Widgets Magazine
26
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

നായികയുമായി ക്യാരവനിൽ കയറി കതകടച്ചു! വിവാദ നായകൻ എന്ത് ചെയ്യുന്നുവെന്ന് ഓർത്ത് സഹപ്രവർത്തകർ പുറത്ത്!

23 MAY 2023 02:59 PM IST
മലയാളി വാര്‍ത്ത

സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിക്കില്ലെന്നും നടൻ ടിനി ടോം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയും ലഹരി ഉപയോഗവുമൊക്കെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലുമൊക്കെ ചർച്ചയാകുന്നത്. നിർമാതാക്കളും സംവിധായകരും താരങ്ങളും വരെ നടന്മാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പരാമർശങ്ങളിൽ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പല അഭിപ്രായങ്ങളും വന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച ചർച്ചകളൊക്കെ സജീവമായ സമയം മുതൽ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞെത്തിയ ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യുവതാരങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് അദ്ദേഹം മുൻപ് പറഞ്ഞ ചില കാര്യങ്ങളും വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ, ടിനി ടോം പറഞ്ഞതിലും തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

മലയാള സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നുമായിരുന്നു ടിനി പറഞ്ഞത്. തന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാകും ടിനി ഇക്കാര്യം പറഞ്ഞതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ടിനി ടോം പറഞ്ഞതിൽ രണ്ടു വശമുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അയാൾ പറഞ്ഞത് അയാളുടെ അനുഭവത്തിൽ നിന്നും, കൂടെ അഭിനയിക്കുന്നവരിൽ നിന്ന് കാണുന്നതിൽ നിന്നൊക്കെയാവും. ലഹരിയും, കൂടെ അഭിനയിക്കുന്ന നായികയെ ക്യാരവനിൽ കയറ്റി അവർ വരുന്നതും കാത്ത് മറ്റുള്ളവർ ഇരിക്കുന്നത് ഒക്കെ കണ്ടിട്ടാകും.

അങ്ങനെ ഒക്കെ ചെയ്യുന്നവരെ നിർമാതാവ് ലൈറ്റ് സ്റ്റാൻഡ് എടുത്ത് തലയ്ക്ക് അടിക്കണം. പക്ഷേ അതൊന്നും ഇവിടെ നടക്കുന്നില്ല. വരുന്ന നിർമാതാക്കൾക്ക് ചങ്കുറ്റം ഇല്ലാത്തത് കൊണ്ടോ ഇതിന്റെ ഷെയർ പറ്റാനോ നടക്കുന്നത് കൊണ്ടാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. എന്നോട് ഒരാൾ പറഞ്ഞതാണ്. ഇപ്പോൾ വിവാദ നായകനായി നിൽക്കുന്ന നായകൻ നായികയെയും കൂട്ടി ക്യാരവനിൽ കയറി കതകടച്ചു. പിന്നീട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങി വരുന്നത്. ഈ ഒന്നൊന്നര മണിക്കൂർ സെറ്റിലെ മറ്റു 120 പേർ അവിടെ എന്താണ് നടക്കുന്നതെന്നും ആലോചിച്ച് ഇങ്ങനെ ഇരിക്കുകയായിരിക്കും.

എന്തൊരു നാണക്കേട് ആണെന്ന് ആലോചിച്ചു നോക്കണേ. കലയോട് ഒരു ബഹുമാനമൊക്കെ വേണ്ടേ. അങ്ങനെ ഉള്ള ലോകത്ത് ടിനി ടോം പറയുന്നത് അയാളുടെ അനുഭവങ്ങളിൽ നിന്നാകും. കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയാൻ പറ്റൂ. ലൊക്കേഷനിൽ നടക്കുന്ന തെമ്മാടിത്തരമൊക്കെ ടിനി അറിയുന്നുണ്ടാകും. അങ്ങനെ ഉള്ളിടത് എന്റെ മകനെ വിടേണ്ടന്ന് തീരുമാനിച്ച് കാണും അതിൽ തെറ്റൊന്നുമിലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

പക്ഷേ എനിക്ക് ടിനിയോട് പറയാൻ ഉള്ളത്, നമ്മൾ വളർത്തുന്നവൻ വഴിതെറ്റില്ലെന്ന് ഉറപ്പുണ്ടെങ്കിൽ എവിടെയും വിടാം. ടിനി ടോം മര്യാദക്കാണ് വളർത്തിയതെങ്കിൽ അവൻ എവിടെ പോയാലും കുഴപ്പമില്ല. സിനിമയിൽ മദ്യപാനവും സിഗരറ്റ് വലിയും വ്യഭിചാരവും കുറഞ്ഞത് ഒരു ചീട്ടു കളിയെങ്കിലും ഇല്ലാതെ എങ്ങനെ പിടിച്ചു നിൽക്കുന്നുവെന്ന് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചിട്ടുണ്ട്. നമ്മൾ അത് പിടിച്ചു നിന്നതാണ്.

 

അതുപോലെ നിൽക്കാനുള്ള കഴിവില്ലെങ്കിൽ അത് ഒരുപരിധി വരെ അവന്റെ കൂടെ കുഴപ്പമാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. അതേസമയം, ശാന്തിവിള ദിനേശിന്റെ വാക്കുകളെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്തിവിള ദിനേശ് അഭിപ്രായ പ്രകടനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പിടികൂടി  (2 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി പ്രഖ്യാപനത്തില്‍ പ്രതികരിച്ച് മുരളി ഗോപി  (2 hours ago)

മകന്‍ സുരക്ഷിതനായി മടങ്ങിവരണമെന്നാണ് ആഗ്രഹമെന്ന് അഭിജീത് ദിപ്‌കെയുടെ മാതാവ്  (3 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (3 hours ago)

സിജെപി സമരം അവസാനിപ്പിച്ചു; സിജെപിയുടെ ആവശ്യങ്ങളെല്ലാം കേന്ദ്രം പൂര്‍ണമായി അംഗീകരിച്ചു  (5 hours ago)

യുവത്വത്തിന്റെ ഐതിഹാസിക സമര വിജയമെന്ന് പിണറായി വിജയന്‍  (6 hours ago)

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (6 hours ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (6 hours ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (7 hours ago)

പ്രതികരിച്ച് സോനം വാങ്ചുക്  (7 hours ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (7 hours ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (7 hours ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (7 hours ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (7 hours ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (7 hours ago)

Malayali Vartha Recommends