Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക ജയം, മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയാകും

08 AUGUST 2020 06:22 AM IST
മലയാളി വാര്‍ത്ത

രാജപക്‌സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിക്ക് (എസ്എല്‍പിപി) ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക ജയം. തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10 വര്‍ഷം ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്‌സെയുടെ ശക്തമായ തിരിച്ചുവരവാണിത്.

മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കിയ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) തകര്‍ന്നടിഞ്ഞു. എല്ലാ സീറ്റിലും തോറ്റ യുഎന്‍പിക്ക് റനിലിന്റെ പരാജയം വലിയ തിരിച്ചടിയായി. 1977ല്‍ പാര്‍ലമെന്റ് അംഗമായ ശേഷം റനിലിന്റെ ആദ്യ തോല്‍വിയാണിത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ആകെ വോട്ടിന് ആനുപാതികമായി യുഎന്‍പിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിക്കുമെന്നതാണ് ആശ്വാസം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ യുഎന്‍പി നേടിയിരുന്നു.

മഹിന്ദ നേതൃത്വം നല്‍കിയ എസ്എല്‍പിപി 225 സീറ്റില്‍ 145 എണ്ണത്തില്‍ വിജയിച്ചു. മുന്നണിക്ക് 150 സീറ്റുകളുണ്ട്. 22 ഇലക്ടറല്‍ ജില്ലകളില്‍ 18-ലും എസ്എല്‍പിപി മുന്നേറ്റമുണ്ടാക്കി. കൊളംബോയുള്‍പ്പെടെ സിംഹള ഭൂരിപക്ഷ മേഖലകളില്‍ 60 ശതമാനത്തിലേറെ വോട്ട് എസ്എല്‍പിപി നേടി.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചതോടെ, പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറച്ച ഭരണഘടനാഭേദഗതി റദ്ദാക്കി അധികാരം പുനഃസ്ഥാപിക്കാന്‍ ഭരണകക്ഷിക്കു കഴിയും. ചേട്ടന്‍ പ്രധാനമന്ത്രിയും അനിയന്‍ പ്രസിഡന്റുമെന്ന അപൂര്‍വതയും ശ്രീലങ്കയ്ക്ക് സ്വന്തം. നിലവില്‍ മഹിന്ദ രാജപക്‌സെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയാണെങ്കിലും തിരഞ്ഞെടുപ്പിലൂടെ ആ പദവി കൈവരുന്നുവെന്ന പ്രത്യേകതയുണ്ട്.

യുഎന്‍പി വിട്ട് സമാഗി ജനബലവേഗയ (എസ്‌ജെബി) പാര്‍ട്ടി രൂപീകരിച്ച സജിത് പ്രേമദാസ 23% വോട്ടും 55 സീറ്റും നേടി രണ്ടാമത്തെ വലിയ കക്ഷിയായി. ശ്രീലങ്കന്‍ പ്രതിപക്ഷ നിരയെ ഇനി സജിത് നയിക്കും. 1993-ല്‍ കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ആര്‍. പ്രേമദാസയുടെ മകനാണ് സജിത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഎന്‍പി സ്ഥാനാര്‍ഥിയായി ഗോട്ടബയയ്‌ക്കെതിരെ മത്സരിച്ച സജിത് യുഎന്‍പിയുടെ പരമ്പരാഗത വോട്ടുകളും മുസ്ലിം വോട്ടുകളും സ്വന്തമാക്കിയെന്നാണ് കണക്ക്.

തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ശക്തരായിരുന്ന തമിഴ് നാഷനല്‍ അലയന്‍സിനും (ടിഎന്‍എ) അടിതെറ്റി. കഴിഞ്ഞ തവണ ലഭിച്ച 16 സീറ്റില്‍നിന്നു പത്തിലേക്ക് ഒതുങ്ങി. ജനത വിമുക്തി പെരമുന (ജെവിപി) 3 സീറ്റ് നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ച ഒൻപതു പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കി... പൊതുദര്‍ശനത്തിനുശേഷം സംസ്കാരചടങ്ങുകൾ നടക്കും  (26 minutes ago)

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (5 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (5 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (5 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (5 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (5 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (5 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (5 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (5 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (5 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (6 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (7 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (7 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (8 hours ago)

Malayali Vartha Recommends