Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അമ്മയുടെ വയറ്റില്‍ ഒന്‍പതു മാസക്കാലവും കുഞ്ഞെന്തു ചെയ്യുന്നുവെന്ന് ആലോചിച്ചിട്ടുണ്ടോ? . ഇടയ്ക്കുള്ള ചവിട്ടും ഉറക്കവും മാത്രമല്ല, വയറ്റില്‍ കുഞ്ഞാവ ചെയ്യുന്നത്. അമ്മ ചെയ്യുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളോട് കുഞ്ഞുവാവ പ്രതികരിക്കുകയും ചെയ്യും എന്നറിയാമോ?

03 JUNE 2020 05:56 PM IST
മലയാളി വാര്‍ത്ത

അമ്മയുടെ വയറ്റില്‍ ഒന്‍പതു മാസക്കാലവും കുഞ്ഞെന്തു ചെയ്യുന്നുവെന്ന് അറിയാമോ? . ഇടയ്ക്കുള്ള ചവിട്ടും ഉറക്കവും മാത്രമല്ല, വയറ്റില്‍ കുഞ്ഞാവ ചെയ്യുന്നത്. നമുക്കറിയാത്ത പല കാര്യങ്ങളിലൂടെയും ആക്ടീവാണ് വയറ്റിലെ കുഞ്ഞ് ..ഗര്‍ഭകാലഘട്ടത്തിന്റെ ഒന്‍പതാമത്തെ ആഴ്ചയിലാണ് കുഞ്ഞിനു അനക്കം ഉണ്ടാകുന്നത് പതിനാറാമത്തെ ആഴ്ച മുതൽ അമ്മയ്ക്ക് കുഞ്ഞിന്റെ അനക്കം വ്യക്തമായി മനസ്സിലാകും .

അമ്മയുടെ വയറ്റിലെ സുരക്ഷിതത്വത്തിന്റെ ആ ചൂടില്‍ ഒന്നുമറിയാതെ കിടക്കുമ്പോൾ മുതൽ അമ്മയും കുഞ്ഞുമായുമുള്ള ബന്ധം തുടങ്ങുന്നു.. അമ്മയുടെ ഭക്ഷണവും പാനീയവും മാത്രമല്ല, അമ്മയുടെ വികാരങ്ങള്‍ പോലും കുഞ്ഞിലേയ്ക്കു പകര്‍ത്തപ്പെടുന്നു. യൂട്രസ് ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളര്‍ച്ചയാരംഭിയ്ക്കുന്ന ഘട്ടം മുതല്‍ കുഞ്ഞു പുറത്തു വരുന്ന ഘട്ടം വരേയും അമ്മയുടെ ശരീരത്തിനേക്കാള്‍ കൂടുതല്‍ മാറ്റം കുഞ്ഞിനു വരുന്നുണ്ട് .

ഗര്‍ഭത്തിന്റെ തുടക്കത്തിലെ മോണിംഗ് സിക്‌നസ് പോലുള്ള അവസ്ഥകള്‍ കഴിഞ്ഞാല്‍ ഗര്‍ഭിണിയ്ക്കു വിശപ്പുണ്ടാകുന്നതു സ്വാഭാവികമാണ്. ഇതു കുഞ്ഞിന്റെ കൂടി വിശപ്പാണ്. അതാണ് പണ്ടുള്ളവർ ഗർഭിണി രണ്ടു പേർക്കുള്ള ആഹാരം കഴിക്കണം എന്ന് പറയാറുള്ളത്

അമ്മ കഴിയ്ക്കുന്ന എന്തും, കുടിയ്ക്കുന്ന എന്തും കുഞ്ഞും രുചിയ്ക്കുന്നു, പൊക്കിള്‍ക്കൊടിയിലൂടെ എല്ലാ ഭക്ഷണങ്ങളും ഇവയിലെ പോഷകങ്ങളും വാവയിലും എത്തുന്നു. ഇതാണ് ഗര്‍ഭകാലത്തെ ഭക്ഷണ ശ്രദ്ധയക്കു പുറകിലെ കാരണം. രുചിഭേദവും കുഞ്ഞിന് തിരിച്ചറിയാന്‍ സാധിയ്ക്കും. എരിവും മസാല രുചികളും പൊതുവേ കുഞ്ഞ് ഇഷ്ടപ്പെടുന്നില്ല.

ഗര്‍ഭത്തിന്റെ മൂന്നാം ഘട്ടത്തില്‍ ക്യാരറ്റ് കൂടുതല്‍ കഴിയ്ക്കുന്ന സ്ത്രീയ്ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ പച്ചക്കറികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നവരാകുമെന്ന് പീഡിയാട്രിക്‌സ് എന്ന വാരികയില്‍ പ്രസിദ്ധീകരിച്ച പഠന ഫലങ്ങള്‍ വെളിപ്പെടുത്തുന്നു. കുഞ്ഞിന് നേരിട്ട് ഇതു ലഭിയ്ക്കുന്നില്ലെങ്കിലും പൊക്കിള്‍ക്കൊടിയിലൂടെ ഇതിന്റെ ഫലങ്ങള്‍ കുഞ്ഞിനു ലഭിയ്ക്കുകയും ചെയ്യുന്നു. അതായത് ഇതിന്റെ രുചി വരെ തിരിച്ചറിയാന്‍ കുഞ്ഞിന് സാധിയ്ക്കുമെന്നര്‍ത്ഥം

ഗര്‍ഭകാലത്ത് അമ്മയ്ക്കുണ്ടാകുന്ന സ്‌ട്രെസോ ടെന്‍ഷനോ സങ്കടമോ എല്ലാം കുഞ്ഞിനും അനുഭവപ്പെടുമത്രേ... . ഇത്തരം അവസരത്തില്‍ കുഞ്ഞ് ഇടം കൈ കൊണ്ടു മുഖം പൊത്തുമെന്നാണ് പറയുന്നത് . ഇതു പോലെ അമ്മ സങ്കടപ്പെട്ടാല്‍, കരഞ്ഞാല്‍ വയററിലെ കുഞ്ഞും ഇതു പോലെ സങ്കടപ്പെടുമെന്നാണ് പറയുന്നത്.

ഗര്‍ഭത്തിന്റെ മൂന്നാം സെമസ്റ്ററില്‍, അതായത് ആറു മാസത്തിനു ശഷം എടുക്കുന്ന ചിത്രങ്ങളില്‍ ഇക്കാര്യം വെളിപ്പെട്ടിട്ടുണ്ട്. കുഞ്ഞുങ്ങള്‍ വാ തുറക്കുന്നതും കിതയ്ക്കുന്നതും ചുണ്ടുകള്‍ ഇളക്കുന്നതുമായുമെല്ലാം തെളിഞ്ഞിട്ടുണ്ട്.

ഇതെല്ലാം തന്നെ കുഞ്ഞു കരയുന്നതാണെന്ന സൂചന നല്‍കുന്നുവെന്നു പഠനങ്ങള്‍ പറയുന്നു. കണ്ണീര്‍ വരില്ലെങ്കിലും ചുണ്ടുകള്‍ ഇളക്കുന്നതും കിതയക്കുന്നതുമെല്ലാം തന്നെ കുഞ്ഞിന്റെ വികാരക്ഷോഭ അടയാളങ്ങളാണ്. ഇതു പോലെ തന്നെ വയററിലെ വാവയ്ക്കു ചിരിയ്ക്കാനും കഴിയും. 24 ആഴ്ചകളില്‍ ചിരിയ്ക്കാനും 35 ആഴ്ചകളില്‍ പുരികം ചുളിയ്ക്കാനുമാകുമെന്നു പഠനങ്ങള്‍ പറയുന്നു.

ഗര്‍ഭത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ കുഞ്ഞിന്റെ ചെവി രൂപപ്പെടുന്നു. കുഞ്ഞിന് ഏതാണ്ട് 6-7 മാസങ്ങളില്‍ തന്നെ പുറത്തു നിന്നുള്ള സ്വരങ്ങളടക്കം അറിയാനും കേള്‍ക്കാനും തിരിച്ചറിയാനുമെല്ലാം സാധിയ്ക്കും. പുറത്തു വന്ന ഉടന്‍ കുഞ്ഞ് അമ്മയുടെ ഒച്ച തിരിച്ചറിയുന്നത് അതുകൊണ്ടാണ് . ഇതു പോലെ കുഞ്ഞിന് പരിചിതമായ, അതായത് വയറ്റില്‍ വച്ചു കുഞ്ഞ് ഏറെക്കേട്ട ശബ്ദം പെട്ടെന്നു തന്നെ കുഞ്ഞു തിരിച്ചറിയുന്നു.അതുകൊണ്ടുതന്നെ കഴിവതും വഴക്കോ ബഹളമോ ഗർഭിണി ഒഴിവാക്കുന്നതാണ് നല്ലത്.

വയറ്റിലെ കുഞ്ഞിനോട് സംസാരിയ്ക്കണമെന്നും കുഞ്ഞിനെ പാട്ടു കേള്‍പ്പിയ്ക്കണം എന്നുമെല്ലാം പറയുന്നത് ഇതുകൊണ്ടാണ്..

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (3 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (3 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (3 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (3 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (3 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (3 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (5 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (5 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (5 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (5 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (6 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (6 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (6 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (6 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (7 hours ago)

Malayali Vartha Recommends