Widgets Magazine
20
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..


ജാമ്യം നിലനിൽക്കും; അതിജീവിതയുടെ നമ്പറുകൾ ഡിലീറ്റ് ചെയ്യാൻ രാഹുൽ മാങ്കൂട്ടത്തിലിന് കോടതി നിർദ്ദേശം...


ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..


പദവികളിലല്ല, പ്രവർത്തകരുടെ ഹൃദയത്തിലാണ് സുധാകരന്റെ സ്ഥാനം"; കണ്ണൂരിലെ സ്ഥാനാർത്ഥിത്വ ചർച്ചകൾക്കിടെ വൈകാരിക കുറിപ്പുമായി രാഹുൽ മാങ്കൂട്ടത്തിൽ...


ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം...സുധാകരനൊപ്പം കട്ടക്കിറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ..ഹൈക്കമാൻഡും സതീശനും ഞെട്ടി, പിണറായിക്കുള്ള താക്കീത്..

ചൈനയുടെ തൊട്ടടുത്താണെങ്കിലും ലോക്ക് ഡൗണ്‍ പോലും നടപ്പാക്കേണ്ടിവന്നില്ല. ഇവര്‍ കൊറോണയെ പിടിച്ചുകെട്ടിയതിങ്ങനെ...

05 APRIL 2020 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍

24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണം... ഇറാന്‍ എംബസി ജീവനക്കാരെ ‘പേഴ്‌സണ്‍ നോണ്‍ ഗാറ്റ’ ആയി പ്രഖ്യാപിച്ചു.. ഗൾഫ് രാജ്യങ്ങൾക്കിടയിൽ പ്രതിഷേധം ഇരമ്പുന്നു..

ഭൂമിയിലെ അറിയപ്പെടുന്ന ഏറ്റവും വലിയ ഗ്യാസ് റിസർവോയർ..ഇറാന്റെ സൗത്ത് പാർസ് ഗ്യാസ് ഫീൽഡിന് നേരെ വൻ ആക്രമണം..വിതരണ ശൃംഖല നിശ്ചലമാവുന്നു..

നോവല്‍ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകം ഇത്ര ഭീതിയിലായിരുന്നില്ല. മിക്ക രാജ്യങ്ങളും അതിനെ അത്ര ഗൗരവമായി കണ്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ചൈനയില്‍ ആദ്യ കൊറോണബാധ റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് മാസം പിന്നിടുമ്പോഴേക്കും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ലോകത്താകെയുള്ള രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. പ്രിതരോധ നടപടികളഉടെ ഭാഗമായി ഇന്നു ലോകജനതയില്‍ പകുതിയിലേറെ വീടിനകത്തു കഴിയുകയാണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. കൊറോണ വൈറസിനു മുന്നില്‍ വികസിത രാജ്യങ്ങളെന്ന് ഊറ്റം കൊണ്ടിരുന്നവര്‍ പോലും ഇന്നു നിസ്സഹായരായി നില്‍ക്കുന്നു. ഇവിടെയാണ് ചൈനയുടെ തൊട്ടടുത്ത രാജ്യമായ തായ്വാന്‍ ജനതയും സര്‍ക്കാരും ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്. ചൈനയുമായി ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമായതിനാല്‍ ചൈന കഴിഞ്ഞാല്‍ കൊറോണ ഏറ്റവുമധികം പ്രഹരമേല്‍പ്പിക്കുന്ന സ്ഥലമായി തായ്വാന്‍ മാറുമെന്ന് കരുതിയിടത്താണ് ഇച്ഛാശക്തിയോടെ നടപടികള്‍ കൃത്യമായി നടപ്പിലാക്കി തായവാന്‍ വൈറസിനെ പിടിച്ചുകെട്ടിയത്. ലോകത്ത് പല രാജ്യങ്ങളും നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പോലും നടപ്പിലാക്കാത്ത പ്രദേശവും തായ്വാനാണ്.

ചൈനയ്ക്ക് പുറത്ത് ആദ്യമായി രണ്ട് സ്ഥലങ്ങളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തായ്വാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിരുന്നു ഇത്. ഇരുരാജ്യങ്ങള്‍ക്കും സമാനതകളും നിരവധിയാണ്. രണ്ടും ദ്വീപ് പ്രദേശങ്ങള്‍, രണ്ടിടങ്ങളിലും ജനസംഖ്യ രണ്ടരകോടിയോളമാണ്. അതിര്‍ത്തികളില്‍ എപ്പോഴും കര്‍ശന പരിശോധനകള്‍, ചൈനയുമായി ശക്തമായ വ്യാപാര ബന്ധവും. ഇവയൊക്കെയാണ് ഈ രണ്ട് പ്രദേശങ്ങളുടെയും സമാനതകള്‍. ജനുവരി 25നാണ് ഈ രണ്ട് സ്ഥലങ്ങളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെങ്കില്‍ 10 ആഴ്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ 5,000 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തായ്വാനില്‍ 400 പേരില്‍ മാത്രമാണ് ഇതേസമയം രോഗം പകര്‍ന്നത്. ഓസ്‌ട്രേലിയയ്ക്ക് പറ്റിയ പിഴവ് മറ്റ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇന്ന് ലോകം മുഴുവനും വൈറസ് പടര്‍ന്നുപിടിക്കാന്‍ കാരണമായത്. എന്നാല്‍ തായ്വാന്‍ എന്തുകൊണ്ടാണ് വൈറസിന് മുന്നില്‍ കീഴടങ്ങാതികുന്നതെന്നതാണ് ഉയരുന്ന ചോദ്യം.

2003ല്‍ ലോകത്തെ പിടിച്ചുലച്ച വൈറസ് രോഗമായിരുന്നു സാര്‍സ്. സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം എന്ന സാര്‍സ് പടര്‍ന്ന് പിടിച്ചപ്പോള്‍ അതില്‍ ഏറ്റവുമധികം ദുരന്തം നേരിട്ടവരാണ് തായ്വാന്‍കാര്‍. 150,000 പേരെ രോഗം ബാധിക്കുകയും 181 പേര്‍ അന്നു മരിക്കുകയും ചെയ്തു. അന്നു സാര്‍സിനെ നേരിടാന്‍ തായ്വാന്‍ ജനത പരിശീലിച്ചിരുന്നത്, കൊറോണ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലേക്ക് വളരെ പെട്ടന്ന് മാറാന്‍ ഇവരെ സഹായിിച്ചു. സാര്‍സിന്റെ സമയത്ത് സ്വീകരിച്ച കര്‍ശന സാമൂഹ്യ ചട്ടക്കൂടുകള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചു. സാര്‍സിന്റെ സമയത്ത് മാസ്‌ക് ധരിക്കുന്ന ശീലം പരിചിതമായതിനാല്‍ കൊറോണ വന്നപ്പോഴും തായ്വാന്‍ ജനത അക്കാര്യം അനുവര്‍ത്തിച്ചു.

സാര്‍സ് പഠിപ്പിച്ച പാഠങ്ങള്‍ കാരണം കൊറോണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അവര്‍ 124 ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി ആഴ്ചകള്‍ക്കുള്ളില്‍ നടപ്പിലാക്കി. മാസ്‌കുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചു, എല്ലാവരിലും പരിശോധന ആരംഭിച്ചു. മുമ്പ് ന്യുമോണിയ ഇല്ലെന്ന് തെളിഞ്ഞവരില്‍ വീണ്ടും പരിശോധന നടത്തി. വൈറസ് ബാധയേപ്പറ്റി മറച്ചുവെക്കുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. ഇത്രയധികം നടപടികള്‍ വ്യാപകമാക്കിയതോടെ ലോകം ഭീതിയിലമര്‍ന്നപ്പോഴും തായ്വാന്‍ കൊറോണ വൈറസിന് കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത പ്രദേശമായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയന്ത്രണംവിട്ട ടിപ്പര്‍ ബൈക്കിലും കാറിലും ഇടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം  (2 hours ago)

ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടി വീണ നായര്‍  (3 hours ago)

റോഡ്‌സുരക്ഷാ കമ്മിഷണര്‍ യോഗേഷിന് കേന്ദ്ര ഡി.ജി.പി പദവി  (3 hours ago)

ഹാര്‍മുസ് കടലിടുക്കില്‍ ഉടലെടുത്ത പ്രതിസന്ധിയില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ ഇന്ധന ക്ഷാമത്തിന്റെ ഭീഷണിയില്‍  (3 hours ago)

വീട്ടില്‍ അതിക്രമിച്ച് കയറി വെടിയുതിര്‍ത്ത് ഗുണ്ടാ സംഘം  (3 hours ago)

ഞങ്ങള്‍ക്ക് ആവശ്യമുള്ളത് ഞങ്ങള്‍ നേടിക്കഴിഞ്ഞു:യുദ്ധം എപ്പോള്‍ നിര്‍ത്തണമെന്ന അവസാന തീരുമാനം ട്രംപിന്റേത്  (3 hours ago)

വാക്ക് പാലിച്ചില്ല; സുരേന്ദ്രന്‍ പിള്ള വിഭാഗം രാജിവച്ചു  (3 hours ago)

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി   (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ  (4 hours ago)

പ്രശസ്ത ഛായാഗ്രാഹകന്‍ മെല്ലി ഇറാനി അന്തരിച്ചു  (4 hours ago)

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി  (4 hours ago)

കോണ്‍ഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്  (4 hours ago)

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്ത് ഡ്രൈ ഡേ പ്രഖ്യാപിച്ചു  (4 hours ago)

ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ ലെബനനില്‍ കൊല്ലപ്പെട്ടവരില്‍ 118 കുട്ടികള്‍  (5 hours ago)

ചെറിയ പെരുന്നാള്‍ ; പ്രവാസി മലയാളികള്‍ക്കായ് കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി  (5 hours ago)

Malayali Vartha Recommends