Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചൈനയുടെ തൊട്ടടുത്താണെങ്കിലും ലോക്ക് ഡൗണ്‍ പോലും നടപ്പാക്കേണ്ടിവന്നില്ല. ഇവര്‍ കൊറോണയെ പിടിച്ചുകെട്ടിയതിങ്ങനെ...

05 APRIL 2020 04:25 PM IST
മലയാളി വാര്‍ത്ത

നോവല്‍ കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകം ഇത്ര ഭീതിയിലായിരുന്നില്ല. മിക്ക രാജ്യങ്ങളും അതിനെ അത്ര ഗൗരവമായി കണ്ടില്ലെന്നത് ഒരു വസ്തുതയാണ്. എന്നാല്‍, ചൈനയില്‍ ആദ്യ കൊറോണബാധ റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് മാസം പിന്നിടുമ്പോഴേക്കും കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞിരിക്കുകയാണ്. ലോകത്താകെയുള്ള രോഗികളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. മരണം അരലക്ഷത്തിലേറെയും. പ്രിതരോധ നടപടികളഉടെ ഭാഗമായി ഇന്നു ലോകജനതയില്‍ പകുതിയിലേറെ വീടിനകത്തു കഴിയുകയാണെങ്കിലും രോഗം മാരകവേഗത്തിലാണു പടരുന്നത്. കൊറോണ വൈറസിനു മുന്നില്‍ വികസിത രാജ്യങ്ങളെന്ന് ഊറ്റം കൊണ്ടിരുന്നവര്‍ പോലും ഇന്നു നിസ്സഹായരായി നില്‍ക്കുന്നു. ഇവിടെയാണ് ചൈനയുടെ തൊട്ടടുത്ത രാജ്യമായ തായ്വാന്‍ ജനതയും സര്‍ക്കാരും ശ്രദ്ധാകേന്ദ്രങ്ങളാകുന്നത്. ചൈനയുമായി ഏറ്റവും അടുത്ത് കിടക്കുന്ന സ്ഥലമായതിനാല്‍ ചൈന കഴിഞ്ഞാല്‍ കൊറോണ ഏറ്റവുമധികം പ്രഹരമേല്‍പ്പിക്കുന്ന സ്ഥലമായി തായ്വാന്‍ മാറുമെന്ന് കരുതിയിടത്താണ് ഇച്ഛാശക്തിയോടെ നടപടികള്‍ കൃത്യമായി നടപ്പിലാക്കി തായവാന്‍ വൈറസിനെ പിടിച്ചുകെട്ടിയത്. ലോകത്ത് പല രാജ്യങ്ങളും നടപ്പിലാക്കിയ ലോക്ക് ഡൗണ്‍ പോലും നടപ്പിലാക്കാത്ത പ്രദേശവും തായ്വാനാണ്.

ചൈനയ്ക്ക് പുറത്ത് ആദ്യമായി രണ്ട് സ്ഥലങ്ങളിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. തായ്വാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായിരുന്നു ഇത്. ഇരുരാജ്യങ്ങള്‍ക്കും സമാനതകളും നിരവധിയാണ്. രണ്ടും ദ്വീപ് പ്രദേശങ്ങള്‍, രണ്ടിടങ്ങളിലും ജനസംഖ്യ രണ്ടരകോടിയോളമാണ്. അതിര്‍ത്തികളില്‍ എപ്പോഴും കര്‍ശന പരിശോധനകള്‍, ചൈനയുമായി ശക്തമായ വ്യാപാര ബന്ധവും. ഇവയൊക്കെയാണ് ഈ രണ്ട് പ്രദേശങ്ങളുടെയും സമാനതകള്‍. ജനുവരി 25നാണ് ഈ രണ്ട് സ്ഥലങ്ങളിലും കൊറോണ വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞെങ്കില്‍ 10 ആഴ്ചയ്ക്ക് ശേഷം ഓസ്‌ട്രേലിയയില്‍ 5,000 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം തായ്വാനില്‍ 400 പേരില്‍ മാത്രമാണ് ഇതേസമയം രോഗം പകര്‍ന്നത്. ഓസ്‌ട്രേലിയയ്ക്ക് പറ്റിയ പിഴവ് മറ്റ് രാജ്യങ്ങള്‍ ആവര്‍ത്തിച്ചതാണ് ഇന്ന് ലോകം മുഴുവനും വൈറസ് പടര്‍ന്നുപിടിക്കാന്‍ കാരണമായത്. എന്നാല്‍ തായ്വാന്‍ എന്തുകൊണ്ടാണ് വൈറസിന് മുന്നില്‍ കീഴടങ്ങാതികുന്നതെന്നതാണ് ഉയരുന്ന ചോദ്യം.

2003ല്‍ ലോകത്തെ പിടിച്ചുലച്ച വൈറസ് രോഗമായിരുന്നു സാര്‍സ്. സിവിയര്‍ അക്യൂട്ട് റെസ്പിരേറ്ററി സിന്‍ഡ്രോം എന്ന സാര്‍സ് പടര്‍ന്ന് പിടിച്ചപ്പോള്‍ അതില്‍ ഏറ്റവുമധികം ദുരന്തം നേരിട്ടവരാണ് തായ്വാന്‍കാര്‍. 150,000 പേരെ രോഗം ബാധിക്കുകയും 181 പേര്‍ അന്നു മരിക്കുകയും ചെയ്തു. അന്നു സാര്‍സിനെ നേരിടാന്‍ തായ്വാന്‍ ജനത പരിശീലിച്ചിരുന്നത്, കൊറോണ വന്നപ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലേക്ക് വളരെ പെട്ടന്ന് മാറാന്‍ ഇവരെ സഹായിിച്ചു. സാര്‍സിന്റെ സമയത്ത് സ്വീകരിച്ച കര്‍ശന സാമൂഹ്യ ചട്ടക്കൂടുകള്‍ സര്‍ക്കാരിന് നടപ്പിലാക്കാന്‍ സാധിച്ചു. സാര്‍സിന്റെ സമയത്ത് മാസ്‌ക് ധരിക്കുന്ന ശീലം പരിചിതമായതിനാല്‍ കൊറോണ വന്നപ്പോഴും തായ്വാന്‍ ജനത അക്കാര്യം അനുവര്‍ത്തിച്ചു.

സാര്‍സ് പഠിപ്പിച്ച പാഠങ്ങള്‍ കാരണം കൊറോണ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ അവര്‍ 124 ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കി ആഴ്ചകള്‍ക്കുള്ളില്‍ നടപ്പിലാക്കി. മാസ്‌കുകളുടെ ഉത്പാദനം വര്‍ധിപ്പിച്ചു, എല്ലാവരിലും പരിശോധന ആരംഭിച്ചു. മുമ്പ് ന്യുമോണിയ ഇല്ലെന്ന് തെളിഞ്ഞവരില്‍ വീണ്ടും പരിശോധന നടത്തി. വൈറസ് ബാധയേപ്പറ്റി മറച്ചുവെക്കുന്നത് കുറ്റകരമായി പ്രഖ്യാപിച്ചു. ഇത്രയധികം നടപടികള്‍ വ്യാപകമാക്കിയതോടെ ലോകം ഭീതിയിലമര്‍ന്നപ്പോഴും തായ്വാന്‍ കൊറോണ വൈറസിന് കീഴ്‌പ്പെടുത്താന്‍ സാധിക്കാത്ത പ്രദേശമായി മാറി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെറുവട്ടൂരിൽ ബന്ധുവീട്ടിൽ വിരുന്നെത്തിയ പ്ലസ് ടു വിദ്യാർഥിനി പാറക്കുളത്തിൽ മുങ്ങി മരിച്ചു....  (13 minutes ago)

കൊയിലാണ്ടിയിൽ പടക്കം പൊട്ടിത്തെറിച്ച് 16-കാരന് ദാരുണാന്ത്യം  (35 minutes ago)

കോഴിക്കോട് കൊ‌‌‌ടുവള്ളിയിൽ സ്കൂട്ടറിൽ കാറിടിച്ച് യുവതിക്ക് ദാരുണാന്ത്യം....  (56 minutes ago)

വൃശ്ചികം രാശി: വിഷുഫലം 2026  (1 hour ago)

ഇന്ന് മുതൽ മൂന്ന് ദിവസം 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് തുടരും....വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തുലാം രാശി: വിഷുഫലം 2026  (1 hour ago)

ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് അഞ്ച് വിക്കറ്റ് ജയം...  (1 hour ago)

രാജ്യചരിത്രത്തിൽ തന്നെ നിർണ്ണായകമായ വനിതാ ബിൽ ഇന്ന് ലോക്സഭയിലേക്ക്....  (2 hours ago)

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്  (11 hours ago)

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു  (11 hours ago)

പടക്കം പൊട്ടിത്തെറിച്ച് 16കാരന് ദാരുണാന്ത്യം  (13 hours ago)

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം  (13 hours ago)

എറണാകുളം ജില്ലയിൽ ചിക്കുൻഗുനിയ കേസുകൾ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ അധികൃതർ ജാഗ്രതാ  (13 hours ago)

രമേഷ് പിഷാരടിയെന്ന രാഷ്ട്രീയക്കാരനെക്കുറിച്ച് മറുപടിയുമായി കുഞ്ചാക്കോ ബോബന്‍  (13 hours ago)

മണ്ഡല പുനർനിർണയം എന്ന പേരിൽ കേന്ദ്ര സർക്കാർ ധൃതിയിൽ നടത്താൻ ശ്രമിക്കുന്നത് സാധാരണ ഭരണപരിഷ്കാരം എന്ന നിലയിൽ ചുരുക്കി കാണാനാവില്ലെന്നു മുഖ്യമന്ത്രി  (13 hours ago)

Malayali Vartha Recommends