില്‍ പറയുന്നത്.
സ്വകാര്യ ചിത്രങ്ങള്‍ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്ന സന്ദേശം യുവജനങ്ങള്‍ക്ക് നല്‍കിയാണ് ട്വീറ്റ് അവസാനിപ്പിച്ചിരിക്കുന്നത്. അതേ സമയം പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീന്‍ അഫ്രീദിയുടെ അശ്ലീല വീഡിയോ പുറത്ത് വന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ വീണ്ടും പ്രതികരണവുമായി യുവതി എത്തി. ഹരീം ഷായുടെ പേരിലുള്ള ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ തനിക്ക് ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും ഇന്‍സ്റ്റഗ്രാമിലും ടിക് ടോകിലും മാത്രമാണ് താനുള്ളതെന്നും വ്യക്തമാക്കിയാണ് ഹരീം ഷാ എത്തിയിരിക്കുന്നത്. അഫ്രീദിയുടെ വീഡിയോ പ്രചരിപ്പിച്ചത് താനല്ലെന്നും തനിക്ക് അങ്ങനെയൊരു ട്വിറ്റര്‍ അക്കൗണ്ട് ഇല്ലെന്നും ഹരീം പറഞ്ഞു. ഇന്‍സ്റ്റഗ്രാമും ടിക് ടോകും ഒഴികെ തന്‍റെ പേരിലുള്ള എല്ലാ അക്കൗണ്ടുകളും വ്യാജമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ രണ്ട് ദിവസങ്ങലായി ഷഹീന്‍ അഫ്രീദിയുടെ അശ്ലീല വീഡിയോയുമായി ബന്ധപ്പെട്ട് ഉയര്‍ന്നുകേട്ട പേരായിരുന്നു ഹരീം ഷായുടേത്. അവരുടെ പേരിലുള്ള അക്കൗണ്ടായതിനാല്‍ നിരവധി പേരാണ് അത് ഫോളോ ചെയ്യുന്നത്. ഈ അക്കൗണ്ടില്‍ നിന്നാണ് വീഡിയോ സംബന്ധിച്ച ചര്‍ച്ചകള്‍ ആരംഭിക്കുന്നത്. എന്നാല്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ഈ അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചിട്ടുണ്ട്. നേരത്തെ, മറ്റൊരു താരമായ ഇമാം ഉല്‍ഹഖിനെതിരെയും ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിരുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു.നിരവധി സ്ത്രീകളുമായുളള താരത്തിന്റെ വാട്സ്ആപ് ചാറ്റ് ജൂലൈ 25 ന് ഒരു ട്വിറ്റർ യൂസർ പുറത്തുവിട്ടതോടെയാണ് സംഭവം ചർച്ചയായത്. ഇത് സംബന്ധിച്ച് 23 കാരനായ ഇമാം ഉൾ ഹഖ് തന്റെ തെറ്റ് മനസിലാക്കി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിനോട് മാപ്പു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha