Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകളുടെ വിവാഹത്തിന് പിന്നാലെ പ്രസവത്തിന്റെ ചെലവ്; കുടുംബം പുലര്‍ത്താനും ജോലിയോടുള്ള ആത്മാര്‍ത്ഥയും കൊണ്ട് സംവിധായകന്റെ പീഡനങ്ങൾ സഹിച്ച് നിന്നു: ലിവിങ് റ്റുഗദര്‍ എന്താ സുഖമെന്ന് പറഞ്ഞ് വ്യക്തിപരമായി എല്ലാരുടെയും മുന്നിൽ വച്ച് അപമാനിച്ചു! അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറി- ഇനി ഉപ്പും മുളകിലേക്കില്ലെന്ന് വേദനയോടെ തുറന്ന് പറഞ്ഞ് നിഷാ സാരംഗ്

08 JULY 2018 11:14 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നാണ് ഉപ്പും മുളകും. പരിപാടിയിലെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ വീട്ടിലെ അംഗങ്ങളെപ്പോലെയായി മാറിയിരിക്കുകയാണ്. റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള പരമ്പരകളിലൊന്നാണ് ഇത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി മികച്ച സ്വീകാര്യതയുമായി മുന്നേറുകയാണ്. ബാലചന്ദ്രനും നീലുവും അവരുടെ കുടുംബാംഗങ്ങളും മക്കളുമൊക്കെ ചേരുമ്പോഴാണ് പരമ്പര സജീവമാവുന്നത്. അഞ്ഞൂറിലധികം എപ്പിസോഡുകള്‍ പിന്നിട്ട പരിപാടിയെക്കുറിച്ച് പുറത്തുവന്ന വെളിപ്പെടുത്തല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നുമാണ് നിഷയുടെ ആരോപണം. ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴായി മോശമായി പെരുമാറിയിട്ടുണ്ടെന്നും അപ്പോഴെക്കെ താന്‍ വിലക്കിയിട്ടുണ്ടെന്നും എന്നാല്‍ അഭിനയിക്കുന്നതിനിടെ പോലും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നിഷ പറഞ്ഞു. തനിക്കുണ്ടായ ദുരനുഭവത്തെ കുറിച്ച് ചാനല്‍ അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മുമ്പും സംവിധായകനില്‍ നിന്നും ഇത്തരം അനുഭവമുണ്ടായിട്ടുണ്ടെന്നും എന്നാല്‍ അന്ന് പരാതി നല്‍കിയിട്ടും മോശം പെരുമാറ്റം തുടരുകയായിരുന്നുവെന്നും നിഷ ഒരു മാധ്യമത്തോട് പറഞ്ഞു.

സീരിയലിന്റെ സെറ്റില്‍ സംവിധായകന്‍ മദ്യപിച്ചാണ് എത്താറെന്നും ആര്‍ട്ടിസ്റ്റുകളെ അസഭ്യം പറയുന്നതും പതിവാണെന്നും അവര്‍ പറയുന്നു. സംവിധായകന്റെ മോശം സമീപനം തുടരുന്നതിനിടയില്‍ പ്രതികരിച്ച് പരമ്പരയില്‍ തുടരാനായിരുന്നു തന്റെ തീരുമാനം. ആള്‍ക്കാര്‍ക്കൊപ്പം നിന്ന് ലിവിങ് റ്റുഗദര്‍ എന്താ സുഖമെന്ന തരത്തിലുള്ള കമന്റുകള്‍ വരെ അദ്ദേഹം പറഞ്ഞിരുന്നു. എന്നിട്ടും താന്‍ ഇറങ്ങിപ്പോരാതിരുന്നതിന് പിന്നില്‍ മകളാണ്.

അവളുടെ കല്യാണത്തിനുള്ള പണം ഇതില്‍ നിന്നും കിട്ടണമായിരുന്നു. അതിനിടയില്‍ പരമ്പരയിലെ മറ്റൊരാള്‍ അദ്ദേഹത്തെ ചതിച്ചു. അപ്പോഴാണ് തന്റെ മഹത്വം അയാള്‍ മനസ്സിലാക്കിയത്. ഇങ്ങോട്ട് ദ്രോഹിച്ചിട്ടും മിണ്ടാതിരുന്ന തന്നെക്കുറിച്ച് അപ്പോഴാണ് അയാള്‍ക്ക് ബോധ്യമായത്. പക്ഷേ ആ പക അയാളുടെ മനസ്സിലുണ്ടായിരുന്നുവെന്നും നിഷ സാരംഗ് പറയുന്നു.

കുടുംബം പുലര്‍ത്താനും ജോലിയോടുള്ള ആത്മാര്‍ത്ഥയുമാണ് തന്നെ പിടിച്ചുനിര്‍ത്തിയത്. മകളുടെ വിവാഹത്തിന് പിന്നാലെ പ്രസവത്തിന്റെ ചെലവും വന്നു. ഭാരിച്ച തുകയാണ് ചെലവായത്. ഇതൊക്കെ പരിഗണിച്ചാണ് താന്‍ പരമ്പരയില്‍ തുടര്‍ന്നത്. ലീവ് പോലുമെടുക്കാതെ ആത്മാര്‍ത്ഥമായാണ് ജോലി ചെയ്തത്. കുടുംബം നോക്കാന്‍ വേണ്ടിയാണ് ഇങ്ങനെയൊക്കെ ചെയ്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും പറഞ്ഞ് താരം വികാരധീനയാവുകയായിരുന്നു.

നേരത്തെയുള്ള പക അദ്ദേഹത്തില്‍ നിന്നും ഒരിക്കലും മാറില്ല. അമേരിക്കയിലേക്ക് പോവുന്നതിനായി 1 മുതല്‍ 5 വരെയുള്ള സമയത്തെ ലീവ് തനിക്കനുവദിച്ചതാണ്. ഇതേക്കുറിച്ചുള്ള അറിയിപ്പ് മെയിലില്‍ കിടക്കുന്നുണ്ട്്. സംവിധായകനോട് മെയിലില്‍ ചോദിക്കേണ്ട കാര്യമില്ലല്ലോ, എന്നും കാണുന്നയാളായതുകൊണ്ട് നേരിട്ടായിരുന്നു പറഞ്ഞത്. ഇനി വയ്യ, ഉപ്പും മുളകുമിലേക്ക് ഇനി തിരിച്ചുപോകാന്‍ താനില്ലെന്നും താരം പറയുന്നു.

പരമ്പര തുടങ്ങിയ സമയത്ത് തന്നെ അദ്ദേഹം തന്നെ മാറ്റണമെന്നാവശ്യപ്പെട്ട് ചാനലിനെ സമീപിച്ചിരുന്നു. താനയയ്ക്കുന്ന സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കാത്തതായിരുന്നു പ്രശ്‌നമായി ചൂണ്ടിക്കാണിച്ചത്. മോശം സന്ദേശങ്ങളായിരുന്നു അദ്ദേഹം അയച്ചിരുന്നത്. ഇങ്ങനെയുള്ളൊരാളിനോടൊപ്പം ഇനി വര്‍ക്ക് ചെയ്യാന്‍ താല്‍പര്യമില്ലെന്നും താരം തുറന്നടിച്ചിട്ടുണ്ട്. സംവിധായകന്റെ അനുവാദമില്ലാതെ ഒരു ലീവും എടുത്തിട്ടില്ലെന്നും താരം പറയുന്നു.

ക്യാമറയ്ക്ക് മുന്നിലെത്തുമ്പോള്‍ പല കാര്യത്തെക്കുറിച്ചും മറന്ന് നീലിമയെന്ന കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ട്. അതില്‍ എന്തെങ്കിലും പിഴവുണ്ടെങ്കില്‍ അത് തന്റെ കൂടി പിഴവാണെന്നും താരം പറയുന്നു. ഈ സംവിധായകനോടൊപ്പം ഇനി ഈ പരിപാടിയിലേക്കില്ല. തിരിച്ചുവിളിച്ചാല്‍ പോകില്ലെന്നും നിഷ സാരംഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനേക്കാളും വലിയ പീഡനമായിരിക്കും ഇനി കാത്തിരിക്കുന്നത്. സെറ്റില്‍ മദ്യപിച്ചാണ് മിക്കപ്പോഴും സംവിധായകനെത്തുന്നത്. ആര്‍ടിസ്റ്റുകളെ ചെറ്റകളെ, പട്ടികളെ എന്നൊക്കെയാണ് അദ്ദേഹം സംബോധന ചെയ്യാറുള്ളത്. 15 വര്‍ഷമായി ഈ മേഖലയിലെത്തിയിട്ട്. ഇതാദ്യമായാണ് ഇങ്ങനെയൊരു സംഭവം കാണുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (2 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (2 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (3 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (3 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (3 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (3 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (3 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (3 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (3 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (4 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (4 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (5 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (5 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (5 hours ago)

Malayali Vartha Recommends