ഒമാനിൽ കനത്ത മഴയ്ക്ക് സാധ്യത; സൗദിയിൽ ഇടിമിന്നലിൽ കൂറ്റൻ മല രണ്ടായി പിളർന്നു, ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ
ഒമാന്റെ തീരപ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുകയുണ്ടായി. അറേബ്യന്‍ കടലിന്റെ തെക്കുകിഴക്കന്‍ ഭാഗത്ത് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം ശക്തമാകുമെന്ന് റിപ്പോർട്ട്. ഇതുമൂലം അടുത്ത 24 മണിക്കൂറിനകം അറബിക്കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാവാനും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും സിവില്‍ ഏവിയേഷന്റ്‌റെ മുന്നറിയിപ്പ് നൽകി.
അതേസമയം കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ സൗദി അറേബ്യയിലെ കൂറ്റന്‍ മല രണ്ടായി പിളരുകയുണ്ടായി. ദക്ഷിണ സൗദിയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. ഐമന്‍ ഡീന്‍ എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഇതിന്റെ വീഡിയോ ഷൂട്ട് ചെയ്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. 'മിന്നലിന് ഒരു മലമുകളിലെ കൂറ്റന്‍ പാറക്കല്ലിനെ പിളര്‍ക്കാന്‍ കഴിയുമെന്ന് നിങ്ങളെപ്പൊഴെങ്കിലും കരുതിയിരുന്നോ? അതിനുള്ള മറുപടിയാണ് ഈ വീഡിയോ' എന്ന കുറിപ്പോടെയാണ് ഇദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട രണ്ടു വീഡിയോകളാണ് അദ്ദേഹം പങ്കുവച്ചത്. ശക്തമായ മിന്നല്‍ പിണര്‍ ആകാശത്തുനിന്ന് ഭൂമിയിലേക്ക് ഇറങ്ങുന്നതിന്റേതാണ് ആദ്യ ദൃശ്യം എന്നത്. ഇതേതുടര്‍ന്ന് ഇടിമിന്നലിന്റെ ആഘാതത്തില്‍ പിളര്‍ന്ന കൂറ്റന്‍ പാറക്കില്ലിന്റെയും തകര്‍ന്ന പര്‍വതത്തിന്റെയും ദൃശ്യങ്ങള്‍ കാണിക്കുകയുണ്ടായി. ആദ്യത്തേത് വളരെ അകലെ നിന്നെടുത്ത വിഷ്വലാണെങ്കില്‍ രണ്ടാമത്തേക്ക് സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം പകര്‍ത്തിയതാണ് എന്ന് കാണുവാൻ സാധിക്കും.
അതോടൊപ്പം തന്നെ പരസ്പരം ഘര്‍ഷണം മൂലം മേഘങ്ങള്‍ക്കുള്ളിലോ അല്ലെങ്കില്‍ മേഘങ്ങളില്‍ നിന്ന് ഭൂമിയിലേക്കോ ഉണ്ടാകുന്ന ശക്തമായ വൈദ്യുത പ്രവാഹമാണ് ഇടിമിന്നല്‍. ഉയര്‍ന്ന വോള്‍ട്ടേജില്‍ ഒരു ചാലകമായി മാറുന്ന വായു വഴിയാണ് ഈ വൈദ്യുതി ഭൂമിയിലെത്തുന്നത്. യുഎസ് നാഷനല്‍ വെതര്‍ സര്‍വീസ് നല്‍കുന്ന വിവരങ്ങള്‍ അനുസരിച്ച് 300 ദശലക്ഷം വോള്‍ട്ടാണ് ഇടിമിന്നലിനുണ്ടാവുക. നാം വീട്ടിലുപയോഗിക്കുന്ന ഇലക്ട്രിസിറ്റിയുടെ വോള്‍ട്ട് 230 ആണെന്നോര്‍ക്കണം.
\
https://www.facebook.com/Malayalivartha