Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക ജയം, മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രിയാകും

08 AUGUST 2020 06:22 AM IST
മലയാളി വാര്‍ത്ത

രാജപക്‌സെ കുടുംബം നേതൃത്വം നല്‍കുന്ന ശ്രീലങ്ക പീപ്പിള്‍സ് പാര്‍ട്ടിക്ക് (എസ്എല്‍പിപി) ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ആധികാരിക ജയം. തിങ്കളാഴ്ച പുതിയ പ്രധാനമന്ത്രിയായി മഹിന്ദ രാജപക്‌സെ സത്യപ്രതിജ്ഞ ചെയ്‌തേക്കും. 2005 മുതല്‍ 10 വര്‍ഷം ശ്രീലങ്കയുടെ പ്രസിഡന്റായിരുന്ന മഹിന്ദ രാജപക്‌സെയുടെ ശക്തമായ തിരിച്ചുവരവാണിത്.

മുന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ നേതൃത്വം നല്‍കിയ യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടി (യുഎന്‍പി) തകര്‍ന്നടിഞ്ഞു. എല്ലാ സീറ്റിലും തോറ്റ യുഎന്‍പിക്ക് റനിലിന്റെ പരാജയം വലിയ തിരിച്ചടിയായി. 1977ല്‍ പാര്‍ലമെന്റ് അംഗമായ ശേഷം റനിലിന്റെ ആദ്യ തോല്‍വിയാണിത്. പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ആകെ വോട്ടിന് ആനുപാതികമായി യുഎന്‍പിക്ക് പാര്‍ലമെന്റില്‍ ഒരു സീറ്റ് ലഭിക്കുമെന്നതാണ് ആശ്വാസം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 106 സീറ്റുകള്‍ യുഎന്‍പി നേടിയിരുന്നു.

മഹിന്ദ നേതൃത്വം നല്‍കിയ എസ്എല്‍പിപി 225 സീറ്റില്‍ 145 എണ്ണത്തില്‍ വിജയിച്ചു. മുന്നണിക്ക് 150 സീറ്റുകളുണ്ട്. 22 ഇലക്ടറല്‍ ജില്ലകളില്‍ 18-ലും എസ്എല്‍പിപി മുന്നേറ്റമുണ്ടാക്കി. കൊളംബോയുള്‍പ്പെടെ സിംഹള ഭൂരിപക്ഷ മേഖലകളില്‍ 60 ശതമാനത്തിലേറെ വോട്ട് എസ്എല്‍പിപി നേടി.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചതോടെ, പ്രസിഡന്റിന്റെ അധികാരങ്ങള്‍ കുറച്ച ഭരണഘടനാഭേദഗതി റദ്ദാക്കി അധികാരം പുനഃസ്ഥാപിക്കാന്‍ ഭരണകക്ഷിക്കു കഴിയും. ചേട്ടന്‍ പ്രധാനമന്ത്രിയും അനിയന്‍ പ്രസിഡന്റുമെന്ന അപൂര്‍വതയും ശ്രീലങ്കയ്ക്ക് സ്വന്തം. നിലവില്‍ മഹിന്ദ രാജപക്‌സെ കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയാണെങ്കിലും തിരഞ്ഞെടുപ്പിലൂടെ ആ പദവി കൈവരുന്നുവെന്ന പ്രത്യേകതയുണ്ട്.

യുഎന്‍പി വിട്ട് സമാഗി ജനബലവേഗയ (എസ്‌ജെബി) പാര്‍ട്ടി രൂപീകരിച്ച സജിത് പ്രേമദാസ 23% വോട്ടും 55 സീറ്റും നേടി രണ്ടാമത്തെ വലിയ കക്ഷിയായി. ശ്രീലങ്കന്‍ പ്രതിപക്ഷ നിരയെ ഇനി സജിത് നയിക്കും. 1993-ല്‍ കൊല്ലപ്പെട്ട മുന്‍ പ്രസിഡന്റ് ആര്‍. പ്രേമദാസയുടെ മകനാണ് സജിത്. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഎന്‍പി സ്ഥാനാര്‍ഥിയായി ഗോട്ടബയയ്‌ക്കെതിരെ മത്സരിച്ച സജിത് യുഎന്‍പിയുടെ പരമ്പരാഗത വോട്ടുകളും മുസ്ലിം വോട്ടുകളും സ്വന്തമാക്കിയെന്നാണ് കണക്ക്.

തമിഴ് ഭൂരിപക്ഷ മേഖലകളില്‍ ശക്തരായിരുന്ന തമിഴ് നാഷനല്‍ അലയന്‍സിനും (ടിഎന്‍എ) അടിതെറ്റി. കഴിഞ്ഞ തവണ ലഭിച്ച 16 സീറ്റില്‍നിന്നു പത്തിലേക്ക് ഒതുങ്ങി. ജനത വിമുക്തി പെരമുന (ജെവിപി) 3 സീറ്റ് നേടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി... വിധി ഈ മാസം 18 ന്  (35 minutes ago)

ജാഗ്രത നിർദേശവുമായി അധികൃതർ...  (52 minutes ago)

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (1 hour ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (7 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (7 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (8 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (8 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (8 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (9 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (9 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (9 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (9 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (9 hours ago)

Malayali Vartha Recommends