Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ചൈനയുടെ തൊട്ടടുത്താണെങ്കിലും ലോക്ക് ഡൗണ്‍ പോലും നടപ്പാക്കേണ്ടിവന്നില്ല. ഇവര്‍ കൊറോണയെ പിടിച്ചുകെട്ടിയതിങ്ങനെ...

05 APRIL 2020 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ഇറാനിയൻ തുറമുഖങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നാവിക ഉപരോധങ്ങൾക്ക് തക്കതായ മറുപടി നൽകുമെന്ന് ഇറാൻ

അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.2 തീവ്രത രേഖപ്പെടുത്തി

ഇറാനില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തു..19 കാരികളായ ഇരട്ട സഹോദരിമാര്‍ക്ക് അതിക്രൂരമായ ശിക്ഷാവിധികള്‍ ചുമത്തി ഇറാന്‍..ഇരുവരുടെയും മുഖവും ശരീരവും വീര്‍ത്തുപോയിരുന്നു..

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...

നോവല്‍ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകം ഇത്ര ഭീതിയിലായിരുന്നില്ല. മിക്ക രാജ്യങ്ങളും അതിനെ അത്ര ഗൗരവമായി കണ്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ചൈനയില്‍ ആദ്യ കൊറോണബാധ റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് മാസം പിന്നിടുമ്പോഴേക്കും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ലോകത്താകെയുള്ള രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. പ്രിതരോധ നടപടികളഉടെ ഭാഗമായി ഇന്നു ലോകജനതയില്‍ പകുതിയിലേറെ വീടിനകത്തു കഴിയുകയാണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. കൊറോണ വൈറസിനു മുന്നില്‍ വികസിത രാജ്യങ്ങളെന്ന് ഊറ്റം കൊണ്ടിരുന്നവര്‍ പോലും ഇന്നു നിസ്സഹായരായി നില്‍ക്കുന്നു. ഇവിടെയാണ് ചൈനയുടെ തൊട്ടടുത്ത രാജ്യമായ തായ്വാന്‍ ജനതയും സര്‍ക്കാരും ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്. ചൈനയുമായി ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമായതിനാല്‍ ചൈന കഴിഞ്ഞാല്‍ കൊറോണ ഏറ്റവുമധികം പ്രഹരമേല്‍പ്പിക്കുന്ന സ്ഥലമായി തായ്വാന്‍ മാറുമെന്ന് കരുതിയിടത്താണ് ഇച്ഛാശക്തിയോടെ നടപടികള്‍ കൃത്യമായി നടപ്പിലാക്കി തായവാന്‍ വൈറസിനെ പിടിച്ചുകെട്ടിയത്. ലോകത്ത് പല രാജ്യങ്ങളും നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പോലും നടപ്പിലാക്കാത്ത പ്രദേശവും തായ്വാനാണ്.

ചൈനയ്ക്ക് പുറത്ത് ആദ്യമായി രണ്ട് സ്ഥലങ്ങളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തായ്വാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിരുന്നു ഇത്. ഇരുരാജ്യങ്ങള്‍ക്കും സമാനതകളും നിരവധിയാണ്. രണ്ടും ദ്വീപ് പ്രദേശങ്ങള്‍, രണ്ടിടങ്ങളിലും ജനസംഖ്യ രണ്ടരകോടിയോളമാണ്. അതിര്‍ത്തികളില്‍ എപ്പോഴും കര്‍ശന പരിശോധനകള്‍, ചൈനയുമായി ശക്തമായ വ്യാപാര ബന്ധവും. ഇവയൊക്കെയാണ് ഈ രണ്ട് പ്രദേശങ്ങളുടെയും സമാനതകള്‍. ജനുവരി 25നാണ് ഈ രണ്ട് സ്ഥലങ്ങളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെങ്കില്‍ 10 ആഴ്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ 5,000 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തായ്വാനില്‍ 400 പേരില്‍ മാത്രമാണ് ഇതേസമയം രോഗം പകര്‍ന്നത്. ഓസ്‌ട്രേലിയയ്ക്ക് പറ്റിയ പിഴവ് മറ്റ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇന്ന് ലോകം മുഴുവനും വൈറസ് പടര്‍ന്നുപിടിക്കാന്‍ കാരണമായത്. എന്നാല്‍ തായ്വാന്‍ എന്തുകൊണ്ടാണ് വൈറസിന് മുന്നില്‍ കീഴടങ്ങാതികുന്നതെന്നതാണ് ഉയരുന്ന ചോദ്യം.

2003ല്‍ ലോകത്തെ പിടിച്ചുലച്ച വൈറസ് രോഗമായിരുന്നു സാര്‍സ്. സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം എന്ന സാര്‍സ് പടര്‍ന്ന് പിടിച്ചപ്പോള്‍ അതില്‍ ഏറ്റവുമധികം ദുരന്തം നേരിട്ടവരാണ് തായ്വാന്‍കാര്‍. 150,000 പേരെ രോഗം ബാധിക്കുകയും 181 പേര്‍ അന്നു മരിക്കുകയും ചെയ്തു. അന്നു സാര്‍സിനെ നേരിടാന്‍ തായ്വാന്‍ ജനത പരിശീലിച്ചിരുന്നത്, കൊറോണ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലേക്ക് വളരെ പെട്ടന്ന് മാറാന്‍ ഇവരെ സഹായിിച്ചു. സാര്‍സിന്റെ സമയത്ത് സ്വീകരിച്ച കര്‍ശന സാമൂഹ്യ ചട്ടക്കൂടുകള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചു. സാര്‍സിന്റെ സമയത്ത് മാസ്‌ക് ധരിക്കുന്ന ശീലം പരിചിതമായതിനാല്‍ കൊറോണ വന്നപ്പോഴും തായ്വാന്‍ ജനത അക്കാര്യം അനുവര്‍ത്തിച്ചു.

സാര്‍സ് പഠിപ്പിച്ച പാഠങ്ങള്‍ കാരണം കൊറോണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അവര്‍ 124 ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി ആഴ്ചകള്‍ക്കുള്ളില്‍ നടപ്പിലാക്കി. മാസ്‌കുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചു, എല്ലാവരിലും പരിശോധന ആരംഭിച്ചു. മുമ്പ് ന്യുമോണിയ ഇല്ലെന്ന് തെളിഞ്ഞവരില്‍ വീണ്ടും പരിശോധന നടത്തി. വൈറസ് ബാധയേപ്പറ്റി മറച്ചുവെക്കുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. ഇത്രയധികം നടപടികള്‍ വ്യാപകമാക്കിയതോടെ ലോകം ഭീതിയിലമര്‍ന്നപ്പോഴും തായ്വാന്‍ കൊറോണ വൈറസിന് കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത പ്രദേശമായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (6 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (6 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (6 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (9 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (9 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (10 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (10 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (13 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (13 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (13 hours ago)

പിണറായി രാജി വയ്ക്കും..?!  (13 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (13 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (13 hours ago)

Malayali Vartha Recommends