സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ ഒരു ഭാരമായി മാറുമ്പോൾ, അവരെ മാനസീകമായി തളര്‍ത്തി പുകച്ച് പുറത്ത് ചാടിക്കും!! സംവിധായകന്റെ മാനസിക പീഡനം നിഷാ സാരംഗ് പരാതിപ്പെട്ടപ്പോൾ എന്നോട് പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും ഇതു പറയേണ്ടെന്ന് താക്കീത് ചെയ്ത് ശ്രീകണ്ഠന്‍ നായര്‍
സംവിധായകനായ ഉണ്ണികൃഷ്ണന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കാരണം അറിയിക്കാതെ തന്നെ സീരിയലില്‍ നിന്നും മാറ്റി നിര്‍ത്തിയെന്നും നിഷാ സാരംഗ് ഒരു ചാനലിനോട് വെളിപ്പെടുത്തിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇതിനെതിരെ ശക്തമായി പ്രതിഷേധം ഉയരുന്നുണ്ട്.
സീരിയലിലെ ദുരനുഭവം പരാതിപ്പെട്ട നിഷാ സാരംഗിനെ ഫ്ളവേഴ്സ് ചാനല്‍ എം ഡിയായ ശ്രീകണ്ഠന്‍ നായര്‍ ഇക്കാര്യം തുറന്നുപറയുന്നതില്‍ നിന്നും പിന്തിരിപ്പിക്കുകയാണുണ്ടായതെന്ന് വെളിപ്പെടുത്തി നടി മാലാ പാര്‍വ്വതി രംഗത്തെത്തിയിരിക്കുകയാണ്.
ഞാനിന്നലെ നിഷയോട് സംസാരിച്ചു, നിഷ ചോദിക്കുകയാ- ' ചേച്ചി, ഞാനിത് പറഞ്ഞ് പോയത് കൊണ്ട് ഇനി ആരും വര്‍ക്ക് തരില്ലേന്ന്. ചാനല്‍ മേധാവി ശ്രീകണഠന്‍ നായര്‍ അങ്ങനെ പറഞ്ഞ് പോലും. നമ്മള്‍ തമ്മില്‍ പറഞ്ഞതിരിക്കട്ടെ, ഇനി ആരോടും പറയണ്ട. പുറത്ത് അറിഞ്ഞാല്‍ ആരും വിളിക്കില്ല പോലും' എന്ന് പാര്‍വ്വതി പറഞ്ഞെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ ഒരു ഭാരമായി മാറാറുണ്ടെന്നും പിന്നെ അവരെ മാനസീകമായി തളര്‍ത്തി പുകച്ച് പുറത്ത് ചാടിക്കുകയാണവര്‍ ചെയ്യുന്നതെന്നും മാലാ പാര്‍വ്വതി പറഞ്ഞു.
അതേസമയം, ശ്രീകണ്ഠന്‍ നായര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്ന് കഴിഞ്ഞദിവസം റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ നിഷയും പറഞ്ഞിരുന്നു. കൂടാതെ ഇതേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉപ്പും മുകളും സീരിയലില്‍ നിന്നും തന്നെ പുറത്താക്കിയെന്ന കാര്യം നിഷാ സാരംഗ് പറഞ്ഞത്.
അമേരിക്കയിലെ ഒരു അവാര്‍ഡ് ഷോയ്ക്ക് അനുവാദമെടുത്ത് അഞ്ചു ദിവസം പോയതിന്റെ പേര് പറഞ്ഞാണ് തന്നെ സീരിയലില്‍ നിന്ന് പുറത്താക്കിയതെന്നാണ് നിഷ പറയുന്നത്. നിരന്തരം തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് പരാതി പറഞ്ഞതിന്റെ പകയാണ് സീരിയലിന്റെ സംവിധായകനായ ഉണ്ണികൃഷ്ണനെന്നും നിഷ ആരോപിച്ചിരുന്നു. സീരിയല്‍ ആരംഭിച്ചതിന് ശേഷം തന്നോട് മോശമായി പെരുമാറുകയും മെസേജ് അയക്കുകയും ചെയ്തു. എന്നാല്‍ തനിക്ക് ഇത് ഇഷ്ടമില്ലെന്ന് പറഞ്ഞതോടെ നിരന്തരം തനിക്ക് മെസേജ് അയക്കാനും തെറി വിളിക്കാനും തുടങ്ങിയെന്നായിരുന്നു നിഷ പറഞ്ഞത്.
നിഷയുടെ പ്രതികരണം വന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഫ്ളവേഴ്സ് ടി.വിയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
https://www.facebook.com/Malayalivartha