Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നായികയുമായി ക്യാരവനിൽ കയറി കതകടച്ചു! വിവാദ നായകൻ എന്ത് ചെയ്യുന്നുവെന്ന് ഓർത്ത് സഹപ്രവർത്തകർ പുറത്ത്!

23 MAY 2023 02:59 PM IST
മലയാളി വാര്‍ത്ത

സെറ്റിൽ ലഹരി ഉപയോഗം ഉണ്ടെന്നും അത് കാരണം തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചിട്ടും ഭാര്യ വിടാൻ സമ്മതിക്കില്ലെന്നും നടൻ ടിനി ടോം പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ യുവതാരങ്ങളുടെ അച്ചടക്കമില്ലായ്മയും ലഹരി ഉപയോഗവുമൊക്കെയാണ് കഴിഞ്ഞ കുറച്ചു നാളുകളായി സിനിമാ ലോകത്തും സോഷ്യൽ മീഡിയയിലുമൊക്കെ ചർച്ചയാകുന്നത്. നിർമാതാക്കളും സംവിധായകരും താരങ്ങളും വരെ നടന്മാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.

പരാമർശങ്ങളിൽ ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം പല അഭിപ്രായങ്ങളും വന്നിരുന്നു. ലഹരി ഉപയോഗം സംബന്ധിച്ച ചർച്ചകളൊക്കെ സജീവമായ സമയം മുതൽ ഈ വിഷയത്തിൽ അഭിപ്രായം പറഞ്ഞെത്തിയ ആളാണ് സംവിധായകൻ ശാന്തിവിള ദിനേശ്. യുവതാരങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് അദ്ദേഹം മുൻപ് പറഞ്ഞ ചില കാര്യങ്ങളും വാർത്തയായി മാറിയിരുന്നു. ഇപ്പോഴിതാ, ടിനി ടോം പറഞ്ഞതിലും തന്റെ അഭിപ്രായം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം.

മലയാള സിനിമയിൽ വ്യാപകമായി ലഹരി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും തന്റെ മകന് സിനിമയിൽ അവസരം ലഭിച്ചെങ്കിലും ഭയം മൂലം അതു വേണ്ടെന്ന് വെച്ചെന്നുമായിരുന്നു ടിനി പറഞ്ഞത്. തന്റെ സ്വന്തം അനുഭവങ്ങളിൽ നിന്നാകും ടിനി ഇക്കാര്യം പറഞ്ഞതെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.

ടിനി ടോം പറഞ്ഞതിൽ രണ്ടു വശമുണ്ടെന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. അയാൾ പറഞ്ഞത് അയാളുടെ അനുഭവത്തിൽ നിന്നും, കൂടെ അഭിനയിക്കുന്നവരിൽ നിന്ന് കാണുന്നതിൽ നിന്നൊക്കെയാവും. ലഹരിയും, കൂടെ അഭിനയിക്കുന്ന നായികയെ ക്യാരവനിൽ കയറ്റി അവർ വരുന്നതും കാത്ത് മറ്റുള്ളവർ ഇരിക്കുന്നത് ഒക്കെ കണ്ടിട്ടാകും.

അങ്ങനെ ഒക്കെ ചെയ്യുന്നവരെ നിർമാതാവ് ലൈറ്റ് സ്റ്റാൻഡ് എടുത്ത് തലയ്ക്ക് അടിക്കണം. പക്ഷേ അതൊന്നും ഇവിടെ നടക്കുന്നില്ല. വരുന്ന നിർമാതാക്കൾക്ക് ചങ്കുറ്റം ഇല്ലാത്തത് കൊണ്ടോ ഇതിന്റെ ഷെയർ പറ്റാനോ നടക്കുന്നത് കൊണ്ടാണെന്ന് ശാന്തിവിള ദിനേശ് പറയുന്നു. എന്നോട് ഒരാൾ പറഞ്ഞതാണ്. ഇപ്പോൾ വിവാദ നായകനായി നിൽക്കുന്ന നായകൻ നായികയെയും കൂട്ടി ക്യാരവനിൽ കയറി കതകടച്ചു. പിന്നീട് ഒന്നൊന്നര മണിക്കൂർ കഴിഞ്ഞാണ് ഇറങ്ങി വരുന്നത്. ഈ ഒന്നൊന്നര മണിക്കൂർ സെറ്റിലെ മറ്റു 120 പേർ അവിടെ എന്താണ് നടക്കുന്നതെന്നും ആലോചിച്ച് ഇങ്ങനെ ഇരിക്കുകയായിരിക്കും.

എന്തൊരു നാണക്കേട് ആണെന്ന് ആലോചിച്ചു നോക്കണേ. കലയോട് ഒരു ബഹുമാനമൊക്കെ വേണ്ടേ. അങ്ങനെ ഉള്ള ലോകത്ത് ടിനി ടോം പറയുന്നത് അയാളുടെ അനുഭവങ്ങളിൽ നിന്നാകും. കൂടെ കിടക്കുന്നവനല്ലേ രാപ്പനി അറിയാൻ പറ്റൂ. ലൊക്കേഷനിൽ നടക്കുന്ന തെമ്മാടിത്തരമൊക്കെ ടിനി അറിയുന്നുണ്ടാകും. അങ്ങനെ ഉള്ളിടത് എന്റെ മകനെ വിടേണ്ടന്ന് തീരുമാനിച്ച് കാണും അതിൽ തെറ്റൊന്നുമിലെന്നും ശാന്തിവിള ദിനേശ് പറഞ്ഞു.

പക്ഷേ എനിക്ക് ടിനിയോട് പറയാൻ ഉള്ളത്, നമ്മൾ വളർത്തുന്നവൻ വഴിതെറ്റില്ലെന്ന് ഉറപ്പുണ്ടെങ്കിൽ എവിടെയും വിടാം. ടിനി ടോം മര്യാദക്കാണ് വളർത്തിയതെങ്കിൽ അവൻ എവിടെ പോയാലും കുഴപ്പമില്ല. സിനിമയിൽ മദ്യപാനവും സിഗരറ്റ് വലിയും വ്യഭിചാരവും കുറഞ്ഞത് ഒരു ചീട്ടു കളിയെങ്കിലും ഇല്ലാതെ എങ്ങനെ പിടിച്ചു നിൽക്കുന്നുവെന്ന് ഞാൻ അസിസ്റ്റന്റ് ഡയറക്ടറായിരുന്നപ്പോൾ ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചിട്ടുണ്ട്. നമ്മൾ അത് പിടിച്ചു നിന്നതാണ്.

 

അതുപോലെ നിൽക്കാനുള്ള കഴിവില്ലെങ്കിൽ അത് ഒരുപരിധി വരെ അവന്റെ കൂടെ കുഴപ്പമാണെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു. അതേസമയം, ശാന്തിവിള ദിനേശിന്റെ വാക്കുകളെ വിമർശിച്ചും അനുകൂലിച്ചുമുള്ള കമന്റുകൾ വീഡിയോക്ക് താഴെ വരുന്നുണ്ട്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ശാന്തിവിള ദിനേശ് അഭിപ്രായ പ്രകടനം നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (1 hour ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (1 hour ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (1 hour ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (1 hour ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (2 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (2 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (3 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (3 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (4 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (4 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (4 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (5 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (6 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (6 hours ago)

Malayali Vartha Recommends